ഡ്രൈവര്‍മാരുടെ കൂട്ടായ്മ : ഭാരവാഹികള്‍

December 31st, 2010

adwa-drivers-association-epathramഅബുദാബി :  ജീവിത ത്തിന്‍റെ ഓട്ടത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന  കൂട്ടായ്മ, അബുദാബി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ – അഡ്‌വ – ഭാരവാഹി കളെ തെരഞ്ഞെടുത്തു.
 
പ്രസിഡന്‍റ് : കോയമോന്‍ വെളിമുക്ക്.  ജനറല്‍ സെക്രട്ടറി : മുജീബ് റഹിമാന്‍.  ട്രഷറര്‍ :  സിയാദ് കൊടുങ്ങല്ലൂര്‍.  വൈസ് പ്രസിഡന്‍റുമാര്‍ : എ. റിതേഷ് പിണറായി, കെ. പി. മുഹമ്മദ്.   സെക്രട്ടറിമാര്‍ : റഷീദ് ഐരൂര്‍, സക്കീര്‍ വളാഞ്ചേരി, അസീസ്,  അന്‍വര്‍.
 
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി, കെ. എസ്. സി.  പ്രസിഡന്‍റ് കെ. ബി. മുരളി, വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
 
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗത്തില്‍ എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.  ഷെരീഫ് കാളച്ചാല്‍ സ്വാഗത വും റഷീദ് ഐരൂര്‍ നന്ദി യും പറഞ്ഞു. തൊഴില്‍ പരമായും അല്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് അഡ്‌വ യില്‍ അംഗങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 88 544 56 – 050 49 212 65 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ : സമയപരിധി 6 മാസം നീട്ടി

December 27th, 2010

emirates-identity-authority-logo-epathram

അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള സമയ പരിധി അധികൃതര്‍ നീട്ടി. തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുന്നതിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന  സമയ പരിധി 2010 ഡിസംബര്‍ 31 വരെ ആയിരുന്നു.  സ്വദേശി കള്‍ക്ക് കാര്‍ഡ് എടുക്കുന്നതിന് 2011 ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.  വിദേശി കള്‍ക്ക് പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ല. അവര്‍ക്ക് പുതിയ താമസ വിസ നേടുന്നതു വരെയോ പുതുക്കുന്നതു വരെയോ സമയം അനുവദിക്കും എന്ന് എമിറേറ്റ്‌സ് ഐഡന്‍റ്റ്റി അതോറിറ്റി (ഐഡ)  അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ സമയ പരിധിക്കകം കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാത്ത വരില്‍ നിന്ന് പ്രത്യേക പിഴ ഈടാക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കു ന്നതിനുള്ള നിര്‍ദ്ദേശ ത്തിന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍, കോര്‍പറേഷന്‍ സേവന ങ്ങള്‍ക്കും കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. പ്രത്യേക സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കുന്നത്, കാര്‍ഡ് എടുക്കാത്ത വിദേശി കള്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കും. 

ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വിദേശികള്‍  വിസ പുതുക്കുന്നത് വരെ കാത്തിരിക്കരുത് എന്നും ഭാവിയില്‍ ഒട്ടേറെ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.  കുറഞ്ഞ വരുമാന ക്കാരായ തൊഴിലാളി കളെ അപേക്ഷിച്ച് ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ വകുപ്പു കളുമായി ഇടക്കിടെ ബന്ധപ്പെടേണ്ടി വരും എന്നതിനാല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന് പ്രയാസം സൃഷ്ടിക്കുമെന്നും അവര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുത് എന്നും അധികൃതര്‍ പറഞ്ഞു.

2006 – ലെ ദേശീയ നിയമ ത്തിന്‍റെയും 2007 – ലെ  മന്ത്രിസഭാ തീരുമാന ത്തിന്‍റെയും അടിസ്ഥാന ത്തിലാണ് രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയത്. കാര്‍ഡ് സ്വന്തമാക്കാത്ത വര്‍ക്ക് സര്‍ക്കാര്‍, ബാങ്കിംഗ് സേവന ങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി യിരുന്നു.  വാഹന ങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും, ഗതാഗത വകുപ്പിലെ മറ്റു സേവന ങ്ങള്‍ക്കും  കാര്‍ഡ് നിര്‍ബ്ബന്ധമാക്കി ക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്.

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റു കളില്‍ നേരത്തേ തന്നെ വിവിധ സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയിരുന്നു.  ജനസംഖ്യ കൂടുതലുള്ള എമിറേറ്റു കളില്‍ കൂടുതല്‍ പേര്‍ കാര്‍ഡ് സ്വീകരിക്കാന്‍ ബാക്കി ഉള്ളതു കൊണ്ടാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധിക്ക് ഉള്ളിലും  രജിസ്‌ട്രേഷന് മുന്നോടി യായുള്ള  നടപടികള്‍ പൂര്‍ത്തി യാക്കാന്‍ കഴിയില്ല എന്ന ഘട്ടത്തില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുക യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് നോര്‍ക്ക യുടെ തിരിച്ചറിയല്‍ കാര്‍ഡുകളും സുരക്ഷാ പദ്ധതിയും

December 24th, 2010

അബുദാബി  :  പ്രവാസി മലയാളി കള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി,  ജോബ് പോര്‍ട്ടല്‍  തുടങ്ങിയവ യില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നത് സംബന്ധിച്ച്  അബുദാബി യിലെ  സംഘടന കളുമായി നോര്‍ക്ക സംഘം കൂടിക്കാഴ്ച നടത്തി. 
 
വിദേശത്തെ തൊഴിലുടമ കളെയും മലയാളി കളായ തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിനും റിക്രൂട്ട്‌മെന്‍റ് സേവനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനും ആരംഭിച്ച ജോബ് പോര്‍ട്ട ലില്‍ യു. എ. ഇ. യിലെ തൊഴില്‍ദാതാ ക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ച കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ യു. എ. ഇ. യില്‍  പര്യടനം നടത്തുന്നുണ്ട്. 
 
ജോബ് പോര്‍ട്ടലിനോട് അനുകൂലമായ പ്രതികരണ മാണ് വ്യവസായി കളില്‍ നിന്നുണ്ടായത്. പല കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്‍റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.
 
 www.jobsnorka.gov.in എന്ന പോര്‍ട്ടലില്‍ തൊഴില്‍ദാതാ ക്കള്‍ക്കും തൊഴില്‍ അന്വേഷ കര്‍ക്കും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും തിരയുന്നതിനു മുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
 
നോര്‍ക്ക റൂട്ട്‌സ് അംഗീകരിച്ച ശേഷമേ ഇവരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കൂ. അംഗീകരിക്ക പ്പെട്ടാല്‍ ലോകത്ത് എമ്പാടുമുള്ള തൊഴില്‍ദാതാ ക്കള്‍ക്ക് സൗജന്യമായി തങ്ങളുടെ ഒഴിവുകള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം. പോര്‍ട്ടലില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷ കര്‍ക്ക് ഇതില്‍ അപേക്ഷിക്കാം.
 
നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ ഡി. ഡി. ആയിട്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഇതിന്‍റെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തുകയും വേണം.
 
തൊഴില്‍ദാതാ ക്കളുമായി നോര്‍ക്ക നേരിട്ട് ബന്ധപ്പെട്ട് വിസ, തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകള്‍ ഉറപ്പുവരുത്തും.  ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പും മറ്റ് നടപടി ക്രമങ്ങളും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് വ്യവസ്ഥ കള്‍ക്ക് അനുസൃതം ആയിരിക്കും.

 
വിദേശ വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള ആനുകൂല്യം ലഭിക്കുന്ന ക്ഷേമിനിധി  യില്‍ ഇതോടകം ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ചേര്‍ന്നിട്ടുണ്ട്. മുഴുവന്‍ പ്രവാസി മലയാളി കളുടെ കണക്കെടുക്കു മ്പോള്‍ ഇത് ചെറിയ ശതമാനം മാത്രമേ ആകുന്നുള്ളു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പ്രയോജനം പലര്‍ക്കും അറിയില്ല. വിദേശത്ത് വെച്ച് മരണപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും അപകട ത്തില്‍ പെട്ടാല്‍ 50,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതി യാണിത്.

 നോര്‍ക്കയുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
നോര്‍ക്ക സെക്രട്ടറി ടി. കെ. മനോജ് കുമാര്‍  നേതൃത്വം വഹിക്കുന്ന  സംഘം അബുദാബി ബിയിലെ പ്രമുഖ ഗ്രൂപ്പുകളായ എം. കെ,  എന്‍. എം. സി,  അല്‍ ഫറാറ തുടങ്ങിയവ യുമായി ചര്‍ച്ച നടത്തി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷിന്‍റെ സാന്നിദ്ധ്യ ത്തിലും ചര്‍ച്ചകള്‍ നടന്നു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ. യൂസുഫലി, ഡയറക്ടര്‍ ബോര്‍ഡംഗം ടി. കെ.  ജലീല്‍(എം. എല്‍. എ), സി. ഇ. ഒ. ഇന്‍ ചാര്‍ജ് കെ. ടി. ബാലഭാസ്‌കരന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡ്രൈവര്‍മാരുടെ കൂട്ടായ്മ അബുദാബി യില്‍

December 23rd, 2010

അബുദാബി : വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തി ജോലി ചെയ്യുന്ന ഡ്രൈവര്‍ മാര്‍ക്ക്  നിയമ പരി രക്ഷയും  സാമ്പത്തിക പിന്തുണയും നല്‍കി അവരുടെ  കൂട്ടായ്മ കള്‍ സജീവ മായി പ്രവര്‍ത്തി ക്കുമ്പോള്‍,  മലയാളി  ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്‌. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ  രൂപീകരി ച്ചിരിക്കുന്ന വിവരം  അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും  അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
 
ജീവിത ത്തിന്‍റെ ഓട്ടത്തിനിട യില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസ മേകുന്ന ഈ കൂട്ടായ്മ യെ ക്കുറിച്ച് വിശദീകരി ക്കുന്നതിനായി ഡിസംബര്‍  23  വ്യാഴാഴ്ച വൈകുന്നേരം  6.30 ന്   അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു കൂടുന്നു. വിവര ങ്ങള്‍ക്കു വിളിക്കുക:   050 88 544 56 – 050 49 212 65

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു

December 19th, 2010

അബുദാബി : യു. എ. ഇ. തൊഴില്‍ നിയമ ത്തില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമ ത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു. മാത്രമല്ല രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണം എങ്കില്‍ ആറു മാസം കഴിയണം എന്ന വ്യവസ്ഥ നീക്കി. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടാതെ, തൊഴില്‍  കരാറിന് ശേഷം മറ്റൊരു ജോലി യില്‍ പ്രവേശിക്കണം എങ്കില്‍  മുന്‍ തൊഴിലുടമ യുടെ മുന്‍കൂര്‍ അനുമതി  വേണം എന്ന  വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറു മായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂ എന്ന് നിബന്ധന ഉണ്ട്.
 
തൊഴിലുടമ യുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ജോലി ചെയ്തിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴില്‍ എടുത്തിരിക്കണം എന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
 

തൊഴിലുടമ യുടെയും തൊഴിലാളി യുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെ എന്നും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – നിയമ പരമോ കരാറില്‍ ഉള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യം.
2 – തൊഴിലാളി യുടേത്  അല്ലാത്ത  കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും  (സ്ഥാപനം അടച്ചു പൂട്ടുക ഉള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിന് എതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാചര്യം.
 
ഇത്തരം സാഹചര്യ ങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തില്‍ ഏറെ യായി പ്രവര്‍ത്തിക്കുന്നില്ല എന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും, തൊഴിലാളി സ്ഥാപനത്തിന് എതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.   ഈ സന്ദര്‍ഭത്തില്‍ മന്ത്രാലയം,  പരാതി കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശ ങ്ങളോ റദ്ദാക്കി യതിന് തൊഴിലാളി ക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമ ക്ക് എതിരെ അന്തിമ വിധി പ്രഖ്യാപിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണം എന്ന  വ്യവസ്ഥ പാലിച്ചില്ല എങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യ ങ്ങളും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷണല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗ ങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് പെടുന്നത്.  പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.

2  – തൊഴിലുടമ നിയമ പരവും തൊഴില്‍ പരവു മായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളി യുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3 – തൊഴിലുടമ യുടെ ഉടമസ്ഥത യിലുള്ളതോ അദ്ദേഹത്തിന് ഓഹരി ഉള്ളതോ ആയ മറ്റ് സ്ഥാപന ങ്ങളിലേക്ക് തൊഴിലാളി യെ മാറ്റുക. ഇങ്ങിനെ യുള്ള   മൂന്ന് സാഹചര്യ ങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തി യാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.

തൊഴില്‍ വിപണി യില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുക യാണ് നിയമ ഭേദഗതി യിലൂടെ ലക്‌ഷ്യമാക്കുന്നത്  എന്നും  തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമ യും തൊഴിലാളി യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുക യാണ് ലക്‌ഷ്യം. ഇരു കൂട്ടരുടെയും നിയമ പരമായ അവകാശ ങ്ങള്‍ കാത്തു സൂക്ഷിക്കേണ്ട  ബാദ്ധ്യത  മന്ത്രാലയ ത്തിന് ഉണ്ട്. നിയമ പരമായി നില നില്‍ക്കുന്ന വ്യവസ്ഥ കളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളി യും തൊഴിലുടമ യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണി യില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമ ഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരു മായുള്ള ചര്‍ച്ച കള്‍ക്ക് ശേഷം നിലവിലെ നിയമ ങ്ങളുടെ തുടര്‍ച്ച യായാണ് പുതിയ വ്യവസ്ഥ കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ക്ക് ഇവ സഹായക മാകും എന്നും  തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 612345...Last »

« Previous « സൂപ്പിക്ക് സ്വീകരണം നല്‍കി
Next Page » ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine