കലിമാത്തില്‍ ഖലീലുല്ലയുടെ കാലിഗ്രാഫി

August 18th, 2010

khaleelulla-profile-epathramദുബായ്‌ : ദുബായ്‌ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്‍മാരാണ്‌ പങ്കെടുക്കുന്നത്.

kalimat-exhibition-dubai-epathram

ഖലീലുല്ലാഹ് ചെമ്നാട് യു.എ.ഇ.യിലെ പ്രശസ്ത ചിത്രകാരനും, എമിറേറ്റ്സ് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ചെയര്‍മാനുമായ ഖലീല്‍ അബ്ദുല്‍ വാഹിദിനൊപ്പം

“പരമ്പരാഗത അറേബ്യന്‍ ചിത്ര രചനാ ശൈലിയും, നൂതനമായ സമകാലീന ചിത്ര രചനാ ശൈലിയും സമന്വയിക്കുന്ന ഒരു വേദിയാണ്‌ കലിമാത്ത്. അതോടൊപ്പം അക്ഷര ക്രമീകരണങ്ങളുടെ ചിത്രീകരണങ്ങളില്‍ റംസാന്റെ വിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന കാലിഗ്രാഫികളും പ്രദര്‍ശനത്തിനുണ്ടാകും.” ദുബൈ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (Dubai Community Theatre & Arts Centre – DUCTAC) വിഷ്വല്‍ ആര്‍ട്ട് ആന്റ് സ്പെഷ്യല്‍ പ്രൊജെക്റ്റ് മാനേജര്‍ ഫാത്വിമ മൊഹിയുദ്ധീന്‍ പറഞ്ഞു.

sheikh-mohamed-calligraphy-epathram

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന്‍ അറബിയില്‍ എഴുതി വരച്ച അനാട്ടമിക്‌ കാലിഗ്രാഫി

വ്യത്യസ്തമായ രചനാ ശൈലികളിലൂടെ ഇതിനോടകം ലോക ശ്രദ്ധ നേടിയ യു. കെ. യില്‍ നിന്നുള്ള ഉമ്മു ആയിശ, ജൂലിയ ഇബ്ബിനി, ഒമാനില്‍ നിന്നുള്ള സ്വാലിഹ് അല്‍ ഷുഖൈരി, സല്‍മാന്‍ അല്‍ ഹജ്രി തുടങ്ങിയ പ്രശസ്തരായ കലാകാര ന്മാരാണ്‌ കലിമാത്തിന്‌ എത്തുന്നത്.

kalimat-epathram

പ്രദര്‍ശനത്തില്‍ നിന്നും ഒരു ദൃശ്യം

കലിമാത്ത് പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 17ആം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് നന്നു.

khaleelullah-chemnad-epathram

ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

റെഡ് ഈവെന്റ് ആര്‍ട്ടിസ്റ്റും, ലോക റെക്കോര്‍ഡ് ജേതാവുമായ ഖലീലുല്ലാഹ് ചെമ്നാടിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ അറബിക്ക് കാലിഗ്രാഫിയായ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്ത്തൂമിന്റെ അനാട്ടമിക്ക് കാലിഗ്രാഫിയാണ്‌ ‘കലിമാത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഖലീലിന്റെ മറ്റു മൂന്ന്‌ കാലിഗ്രാഫികള്‍ കൂടി പ്രദര്‍ശനത്തിനുണ്ടാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഖലീലുല്ലാഹ് കലിമാത്ത് ഇന്റെര്‍നഷണല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

August 8th, 2010

nm-aboobacker-km-abbas-epathram

ദുബായ്‌ : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ്‌ ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

chiranthana-awards-epathram

എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.

യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ്‌ ചെയര്‍മാന്‍ പോള്‍ ജോസഫ്‌, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ്‌ എ. റഹ്മാന്‍, ടി. പി. മഹമ്മൂദ്‌ ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം

August 7th, 2010

moideenkoya-kk-epathramദുബായ്‌ : ഇന്നത്തെ മാധ്യമ രംഗത്ത്‌ eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന പുരസ്കാരം ഇന്ന് സമ്മാനിക്കും

August 6th, 2010

km-abbas-nm-aboobackerദുബായ്‌ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ചിരന്തന സാംസ്കാരിക വേദി എല്ലാ വര്‍ഷവും നല്‍കി വരുന്ന 2009ലെ ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ ന്യൂസ്) എന്നിവര്‍ക്ക്‌ ഇന്ന് (ഓഗസ്റ്റ്‌ 6, 2010) വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയറയിലുള്ള ഫ്ലോറ അപ്പാര്‍ട്ട്മെന്റ് ഹോട്ടല്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പ്രശംസാ പത്രം, പൊന്നാട, ഉപഹാരം എന്നിവ അടങ്ങിയതാണ് പുരസ്കാരം. യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

എം.സി.എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്‌, കെ. ചന്ദ്രസേനന്‍, ഷാര്‍ലി ബെഞ്ചമിന്‍, ഇ.എം. അഷ്‌റഫ്‌, എം.കെ.എം. ജാഫര്‍, നിസാര്‍ സയിദ്‌, ജലീല്‍ പട്ടാമ്പി, ടി.പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, പ്രൊഫ. ബി. മൊഹമ്മദ്‌ അഹമ്മദ്‌, പി.പി. ശശീന്ദ്രന്‍ എന്നിവര്‍ക്ക്‌ ഇതിനു മുന്‍പ്‌ ചിരന്തന മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു

August 3rd, 2010

br-shetty-actor-innocent-pravasa-mayooram-epathramദുബായ്:  ഹയാത്ത് റീജന്‍സി യിലെ പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി  ”പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു.  എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ ഏഴാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന “പ്രവാസ മയൂരം”  പുരസ്കാരങ്ങളും  കലാ – സാംസ്കാരിക – മാധ്യമ രംഗത്തും മറ്റു വിവിധ മേഖല കളിലും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച മറ്റു പന്ത്രണ്ട് പ്രമുഖര്‍ക്കും വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സിനിമാ നടന്‍ ഇന്നസെന്‍റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു. എ. ഇ. യിലെ ചലച്ചിത്ര കാരന്‍  അലി ഖമീസ്‌ മുഖ്യാതിഥി ആയിരുന്നു. വാര്‍ഷികാ ഘോഷങ്ങളുടെ ബുക്ക്‌ ലെറ്റ്‌ പ്രകാശനം മുഖ്യാതിഥി അലി ഖമീസ്‌ നിര്‍വ്വഹിച്ചു.

ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌ പറക്കാടത്ത്, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌ എന്നിവര്‍ക്ക് ഇന്നസെന്‍റ്, അലി ഖമീസ്‌ എന്നിവര്‍ “പ്രവാസ മയൂരം” പുരസ്കാരം സമ്മാനിച്ചു.

pm-abdulrahiman-salam-pappinissery-pravasa-mayooram

e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക.

യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ഏഷ്യാനെറ്റ്‌ വാര്‍ത്താ അവതാരകന്‍ ലിയോ രാധാകൃഷ്ണന്‍ (കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടിയുടെ അവതരണത്തിന്), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍), e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ (പബ്ലിക്‌ റിലേഷന്‍ – നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തുകാരനും, സംവിധായകനും), സതീഷ്‌ മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ്‌ അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്‌), ഇ. എം. അഷ്‌റഫ്‌ (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ്‌ (ഗായിക), മിഥില ദാസ്‌ (ടി. വി.  അവതാരക) എന്നിവര്‍ക്ക് വിവിധ തുറകളിലെ പ്രഗല്‍ഭരായ സുധീര്‍ കുമാര്‍ ഷെട്ടി, അമൃതം റജി, സക്കീര്‍ ഹുസൈന്‍ (ഗള്‍ഫ്‌ ഗേറ്റ്), മാധവന്‍, സലാം പാപ്പിനിശ്ശേരി, ഗായിക സ്മിതാ നിഷാന്ത്‌, പ്രശാന്ത്‌ (ടെലിവിഷന്‍ അവതാരകന്‍), സൈനുദ്ദീന്‍ അള്‍ട്ടിമ, രാജന്‍ (ലുലു) എന്നിവര്‍  വിശിഷ്ട ഉപഹാരങ്ങള്‍ സമ്മാനിച്ചു.

[singlepic id=14 w=400 float=center]

മുഖ്യാതിഥി കള്‍ക്കുള്ള ഉപഹാരങ്ങള്‍  എം. ജെ. എസ്. മീഡിയ യുടെ മാനേജിംഗ് ഡയറക്ടര്‍  ഷലീല്‍ കല്ലൂര്‍, ഇവന്‍റ് ഡയറക്ടര്‍ മുഷ്താഖ് കരിയാടന്‍ എന്നിവര്‍ സമ്മാനിച്ചു.

കുമാരി അനുപമ യുടെ ഗാനങ്ങള്‍, മാലതി സുനീഷ് സംവിധാനം ചെയ്ത നൃത്തങ്ങള്‍, റാഫി പാവറട്ടി യുടെ മിമിക്രി എന്നിവ ചടങ്ങിനു  മാറ്റു കൂട്ടി. ചെറിയാന്‍ ടി. കീക്കാട് നന്ദി പ്രകാശിപ്പിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 6 of 10« First...45678...Last »

« Previous Page« Previous « മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ
Next »Next Page » ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ ശില്പശാല »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine