ഇന്ന് ലോക സമുദ്ര ദിനം

June 8th, 2009

world-oceans-dayഇന്ന് ജൂണ്‍ 8, ലോക സമുദ്ര ദിനം. ഈ ദിനത്തിന് ഇത്തരത്തില്‍ ഉള്ള സവിശേഷത കൈ വന്നത് 1992 ല്‍ റിയോ ദെ ജനെയ്‌റോവില്‍ വച്ച് ഭൌമ ഉച്ചകോടി നടന്നതോടെ ആണ്. ഭൌമ ഉച്ചകോടിയില്‍ കാനഡ സര്‍ക്കാരാണ് ലോക സമുദ്ര ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. അതിനു ശേഷം എല്ലാ വര്‍ഷവും ഇന്നേ ദിവസം അനൌദ്യോഗികം ആയി ഇത് ആഘോഷിച്ചു വരുകയായിരുന്നു.
 
നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉള്ള നടപടികള്‍ ആണ് ഐക്യരാഷ്ട്രസഭ ഇതിനോട് അനുബന്ധിച്ചു മുന്നോട്ട് വയ്ക്കുന്നത്. സമുദ്രങ്ങളുമായുള്ള നമ്മുടെ വ്യക്തി ബന്ധം പുതുക്കാനുള്ള ഒരു ഒരു അവസരം കൂടി ആണിത്.
 
ഇന്നേ ദിവസം ലോകമെമ്പാടും അക്വേറിയങ്ങള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, മറ്റു സംഘടനകള്‍, സര്‍വ്വകലാശാലകള്‍, പാഠശാലകള്‍, അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ആയി സഹകരിച്ചു കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
 
2009 ലെ ലോക സമുദ്ര ദിനത്തിന് ഒരു സവിശേഷത ഉണ്ട്. ഈ വര്‍ഷം മുതല്‍ ജൂണ്‍ 8 ഔദ്യോഗികം ആയി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ തീരുമാനം ആയി.
 
എന്ത് കൊണ്ട് ഈ ദിനം നാം ലോക സമുദ്ര ദിനമായി ആഘോഷിക്കണം എന്ന ചോദ്യത്തിനു ഒരു പാട് ഉത്തരങ്ങള്‍ ഉണ്ട്. സമുദ്രങ്ങള്‍ നമ്മുടെ പ്രാണ വായു ആയ ഓക്സിജന്റെ ഒരു നല്ല ഉറവിടം ആണ്. വളരെ അമൂല്യങ്ങള്‍ ആയ നിരവധി ഔഷധങ്ങളുടെ ഒടുങ്ങാത്ത ഖനി ആണ് ഇവിടം. കടലമ്മ തരുന്ന മത്സ്യ സമ്പത്തിനേയും നമുക്ക് മറക്കാന്‍ ആവില്ലല്ലോ. ഇനി കടലിന്റെ ഇരമ്പല്‍ നിങ്ങളുടെ കാതുകളിലേയ്ക്ക്‌ എത്തുമ്പോള്‍ ഇവയൊക്കെ ഓര്‍ക്കാന്‍ ഈ ദിനം ഉപകാരപ്പെടട്ടെ.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

കേരളത്തില്‍ ഇന്ന് കരി ദിനം

June 8th, 2009

സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ സി.ബി.ഐ.യ്ക്ക് അനുമതി കൊടുത്തതിനു പിന്നാലെ സി.പി.എം. പ്രതിഷേധവും ആയി രംഗത്ത്. ഗവര്‍ണറുടെ തീരുമാനം വന്നതിനു ശേഷം സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നലെ രാജ്യ സഭാ മാര്‍ച്ചും പ്രതിഷേധവും നടത്തി. അതിനു ശേഷം വിവിധ ജില്ലാകമ്മിറ്റികളുടെ ഹര്‍ത്താല്‍ ആഹ്വാനം വന്നെങ്കിലും, പിന്നീട് ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തില്‍ ഇന്ന് ഗവര്‍ണറുടെ വിധിയ്ക്കെതിരെ പ്രതിഷേധിക്കാന്‍ കരിദിനം നടത്തുമെന്നും അറിയിച്ചു.
 
കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ കരിദിനം ഹര്‍ത്താല്‍ ആയി മാറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഒന്നും ഇത് വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.
 
കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, സി.പി. എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനം രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരോപിച്ചു. പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തില്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. സി.പി.എം. പോളിറ്റ്‌ ബ്യുറോ അവയിലബിള്‍ കമ്മിറ്റി ഇന്ന് കൂടുകയുണ്ടായി. ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരം ആണ്, സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഗവര്‍ണറുടെ
തീരുമാനം എന്നീ അഭിപ്രായങ്ങള്‍ മാത്രമാണ് കമ്മിറ്റിക്ക് ശേഷം പുറത്തു വന്നത്.
 
അതെ സമയം, പിണറായിയെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശം ഇന്ന് ചെന്നയില്‍ ഉള്ള സി.ബി.ഐ. ഓഫീസില്‍ എത്തിയുട്ടുണ്ട് എന്ന് അറിയുന്നു. ഒരു വലിയ കടമ്പ കടന്നതിനാല്‍ എത്രയും പെട്ടെന്ന് സി.ബി.ഐ. തുടര്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് സൂചനകള്‍ ഉണ്ട്.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

June 7th, 2009

സി.പി.എം. സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെ എസ്.എന്‍.സി. ലാവലിന്‍ കേസില്‍ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഈ കേസിനെ കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ. യോടാണ് ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്.
 
സി. ബി. ഐ സംഘത്തെ രാജ്ഭവനിലെയ്ക്ക് വിളിച്ചു വരുത്തി ആണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തം ആക്കിയത്. ഇതോടെ പിണറായിയെ ഈ കേസില്‍ വിചാരണ ചെയ്യണ്ട എന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ പൂര്‍ണ്ണമായി തള്ളി.
 
പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് തന്റെ മന്ത്രി പദം ദുരുപയോഗം ചെയ്ത്‌ സര്‍ക്കാരിന് നഷ്ടം വരുത്തി എന്നതാണ് ഈ കേസിന് ആധാരം. ഈ കേസിലെ ഒന്‍പതാം പ്രതിയാണ് പിണറായി.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

June 7th, 2009

എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടേത് എന്ന് കരുതുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബ്രസീല്‍ നാവിക സേനയും ഏയ്‌റോനോടികല്‍ കമാണ്ടും ഇന്നലെ നടത്തിയ തിരച്ചിലില്‍ ആണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എയര്‍ ഫ്രാന്‍സ് ടിക്കറ്റ്‌ അടങ്ങിയ തുകല്‍ ബ്രീഫ്‌ കേസും ഇതോടൊപ്പം കണ്ടെടുത്തു. വിമാനത്തിന്റെ എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളും ഇതോടൊപ്പം കിട്ടിയിട്ടുണ്ട് എന്നും സൈനിക അധികാരികള്‍ അറിയിച്ചു.
 
റിയോ ദെ ജനയ്റോയില്‍ നിന്ന് പാരിസിലേയ്ക്ക് പോകുകയായിരുന്ന ഈ വിമാനം തകരാന്‍ ഇടയായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതം ആണ് . എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
 
വിമാനം തകരും മുന്‍പ് വൈമാനികര്‍ അയച്ചതായ സന്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന വാദം വിശ്വസനീയം അല്ല എന്നാണ് ഫ്രഞ്ച് പൈലട്സ് യൂണിയന്‍ പറയുന്നത്. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ ഇത് വരെയും കണ്ടെത്താത്ത സ്ഥിതിയ്ക്ക്‌, വിമാനം തകരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഉള്ള ദുരൂഹത തുടരുകയാണ് .

- ജ്യോതിസ്

അഭിപ്രായം എഴുതുക »

അഴിമതി – ആന്റണി ഇസ്രയേല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി

June 6th, 2009

israeli-military-industriesഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
 
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍. കെ. മഷീന്‍ ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍.
 
ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി.
 
പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെണ്‍കുട്ടികളുടെ സ്കൂള്‍ താലിബാന്‍ തകര്‍ത്തു
Next »Next Page » എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine