നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

October 10th, 2010

gma-award-winners-epathram

ദുബായ്‌ : നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ്‌ മീഡിയ സൊലൂഷന്‍സ്‌, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ്‌ തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്‌, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ്‌ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക്‌ കോക്കൂര്‍, നെല്ലറ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ്‌ മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ ശരീഫ്‌, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ്‌ കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്‌, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.

മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക്‌ പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്‌, അനുപമ വിജയ്‌, ജംഷീര്‍, മുഹമ്മദ്‌ നിയാസ്‌, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക്‌ ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക്‌ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെഹബൂബെ മില്ലത്ത്‌ പുരസ്കാരം എം. സി. എ. നാസറിന് സമ്മാനിച്ചു

October 1st, 2010

ദുബായ്‌ : മില്ലത്ത്‌ ഫൌണ്ടേഷന്റെ “മെഹബൂബെ മില്ലത്ത്‌” പുരസ്കാരം മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ്‌ എം. സി. എ. നാസറിന് ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രമുഖ അറബ് കവി ഡോ. ശിഹാബ്‌ ഗാനിം സമ്മാനിച്ചു. ഇറാഖ്‌ യുദ്ധ കാലത്ത് യുദ്ധ ഭൂമിയില്‍ നിന്നും നേരിട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളാണ് എം. സി. എ. നാസര്‍ എന്ന് ഗാനിം ഓര്‍മ്മിപ്പിച്ചു.

mca-naser-jabbari-shihab-ghanem-epathram

എം.സി.എ. നാസര്‍ ഡോ. ശിഹാബ്‌ ഗാനിമില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നു. ജബ്ബാരി കെ.എ., പി.എ. ഇബ്രാഹിം ഹാജി എന്നിവര്‍ സമീപം.

പ്രമുഖ വ്യവസായി പി. എ. ഇബ്രാഹിം ഹാജി എം. സി. എ. നാസറിന് പ്രശസ്തി പത്രം കൈമാറി. ഐ. എം. സി. സി. യു. എ. ഇ. പ്രസിഡണ്ട് ടി. സി. എ. റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താഹിര്‍ കമ്മോത്ത് അദ്ധ്യക്ഷത വഹിച്ചു.

ദുബായ്‌ കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, അഡ്വ. ഷറഫുദ്ദീന്‍, എ. റഷീദുദ്ദീന്‍, കെ. എ. ജബ്ബാരി തുടങ്ങിയവര്‍ സംസാരിച്ചു.

മുസ്തഫ ഹാജി തൈക്കണ്ടി, എം. കെ. റഹ്മാന്‍, ശംസീര്‍ കുറ്റിച്ചിറ, റഊഫ് ചെമ്പിരിക്ക എന്നിവര്‍ നേതൃത്വം നല്‍കി. കമാല്‍ റഫീഖ്‌ സ്വാഗതവും യു. മഹ്മൂദ്‌ ഹാജി മാട്ടൂല്‍ നന്ദിയും പറഞ്ഞു. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണാഘോഷം – ഓ.എന്‍.വി. യെ ആദരിച്ചു

September 30th, 2010

akcaf-onam-onv-honoured-epathram

ദുബായ്‌ : അക്കാഫിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ഓ.എന്‍.വി. കുറുപ്പിന് അന്നേ ദിവസം തന്നെ ജ്ഞാന പീഠം പുരസ്കാരം ലഭിച്ചതായുള്ള വാര്‍ത്ത ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി. കാത്തിരുന്ന ആയിരങ്ങളെ കാണാന്‍ കൃത്യ സമയത്ത് തന്നെ എത്തിയ ഓ.എന്‍.വി. യെയും സഹധര്‍മ്മിണി സരോജിനിയും കാണികള്‍ ആവേശപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.

അധികാര കൊതി പൂണ്ട തലമുറയിലെ അതൃപ്തരായ ചെറുപ്പക്കാര്‍ ജാതിയും, മതത്തെയും, ഭാഷയും, വര്‍ഗീയതയെയും, വംശീയതയെയും കൂട്ട് പിടിച്ചു രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. സാഹോദര്യത്തിന്റെ നാടാണ് കേരളം. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്. സ്നേഹ മതത്തിന്റെ പ്രചാരകര്‍ ആകുവാന്‍ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.

കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തില്‍ അക്കാഫ്‌ പ്രസിഡണ്ട് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊണ്ഫിഡന്റ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. റോയ്‌ സി. ജെ., മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷൌക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ ആസാദ്‌ മാളിയേക്കല്‍, ഷാജി നാരായണന്‍, സജിത്ത് കെ. വി. എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായ ഷിനോയ് സോമന്‍, സലിം ബാബു, വര്‍ഗീസ്‌ ജോര്‍ജ്‌, വിന്‍സ്‌ കെ. ജോസ്‌, നൌഷാര്‍ കല്ല എന്നിവര്‍ ഓണക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുരസ്കാരങ്ങള്‍ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങള്‍ : പി. മണികണ്ഠന്‍

September 27th, 2010

p-manikantan-honoured-epathram

അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.

p-manikantan-speaking-epathram

പി. മണികണ്ഠന്‍ സംസാരിക്കുന്നു. ഗോവിന്ദന്‍ നമ്പൂതിരി, സി. വി. സലാം, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ്‌ സക്കറിയ എന്നിവര്‍ വേദിയില്‍.

“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന്‌ പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക്‌ അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.

“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.

omar-sherif-epathram

ഒമര്‍ ഷെരീഫ്‌ കടമ്മനിട്ടയുടെ

ഒമര്‍ ഷെരീഫ്‌, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്‌, ടി. കെ. ജലീല്‍, റഷീദ്‌ പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക്‌ (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഹബൂബെ മില്ലത്ത് മാധ്യമ അവാര്‍ഡ് ദാനം

September 23rd, 2010

mca-naser-epathram

ദുബായ്: മഹബൂബെ മില്ലത്ത് മാധ്യമ അവാര്‍ഡ് മാധ്യമം ദിനപത്രം ഡല്‍ഹി ലേഖകന്‍ എം. സി. എ. നാസറിന് വെള്ളിയാഴ്ച (24-09-10) സമര്‍പ്പിക്കും. ദെയ്‌റ നാസിര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് ഹാളില്‍ രാത്രി എട്ടിനാണ് പരിപാടി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 10« First...23456...10...Last »

« Previous Page« Previous « കല അബുദാബി യുടെ ഓണം – ഈദ്‌ ആഘോഷം
Next »Next Page » അല്‍ ബയാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണം ഈദ്‌ ആഘോഷങ്ങള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine