ബാന്‍ഡയിലെ പെണ്‍കുട്ടി ധര്‍ണ്ണ തുടങ്ങി

January 17th, 2011

banda-rape-victim-epathram

ബാന്‍ഡ : എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക്‌ നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങി. തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കേണ്ടതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌.

ബി.എസ്.പി. എം. എല്‍. എ. യെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ ഭീതി. ഇന്നലെ മുതല്‍ പെണ്‍കുട്ടിയും അച്ഛനും തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങിയിരിക്കുകയാണ്. തന്റെ മകളെ ഇനി ആരും വിവാഹം കഴിക്കുകയില്ല എന്നും അതിനാലാണ് ഇത്രയും തുക താന്‍ ആവശ്യപ്പെടുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ജെല്ലിക്കെട്ടിന് മൂക്കുകയര്‍

January 12th, 2011

jellikkettu-animal-cruelty-epathram

ചെന്നൈ : നമ്മുടെ നാട്ടിലെ മിക്ക ഉത്സവങ്ങളെയും പോലെ മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന് വിനോദമായി മാറുന്ന മറ്റൊരു ഉല്‍സവമാണ് തമിഴ്‌ നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര്. ജെല്ലിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ചില സംഘടനകള്‍ നിയമ യുദ്ധം നടത്തി വരുന്നതിന്റെ ഫലമായി പല തവണ സുപ്രീം കോടതി ജെല്ലിക്കെട്ട് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്ഷം നടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പിന്നീട് ചില ഉപാധികളോടെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നും, കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകളെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവര്‍ മൂന്നു ദിവസം മുന്‍പ് ഇതിനായുള്ള അനുമതി തേടണം. മൃഗ ക്ഷേമ വകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍ എന്നും മല്‍സരത്തിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഈ ജനുവരി 17ന് നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ ഉടമസ്ഥര്‍ 1000 രൂപ നല്‍കി കാളകളെ മൃഗ ക്ഷേമ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണം.

കാളകളെ ഉത്തേജക മരുന്നുകള്‍ നല്‍കി യാണ് പോരില്‍ പങ്കെടുപ്പിക്കുന്നത് എന്ന് മൃഗ ക്ഷേമ വകുപ്പ് വക്താവ് പറയുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് എതിരെ പ്രാദേശികമായി വന്‍ എതിര്‍പ്പ് ഉണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഈ ക്രൂര വിനോദം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ അടുത്ത കാലത്തായി വന്‍ തോതില്‍ ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : റാഡിയയെ ചോദ്യം ചെയ്യുന്നു

December 21st, 2010

niira-radia-epathram

ന്യൂഡല്‍ഹി : കോര്‍പ്പൊറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയെ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് സി. ബി. ഐ. ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി സി. ബി. ഐ. ആസ്ഥാനത്ത്‌ ഹാജരാവാനുള്ള അറിയിപ്പ്‌ ഇന്നലെയാണ് റാഡിയയ്ക്ക് നല്‍കിയത്. ഇത് പ്രകാരം റാഡിയ ഇന്ന് രാവിലെ സി. ബി. ഐ. ആസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്.

കേസില്‍ റാഡിയയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കും എന്ന് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി. ബി. ഐ. വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള വന്‍ പ്രത്യാഘാതങ്ങള്‍ ഈ കേസില്‍ ഉണ്ടെന്നും അന്ന് സി. ബി. ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പല പ്രമുഖരുമായും റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും തക്ക സമയത്ത് റാഡിയയെ തങ്ങള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നും സി. ബി. ഐ. പറഞ്ഞിരുന്നു.

എന്നാല്‍ 2 ജി സ്പെക്ട്രം വിവാദത്തിലെ പ്രധാന കഥാപാത്രമായ മുന്‍ ടെലികോം മന്ത്രി രാജ ഇത് വരെ സി. ബി. ഐക്ക്‌ മുന്‍പില്‍ ഹാജരായിട്ടില്ല. ഉടന്‍ ഹാജരാവണം എന്ന് കാണിച്ചു രാജയ്ക്കും ഇന്നലെ സി. ബി. ഐ. അറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യ മാണെന്ന് പറഞ്ഞ് രാജ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ പോകുകയാണുണ്ടായത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നീരാ റാഡിയയുടെ വീട്ടില്‍ റെയ്ഡ്

December 15th, 2010

niira-radia-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ വീടുള്‍പ്പെടെ 35 സ്ഥലങ്ങളില്‍ സി. ബി. ഐ. റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചയോടെ നീരയുടെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. ട്രായ് മുന്‍ തലവന്‍ പ്രദീപ് ബൈജാലിന്റെ വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ മുന്‍ കേന്ദ്ര മന്ത്രി രാജയുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ വീടുകളിലും മറ്റു വിവിധ കേന്ദ്രങ്ങളിലും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.

സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടും മറ്റുമായി നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

92 of 991020919293»|

« Previous Page« Previous « വിമാന യാത്രാ നിരക്കുകള്‍ കുറയ്ക്കാന്‍ അന്ത്യശാസനം
Next »Next Page » കല്‍മാഡിയെ നീക്കണമെന്ന് സി.ബി.ഐ. »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine