Monday, June 10th, 2013

അഡ്വാനി രാജിവെച്ചു; ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതവ് എല്‍.കെ.അഡ്വാനി പ്രധാനപ്പെട്ട പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി, പാര്‍ളമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് സമിതി എന്നിവയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള കത്ത് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ സിങ്ങിനാണ് നല്‍കിയത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്നും അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് നേതാക്കളുടെ വ്യക്തിപരമായ അജണ്ടകളുമായി പാര്‍ട്ടി നിലകൊള്ളുന്നതില്‍ ദു:ഖമുണ്ടെന്നും പാര്‍ട്ടിയുമായി ഒത്തു പോകാനാകില്ലെന്നും അഡ്വാനിയുടെ രാജിക്കത്തില്‍ പറയുന്നു.എന്നാല്‍ അഡ്വാനിയുടെ രാജി അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ അഡ്വാനിയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു വരികയാണ്. മുതിര്‍ന്ന നേതാവായ അഡ്വാനിയുടെ രാജി കനത്ത പ്രതിസന്ധിയാണ് ബി.ജെ.പിക്ക് സൃഷ്ടിച്ചിട്ടുള്ളത്.അഡ്വാനിയുടെ രാജി ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ലോക്സഭാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുവാനുള്ള പാര്‍ട്ടി തീരുമാനമാണ് അഡ്വാനിയുടെ രാജിക്ക് കാരണമായത്. മോഡിയെ അധ്യക്ഷനാക്കുവാനുള്ള തീരുമാനത്തോട് നേരത്തെ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഗോവയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ അഡ്വാനിയുടെ വിയോപ്പിനെ വകവെക്കാതെ കഴിഞ്ഞ ദിവസം സമാപിച്ച നിര്‍വ്വാഹക സമിതിയോഗം നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ അധ്യക്ഷ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതിനു ശേഷം രാജ്‌നാഥ് സിങ്ങ് അഡ്വാനിയുമായി സംസാരിച്ചിരുന്നെങ്കിലും അനുരഞ്ചനത്തിനു വഴങ്ങുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. നരേന്ദ്ര മോഡിയുടെ നേതൃനിരയിലേക്കുള്ള കടന്നു വരവില്‍ അദ്ദെഹം നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മോഡി അനുകൂലികള്‍ അഡ്വാനിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തിയത് അദ്ദേഹത്തെ പ്രകോപിക്കുകയും ചെയ്തു.

നരേന്ദ മോഡിയുടെ ദേശീയ രാഷ്ടീയത്തിലേക്കുള്ള കടന്നു വരവും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയും അഡ്വാനിയ്ക്ക് എതിര്‍പ്പുണ്ടാക്കിയിരുന്നു. പല വേദികളിലും അദ്ദേഹം ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായ തീരുമാനം അഡ്വാനി പക്ഷത്തിനു വലിയ തിരിച്ചടിയായി. മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്ന അഡ്വാനി വിഭാഗത്തിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ട് അധ്യക്ഷസ്ഥാനം നേടിയെടുത്തു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അഡ്വാനിയെ സംബന്ധിച്ച് തന്റെ രാഷ്ടീയ ജീവിതത്തിലെ കനത്ത തിരിച്ചടിയാണ് മോഡി പക്ഷം നല്‍കിയത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine