11 March 2010

വിലാപങ്ങള്‍ക്കിടയില് ശശാങ്കന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്



പ്രതീഷ് പ്രസാദ്

രോഗിയായ ഭര്‍ത്താവിന്റെ ചികില്‍സക്കു വേണ്ടി കഴിഞ്ഞ നാലു വര്‍ഷക്കാലമായി മലയാളിയായ ഒരു സാധു സ്ത്രീ നടത്തിയ ജീവിത പോരാട്ടത്തിന്റെ അവസാന രംഗമാണു കഴിഞ്ഞ തിങ്കളഴ്ച(8-3-2010) അല് കാസ്സിമി ഹോസ്പിറ്റലില് അരങ്ങേറിയത്.

മലയാളിയായ കമ്പനി ഉടമയുടെ സ്വകാര്യാവശ്യത്തിനായി പാസ്പോര്‍ട്ട് ജാമ്യം വെച്ചതുമൂലം രോഗിയായിത്തീര്‍ന്നിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായ തിരുവനന്തപുരം ചിറയിന്‍കീഴു സ്വദേശി ശശാങ്കന് കഴിഞ്ഞ തിങ്കളഴ്ച ഷാര്‍ജ അല് ഖാസിമി ഹോസ്പിറ്റലില് നിര്യാതനായി.

വേര്‍പാടില് മനംനൊന്ത് മൃതദേഹവുമായി ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ വിലപിക്കുന്ന ശശാങ്കന്റെ ഭാര്യ ലതികയുടെ ദീനരോദനങ്ങള്‍ക്കു മുമ്പില് കണ്ണും കാതുമടച്ചവര് മാപ്പര്‍ഹിക്കുന്നില്ല.സംഘടനയോ, സംഘാടകരോ,കമ്പനിയുടമയോ ആരുമാവട്ടെ ഇത് വിധി പ്രസ്താവിക്കേണ്ട സമയമല്ല.

ലതികയ്ക്കു വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി മുന്നിട്ടിറങ്ങിയത് ഏഷ്യാനെറ്റ് റേഡിയോയും കണ്‍സോളിഡേറ്റ്ഡ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധിയും സാമൂഹ്യപ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുമണ്.പത്തനംതിട്ട സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഖലീഫ ബിന് ആരാം ട്രേഡിംഗ് കമ്പനിയില് ഫോര്‍മാനായി ജോലി നോക്കവേ 2005ലാണ് കമ്പനിയുടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്റെ പസ്സ്പോര്‍ട്ട് കോടതിയില് സമര്‍പ്പിക്കുന്നത്.

ഇതേ സമയം ശശാങ്കന് എണ്‍പാതിനായിരത്തിലധികം(80000)ദിര്‍ഹംസ് ശമ്പള കുടിശ്ശിക ലഭിക്കാനുമുണ്ട്.പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാനോ വിസ റദ്ദാക്കി നാട്ടിലയയ്ക്കാനോ തയ്യാറാവതെ മാനസ്സികമായി പീഢിപ്പിച്ചതാണ് രോഗിയായിത്തീരാന് കരണമെന്ന് ലതിക പറയുന്നു.ഡയാലിസ്സിസ്സിനു വിധേയനായിക്കൊണ്ടിരിക്കുന്ന ഭര്‍ത്തവിനെയും തന്നെയും നാട്ടിലയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കമ്പനിയുടമയ്ക്കെതിരെയുള്ള പരാതിയുമയി ലതിക പല സംഘടനകളെയും സമീപിച്ചെങ്കിലും പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായില്ല. നാലു വര്‍ഷക്കാലമായി സൌജന്യമായാണ് ഷാര്‍ജ അല് ഖാസിമി ഹോസ്പിറ്റലില് ഡയാലിസിസ്സ് നടത്തിക്കൊണ്ടിരുന്നത്.ഏറെ സാമ്പത്തിക പരാധീനതകളുണ്ടായിട്ടും തയ്യല് ജോലി ചെയ്തു രോഗിയായ ഭര്‍ത്തവിനെ പരിചരിച്ച ലതികയുടെ ദുഃഖകഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തുവന്നപ്പോള് അതു പലരുടെയും കണ്ണുകളെ ഈറനണിയിച്ചു ബന്ധുക്കളുടെ സഹായത്തോടെയാണ്

നാട്ടില് പതിനൊന്നാം ക്ലാസ്സിലും ഒന്‍പതാം ക്ലസ്സിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പഠനവും ജീവിതച്ചെലവും നടന്നുപോകുന്നതു.സാമ്പത്തികമായി സഹായിക്കന് മുന്നോട്ട് വന്ന ഉദാരമതികളായ മുഴുവന് പ്രവാസി സുഹൃത്തുക്കള്‍ക്കും ലതിക നിറകണ്ണുകളോടെ നന്ദി പറഞ്ഞു. എമിഗ്രേഷന് നടപടികള് പൂര്‍ത്തിയാകുന്നതോടെ ഈയാഴ്ച തന്നെ ശശാങ്കന്റെ മൃതദേഹത്തോടൊപ്പം ലതികയ്കും നട്ടിലേക്കു പോകാനാകുമെന്ന് കണ്‍സോളിഡേറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പപ്പിനിശ്ശേരി പറഞ്ഞു.

ഇവരെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍
056 694 88 76
050 677 80 33

ലതികയുടെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ : 19169- 95
ചിറയിന്‍ കീഴ് കോപ്പറേറ്റീവ് ബാങ്ക്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Jobs
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്