തിരഞ്ഞെടുപ്പ് തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രാഹുല്‍ ഗാന്ധി

March 7th, 2012
rahul-gandhi-epathram
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍‌വി ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിം‌ങ്ങ് ബൂത്തില്‍ പക്ഷെ ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍‌മോഹന്‍ സിങ്ങിനേയോ മുന്‍‌നിര്‍ത്തി മത്സര രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ പിന്‍‌ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

February 28th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും മാറ്റം. സ്വവര്‍ഗ്ഗാനുരാഗ അവകാശത്തെ അംഗീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു നേരത്തെ ഇതേ വിഷയത്തില്‍  ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍‌ഹോത്ര പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ അടിക്കടിയുള്ള നിലപാടു മാറ്റത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ കളിയാക്കരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജസ്റ്റിസുമാരായ ജി. എസ്. സിങ്‌. വിയും, എസ്. ജി മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില മത , രാഷ്ടീയ, സാമൂഹ്യ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയപ്പോളാണ് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്.  സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട് രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്.  കടുത്ത വിവേചനം നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഈ നിലപാട് ആശാവഹമാണെങ്കിലും യാദാസ്ഥിതിക മത നേതൃത്വങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇന്ത്യയില്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉയരും എന്നതില്‍ തര്‍ക്കമില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“സെക്സി“ മോശം പ്രയോഗമല്ല; മമത ശര്‍മ്മ വിവാദത്തില്‍

February 27th, 2012
mamtha-sharma-epathram
ന്യൂഡല്‍ഹി: സ്ത്രീകള്‍ “സെക്സി” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മോശമായി കാണേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയുടെ പ്രസ്താവന വിവാദമായി. ജെയ്‌പൂരില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സെക്സി പ്രയോഗത്തെ അഭിനന്ദനമായി എടുത്താല്‍ മതിയെന്നും അതത്ര മോശം കാര്യമല്ലെന്നും മമത ശര്‍മ്മ പറഞ്ഞത്. സെക്സി എന്നാല്‍ ആകര്‍ഷണീയതയും സൌന്ദര്യവും ഉള്ളവര്‍ എന്ന് കണക്കാക്കിയാല്‍ മതിയെന്നും പഴയകാലമെല്ലാം മാറിയെന്നുമെല്ലാം പറഞ്ഞതിനെതിരെ ചില വനിതാ സംഘടനകള്‍ രംഗത്തു വന്നതോടെ സംഭവം വിവാദമായി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം സ്ത്രീ സമൂഹത്തിനു അപമാകരമാണെന്ന് അവര്‍ പറഞ്ഞു. മമത ശര്‍മ്മക്കെതിരെ ശക്തമായി പ്രതികരിച്ച ബി. ജെ. പി അവരുടെ രാജി ആവശ്യപ്പെട്ടു. സംഭവത്തില്‍ മമത ശര്‍മ്മ ഖേദം പ്രകടിപ്പിക്കുകയും പിന്നീട് വിഷയത്തെ മറ്റൊരു തരത്തില്‍ ന്യായീകരിക്കുകയും ചെയ്തു. താന്‍ ഉദ്ദേശിച്ചത് ചെറുപ്പക്കാരെ കുറിച്ചാണെന്നും മുതിര്‍ന്നവരെ പറ്റിയല്ലെന്നും ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പ്രയോഗം സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മമതയുടെ പുതിയ വിശദീകരണം.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ഇന്ത്യയിലെ ഇത്തിസലാത്ത് ഡിബി അടച്ചുപൂട്ടുന്നു

February 24th, 2012

etisalat-db-india-epathram

ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി സമ്പന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് യു. ഇ.യിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഡിബി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയ ടുജി ലൈസന്‍സുകളില്‍ 15 എണ്ണം എത്തിസലാത്ത് ഡിബിയുടേതാണ് ഇതോടെ ഇത്തിസലാത്തിലെ  ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന് കമ്പനി അധികൃതര്‍. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ബി റിയാലിറ്റിയുമായി ചേര്‍ന്ന് അബുദാബിയിലെ ഇത്തിസലാത്ത് രൂപവത്ക്കരിച്ച കമ്പനിയാണ് ഇത്തിസലാത്ത് ഡിബി. 16 ലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഇത്തിസലാത്ത് ഡിബിക്കുള്ളത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി  അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഓപ്പറേറ്റര്‍ മാറാന്‍ ഒരു മാസത്തെ സമയമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 23rd, 2012
gay-rights-india-epathram
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി  യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.   ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.  പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
Next »Next Page » ചെന്നൈയില്‍ ബാങ്ക് കൊള്ളക്കാരെ പോലീസ്‌ വെടിവെച്ചു കൊന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine