ശശികല മുഖ്യമന്ത്രി ആയേക്കും : നാളെ എം.എല്‍.എ മാരുടെ യോഗം

February 4th, 2017

sasikala_epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കുമെന്ന് സൂചന. നിലവിലെ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തെ മാറ്റിയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല മുഖ്യമന്ത്രിയാകുന്നത്. കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി അണ്ണാ ഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് നാളെ രാവിലെ പത്തിന് എം എല്‍ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

നേരത്തെ തനിക്കെതിരായ കേസുകളുടെ വിധി വന്നതിനു ശേഷം മുഖ്യമന്ത്രിയായാല്‍ മതിയെന്നായിരുന്നു ശശികലയുടെ തീരുമാനം.എന്നാല്‍ ജല്ലിക്കെട്ട് സമരവിജയങ്ങളുടെ പശ്ചാത്തലത്തില്‍ പനീര്‍ ശെല്‍വത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്ന് കരുതുന്നു.പാര്‍ട്ടികകത്തും ശശികല വെള്ളിയാഴ്ച്ച ചില അഴിച്ചുപണികള്‍ നടത്തിയിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് ആവശ്യം

December 19th, 2016

sasikala_epathram

ന്യൂഡൽഹി : ജയലളിതയുടെ ഉറ്റ തോഴിയായ ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം അവർ ഏറ്റെടുക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഈ ആവശ്യം.
“ജയലളിത പറവൈ” എന്ന പാർട്ടിയിലെ വിഭാഗം ചെന്നൈ മറീന കടപ്പുറത്ത് യോഗം ചേർന്ന് ശശികല മുഖ്യമന്ത്രിയാകണമെന്ന പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം ശശികലയുടെ പോയസ് ഗാർഡനിലെ വസതിയിലെത്തി പ്രവർത്തകർ കൈമാറി. പാർട്ടി ജനറൽ സ്ഥാനം ഏറ്റെടുത്ത് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിത അന്തരിച്ചു

December 6th, 2016

Jayalalitha-epathram

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. സംസ്കാരം ഇന്നു വൈകീട്ട് മറീനാ ബീച്ചിൽ നടക്കും. ജയലളിതയുടെ മരണത്തെ തുടർന്ന് കേരളത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിൽ അനുശോചിച്ചു. അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി പനീർ ശെൽവം ചുമതലയേൽക്കും.

എം.ജി.ആറിന്റെ ശവകുടീരത്തിനടുത്തായിരിക്കും ജയലളിതയെ സംസ്കരിക്കുക. തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും തമിഴ് വംശജർ കൂടുതലായി എത്തുന്ന ശബരിമല തുടങ്ങിയ സ്ഥലങ്ങളും കനത്ത സുരക്ഷയിലാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയാഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തമിഴകത്ത് വ്യാപക അക്രമം

September 27th, 2014

jayalalitha-arrest-protest-epathram

ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കുറ്റക്കാരി എന്ന് കോടതി വിധിച്ചതിനെ തുടർന്ന് തമിഴ് നാടിൽ അക്രമം വ്യാപകമാവുന്നു. 100 കോടി രൂപ പിഴയും 4 വർഷം കഠിന തടവുമാണ് കേസിൽ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതോടെ ജയലളിതയുടെ എം. എൽ. എ. സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമാവും. കോടതി അവധി ആയതിനാൽ ജാമ്യവും ലഭിക്കില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജയലളിതയ്ക്ക് ജയിൽ വാസം ഉറപ്പായ സാഹചര്യത്തിലാണ് അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത്. തമിഴ്നാടിൽ ഒട്ടാകെ കട കമ്പോളങ്ങൾ അടച്ചു. ഒട്ടനവധി ഇടങ്ങളിൽ അക്രമവും കൊള്ളിവെയ്പ്പും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിൽ പൊതുവ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടിലെങ്കിലും പ്രാന്ത പ്രദേശങ്ങളിലും ചേരികളിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ജയലളിതയുടെ വസതിക്ക് മുൻപിൽ ഒരാൾ സ്വയം തീ കൊളുത്തി ആത്മാഅഹൂതി ചെയ്യാൻ ശ്രമം നടത്തി.

കല്ലേറും കൊള്ളിവെയ്പ്പും വ്യാപകമായതോടെ കട കമ്പോളങ്ങൾ അടച്ചു പൂട്ടി. ജയലളിത്യ്ക്ക് എതിരെ 1996ൽ കേസ് കൊടുത്ത മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായി. ഡി. എം. കെ. അദ്ധ്യക്ഷൻ എം. കരുണാനിധി, എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി എന്നിവരുടെ കോലങ്ങൾ കത്തിച്ചു. ഡി. എം. കെ. യുടെ പാർട്ടി പോസ്റ്ററുകൾ ചെന്നയിലും മധുരയിലും എ. ഐ. എ. ഡി. എം. കെ. പ്രവർത്തകർ വലിച്ചു കീറി. അമ്പത്തൂർ, സേലം, ശ്രീരംഗം എന്നിവിടങ്ങളിൽ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പ്രതിഷേധക്കാർ വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. സിനിമാശാലകൾ അടച്ചു പൂട്ടി. അമ്പത്തൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ ബസുകൾ തീ വെച്ചു നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.

തടവ് കാലാവധി കഴിഞ്ഞ് 6 വർഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കുള്ളതിനാൽ ഇനി 10 വർഷം വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുമാവില്ല.

വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജയലളിതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാംഗ്ളൂർ ജെയിലിലേക്ക് കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം

July 16th, 2010

rupee-symbol-epathram ന്യൂഡല്‍ഹി:  ഡോളറും ($), യൂറോയും () പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ () എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ്‌ പുതിയ ചിഹ്നം ഉണ്ടാക്കിയത്‌.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന്‌ തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ്‌ നാട്‌ സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ  ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ്‌ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്‌. അട യാള ത്തിന്‍റെ മുകളിലെ രണ്ട്‌ വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.

ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ, ജാപ്പനീസ്‌ യെന്‍ എന്നിവയ്‌ക്ക്‌ സ്വന്തമായി ചിഹ്ന മുണ്ട്‌.  ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ്‌ ഇന്ത്യന്‍ രൂപ യ്‌ക്ക്‌ ഉപ യോഗി ക്കുന്നത്‌.

അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.

ഈ ചിഹ്നം യൂണികോഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ്‌ വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ്‌ സോഫ്റ്റ്‌ വെയറി ന്‍റെ ഭാഗ മാക്കും.

ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക്‌ ചിഹ്നം കണ്ടെത്തും എന്ന്‌ ധന മന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചിരുന്നു.

രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന്‌ സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.

- pma

വായിക്കുക: , , , , , ,

1 അഭിപ്രായം »

10 of 108910

« Previous Page « മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി
Next » സൈന നഹ് വാള്‍ : രണ്ടാം റാങ്കിങ്ങില്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine