ഇന്ത്യ – ഒമാന്‍ പ്രതിരോധ ധാരണ

May 19th, 2010

ഇന്ത്യയും ഒമാനുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ. പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെ ഒമാന്‍ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിരോധ മന്ത്രി എ. കെ. ആന്‍റണി ഒമാനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എ. കെ. ആന്‍റണയും ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരിബുമായുള്ള ചര്‍ച്ചയിലാണ് ഈ ധാരണ.

ഏദന്‍ കടലില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ തട്ടിയെടുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. റാ‍ഞ്ചല്‍ സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നത് ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണി യാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. ഏദന്‍ കടലില്‍ 16 ഇന്ത്യന്‍ കപ്പലുകളെ വിന്യസിച്ചതായി എ. കെ. ആന്‍റണി പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും സേനകള്‍ യോജിച്ച് അടുത്ത വര്‍ഷം ഇന്ത്യയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ അടക്കമുള്ള ഉന്നത തല ഇന്ത്യന്‍ സംഘവും ആന്‍റണിയെ അനുഗമിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ സംഘടനകള്‍ നല്‍കിയ വിരുന്നിലും എ. കെ. ആന്‍റണി പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബ സംഗമം

May 13th, 2010

അബുദാബി: കേരളത്തിന്റെ പ്രാദേശിക വികസന പ്രവര്‍ത്തന ങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപന ങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തന ങ്ങള്‍ നടത്താന്‍ പ്രവാസി കൂട്ടായ്മ കള്‍ക്ക് സാധിക്കു  മെന്ന് പയ്യന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ജി. ഡി. നായര്‍ അഭിപ്രായപ്പെട്ടു.  പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു.

 അദ്ദേഹം.പയ്യന്നൂര്‍ സൗഹൃദ വേദി നാടിനു വേണ്ടി ചെയ്യുന്ന സംഭാവന കള്‍ ഏറെ മാനിക്കുന്നു വെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. എല്ലാ വ്യത്യാസ ങ്ങളും മറന്ന് ഒറ്റ ക്കെട്ടായി പ്രവര്‍ത്തി ക്കുന്ന സൗഹൃദ വേദിയുടെ പ്രവര്‍ത്തന ശൈലിയെ അദ്ദേഹം പ്രശംസിച്ചു. എസ്. എസ്. എല്‍. സി. പരീക്ഷയിലെ ഉയര്‍ന്ന വിജയ ശതമാനം, എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ നഗര സഭ തുടങ്ങിയ വിവിധ മേഖല കളിലെ  പയ്യന്നൂരിന്റെ  നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ ദേശീയ പ്രസ്ഥാന വുമായി ബന്ധപ്പെട്ട് പയ്യന്നൂരി നുള്ള സ്ഥാനം ഏറെ വലുതാ ണെന്ന് മുന്‍മന്ത്രി കെ. മുരളീ ധരന്‍ പറഞ്ഞു. ഖാദി പ്രചാരണ രംഗത്ത് പയ്യന്നൂര്‍ നേടിയ മുന്നേറ്റം അദ്ദേഹം അനുസ്മരിച്ചു. നാടിന്റെ സമ്പന്നമായ  സാംസ്കാരിക പൈതൃകം  പുതിയ തലമുറ എത്ര മാത്രം ഉള്‍ക്കൊ ള്ളുന്നു എന്ന കാര്യത്തില്‍ കെ. മുരളീ ധരന്‍ ആശങ്ക പ്രകടിപ്പിച്ചു.  പുതു തല മുറക്ക്‌  ഈ പൈതൃകം പകര്‍ന്നു നല്‍കാന്‍ സൗഹൃദ വേദി പരിശ്രമിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സൗഹൃദ വേദി പ്രസിഡന്റ് പി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.  മുന്‍മന്ത്രി കെ. മുരളീധരന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജന. സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജന. സെക്രട്ടറി മൊയ്തു കടന്നപ്പള്ളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡന്റ് എം. അബ്ദുല്‍നസീര്‍,  വി. ടി. വി.  ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
സുരേഷ്ബാബു പയ്യന്നൂര്‍ സ്വാഗതവും യു. ദിനേശ്ബാബു നന്ദിയും പറഞ്ഞു. രക്ഷാധി കാരികളായ ഇ. ദേവദാസും വി. വി. ബാബു രാജും ചേര്‍ന്ന് ജി. ഡി. നായരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സൗഹൃദ വേദി കുടുംബാം ഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും സൗഹൃദയ വേദി ദുബായ് ഘടകം അവതരിപ്പിച്ച ‘പെരുന്തച്ചനും മകനും’ എന്ന നാടകവും ശ്രദ്ധേയമായി. എ. അബാസ്, കെ. ടി.  പി. രമേഷ്,  ടി.  ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍

May 10th, 2010

k-muraleedharanഅജ്മാന്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കു ന്നതിനേക്കാളും കേരളത്തിന്റെ വികസനത്തിന്‌ ആവശ്യം ഇതിനു പാകപ്പെട്ട ഒരു ജനതയെയാണ് എന്ന് മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ പ്രസ്താവിച്ചു. സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികളില്‍ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയത് കേരള വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാടാണെന്നും മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കേരളത്തിന്റെ “കഞ്ഞി കുടി” മുട്ടുമെന്നും, ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ ഹോമിച്ച് ഗള്‍ഫ്‌ മലയാളി നാട്ടിലേക്ക് അയക്കുന്ന പണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍, ബീഹാറി നേക്കാളും, യു. പി. യേക്കാളും കഷ്ടമാകും കേരളത്തിന്റെ അവസ്ഥ. ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാന്‍ റമദാ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

k-muraleedharan-dubai

ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാനില്‍ നടത്തിയ കുടുംബ സംഗമത്തില്‍ മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരനെ രക്ഷാധികാരി ഇസ്മയില്‍ റാവുത്തര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിക്കുന്നു.

ernakulam-pravaasi-audience

ചടങ്ങില്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും, വ്യവസായിയുമായ ഇസ്മയില്‍ റാവുത്തര്‍ മുരളീധരനെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി കെ. വി. ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു. അഡ്വ. പ്രവീണ്‍ കുമാര്‍, എബി ബേബി, പി. ബി. മൂര്‍ത്തി, എം. ജെ. ജേക്കബ്‌, ടി. എ. ഷംസുദ്ദീന്‍, ബോവാസ്‌ എട്ടിക്കാലായില്‍, ബ്ലസന്‍ ഇട്ടിക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌

May 7th, 2010

kodiyeri-balakrishnanഅബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്  ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ.  യൂസഫലി,  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.

കമ്യൂണിറ്റി പോലീസ്,  കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഫോറന്‍സിക് ലാബ് എന്നിവയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആളുകളെ തിരിച്ചറി യുന്നതിനുള്ള കണ്ണ് സ്‌കാനിങ്ങ് സംവിധാനം മന്ത്രി കണ്ടു മനസ്സിലാക്കി. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.  ഇവിടത്തെ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തുകയും, പോലീസിന്‍റെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും തദ്ദേശീയ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തണമെന്നും തങ്ങളോട് സ്‌നേഹ വാത്സല്യങ്ങള്‍ കാട്ടുന്ന ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നും ഇന്ത്യന്‍ സമൂഹത്തോട്, വിശിഷ്യാ കേരളീയരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലയനം – നഷ്ടം കോണ്ഗ്രസിന് : കോണ്ഗ്രസ് പ്രതികരണ വേദി

May 3rd, 2010

km-maniലയന ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും, തങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ യു.ഡി.എഫില്‍ പതിനൊന്നില്‍ കൂടുതല്‍ സീറ്റ്‌ ലഭിക്കാന്‍ മാണി ഗ്രൂപ്പ്‌ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്  തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ ബഹളം വെയ്ക്കുന്നവരൊന്നും ആ സമയത്ത് പ്രതികരിയ്ക്കാന്‍ ഉണ്ടാവില്ല. ഇപ്പോള്‍ ബഹളം വെയ്ക്കുന്നത് വെറുമൊരു പുകമറ മാത്രമാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആ സമയത്ത് ഇക്കൂട്ടര്‍ പ്രതികരിക്കാന്‍ തയ്യാറാവണം. ലയനം മൂലം ഉണ്ടാവുന്ന നഷ്ടം കോണ്ഗ്രസിനെയാണ് ബാധിക്കുന്നത്.

കോണ്ഗ്രസിനോട് കൂറുള്ള പ്രവര്‍ത്തകര്‍ ലയനത്തെ എതിര്‍ക്കണം. മാണി പറഞ്ഞത് പോലെ ലയനം അവരുടെ ആഭ്യന്തര കാര്യം തന്നെയാണ്. പക്ഷെ കോണ്ഗ്രസിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം ഇത്. ലയനം പ്രാവര്ത്തി കമാവുന്നത് കോണ്ഗ്രസിന്റെ സീറ്റുകള്‍ വിട്ട് കൊടുത്തു കൊണ്ടാവരുത്. ഒരു പാര്‍ട്ടിക്ക് വേറൊരു പാര്‍ട്ടിയുമായി ലയനമാവാം. ഇത് പാടില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലയ്ക്കോ പറയാന്‍ ആവില്ല. അഴിമതി ആരോപണമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക്, ലയനത്തിന് ശേഷം ഇവരെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോ എന്ന കാര്യം കോണ്ഗ്രസിനും യു.ഡി.എഫിനും ചര്‍ച്ച ചെയ്തു തീരുമാനി ക്കാവുന്നതാണ് എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 6« First...23456

« Previous Page« Previous « നീലാംബരി കെ. എസ്. സി. യില്‍
Next »Next Page » അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine