എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു

April 30th, 2011

endosulfan-india-epathram

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷ കീടനാശിനിയെ അനുകൂലിച്ചു കൊണ്ട് സ്റ്റോക്ക് ഹോമിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ സംഘം ലോകത്തിനു മുമ്പില്‍ നാണം കെട്ടിരിക്കുന്നു.

81 രാജ്യങ്ങളില്‍ നിരോധിച്ച ഈ കീടനാശിനി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കാസര്‍കോട്ടെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി തളിച്ച് ദുരിതം വിതച്ചത്. എന്നാല്‍ പതിനാറ് പഠനങ്ങള്‍, നിരവധി ഇരകള്‍ ഇതൊന്നും തെളിവായി സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത ഭരണകൂടം ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം കാറ്റില്‍ പറത്തി, ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ശക്തിയായി വാദിക്കുക മാത്രമല്ല തങ്ങളുടെ ഈ അനീതി നിറഞ്ഞ വാദത്തെ സാധൂകരിക്കുവാനും സമ്മേളനത്തില്‍ എന്‍ഡോ സള്‍ഫാനെതിരെ നടപടി സ്വീകരിക്കാ തിരിക്കുവാനും വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തിരിക്കുന്നു.

തികച്ചും നിന്ദ്യവും അന്യായവുമായ ഇക്കാര്യത്തിനു വേണ്ടി ഒരു ഭരണകൂടം നിലയുറപ്പിച്ചു എന്നത് തീര്‍ത്തും ദു:ഖകരമായി പ്പോയി.  2001ല്‍ ജൈവ ഘടനയെ ബാധിക്കുന്ന കീടനാശിനികളെ നിയന്ത്രിക്കുവാനും, നിരോധിക്കുവാനും ലക്ഷ്യമിട്ട് ഐക്യ രാഷ്ട്ര സഭയുടെ  കീഴില്‍ സ്റ്റോക്ക് ഹോമില്‍ വെച്ചു തന്നെയാണ് തീരുമാനമെടുത്തത്. എന്നാല്‍ എറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അന്നു തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2006 ല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പു വെച്ചു. ആണവ കരാര്‍ ഒപ്പു വെക്കാന്‍ തിടുക്കം കൂട്ടിയ പോലെ ഇക്കാര്യത്തില്‍ ഇന്ത്യ തിടുക്കം കാട്ടിയില്ല എന്ന കറുത്ത സത്യം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ആര്‍ക്കു വേണ്ടിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഇത്ര കടും പിടുത്തം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭൂരിപക്ഷം വരുന്ന രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനടക്കം 23 മാരക കീടനാശിനിക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇന്ത്യയും ഗത്യന്തരമില്ലാതെ ഈ സമ്മേളന തീരുമാനം അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാകുകയായിരുന്നു.

കൃഷി മന്ത്രി ശരത് പവാറിന്റെയും മറ്റു ചില മന്ത്രിമാരുടെയും താല്പര്യത്തെ ലോകം അംഗീകരിക്കാതിരുന്നതില്‍ ഇന്ത്യന്‍ ജനത സന്തോഷിക്കുന്നുണ്ടാകും. പ്രത്യേകിച്ച് കാസര്‍കോട്ടെ ദ്രവിച്ചില്ലാതാകുന്ന കുറെ മനുഷ്യര്‍.

ഈ തീരുമാനം വോട്ടിനിടുന്നത് വരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംഘത്തിന്റെ നടപടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. ജനങ്ങള്‍ ജയിച്ചെങ്കിലും ഇന്ത്യ ലോകത്തിനു മുന്നില്‍ തോറ്റിരിക്കുന്നു. ഈ നാണക്കേടിനെ മറക്കാന്‍ നാമിനി എന്തു ചെയ്യും?

സ്ഥാവര  കാര്‍ബണിക മാലിന്യങ്ങളുടെ കൂട്ടത്തില്‍ 23ആമതായി എന്‍ഡോസള്‍ഫാനെയും ഉള്‍പ്പെടുത്തി ലോകമൊട്ടുക്കും നിരൊധിക്കണമെന്നാണ് അന്താരാഷ്ട്ര പോപ്സ് റിവ്യു കമ്മറ്റി സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ കോണ്‍ഫ്രന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. പോപ്സ് (POPs – Persistent Organic Pollutants) എന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ ഒരിക്കലും പ്രകൃതിയില്‍ ലയിച്ചു ചേരാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വളരെ പെട്ടെന്ന് ജീവികളുടെ കൊഴുപ്പില്‍ അലിഞ്ഞു ചേരുന്ന ഈ ഓര്‍ഗാനല്‍ ക്ലോറിനല്‍ രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതൊന്നും കണ്ട് മനസ് അലിയുന്നവരല്ല നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് വീണ്ടും തെളിയിക്കുന്നതായി ഇന്ത്യയുടെ ഈ നടപടി.

ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ കീടനാശിനികളെ പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അന്ന് 35 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം ഇപ്പോള്‍ ശരത് പവാറിനോട് ചോദിച്ചപ്പോള്‍ 65 തരം കീടനാശിനികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. അതിനര്‍ത്ഥം ലോകം കീടനാശിനികളില്‍ നിന്നും മുക്തി നേടാന്‍ മുതിരുമ്പോള്‍ നാം അതിന്റെ ഉപയോഗം ഇരട്ടിയാക്കിയിരിക്കുന്നു എന്നാണ്. പൊള്ളയായ കൂറെ വികസന ഭാരം താങ്ങി അതില്‍ ആശ്വാസം കണ്ടെത്തി, നിരന്തരം ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണാധികാരികളെ നാം ഇനിയെന്നാണ് തിരിച്ചറിയുക?

മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു ഉന്നത വിഭാഗത്തിനെ മാത്രം ബാധിക്കുന്ന ഓഹരിയിടിയല്‍ ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ചിദംബരവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്? കാര്‍ഷിക രംഗത്ത് വിദേശ കുത്തകകള്‍ക്ക് അവസരം തുറക്കുക വഴി അടിമത്തത്തിലേക്ക് വഴി വെക്കാവുന്ന തീരുമാനമെടുക്കാന്‍ ഒരു മടിയും ഉണ്ടായില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ജനത്തെ മറക്കുകയും കോര്‍പ്പറേറ്റ് ശക്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും അവര്‍ക്കു വേണ്ടി മാത്രം ഭരിക്കുന്നവരുമായി നമ്മുടെ ഭരണകൂടം മാറുമ്പോള്‍ ജനങ്ങള്‍ വീണ്ടും തോല്‍ക്കുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യ തോറ്റതു പോലെ ഭരണകൂടത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനതയും തോല്‍ക്കുന്നു.

തോല്‍വിയില്‍ നിന്നും ഒരു പുതു ശക്തി ഉണര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ വിശ്വസിക്കാം. എന്‍ഡോസള്‍ഫാനെതിരെ ഉണ്ടായ ജനകീയ സമരവും അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സത്യാഗ്രഹത്തിന് ഇന്ത്യന്‍ ജനതയില്‍ നിന്നും ഉണ്ടായ പിന്തുണയും അതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മൂടെ രാജ്യത്തെ ഇത്തരത്തില്‍ പണയം വെച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയാതെ പോകുകയാണോ? അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന്റെ കറുത്ത തൊപ്പിയില്‍ ഒരു നനഞ്ഞ  തൂവല്‍ കൂടി. വൈകിയാണെങ്കിലും ബ്രസ്സീലും, ചൈനയും, അര്‍ജന്റീനയും സത്യം തിരിച്ചറിഞ്ഞതില്‍ നമുക്കാശ്വസിക്കാം. ഇന്ത്യ മാത്രം തിരിച്ചറിയാത്തതില്‍ നമുക്ക് ഒരുമിച്ച് നാണിക്കാം. ഭരണകൂടങ്ങള്‍ക്ക് ഒരു രാജ്യത്തെ നാണം കെടുത്താന്‍ ഏളുപ്പമാണെന്ന് ഇതിലൂടെ തെളിയുന്നു. ചിലരുടെ തനി നിറവും ഒളിഞ്ഞിരിക്കുന്ന അജണ്ടയും പുറത്തായി എന്നത് ഇതിലൂടെ മനസിലാക്കാം. എന്നാണ് ഇനി ഇന്ത്യന്‍ ജനതക്കു വേണ്ടി ഭരിക്കുന്ന ഭരണാധികാരികളെ നമുക്ക് ലഭിക്കുക?

– ഫൈസല്‍ ബാവ

ഫോട്ടോ കടപ്പാട് : വിഷ മഴയുടെ വേദനയും കാഴ്ചകളും (മോഹന്‍ലാല്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കല്‍മാഡി അറസ്റ്റില്‍

April 25th, 2011

Suresh-Kalmadi-epathram

ന്യൂഡല്‍ഹി:കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് ഉണ്ടാകും.

2010 ഒക്ടോബറില്‍ ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടയില്‍ ആയിരുന്നു അറസ്റ്റ്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എ ‌എം കാര്‍സ് ആന്‍ഡ് ഫിലിംസ് എന്ന കമ്പനിയുമായുള്ള കരാറുകളില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ കുറിച്ചുള്ള പല രേഖകളും ഇദ്ധേഹത്തിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. സി.ബി.ഐ സംഘം ലണ്ടനില്‍ നടത്തിയ അന്വേഷണത്തില്‍ തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ വാങ്ങിയതും, റിലേയ്ക്കുള്ള ആവശ്യമായ ടാക്സി കാറുകള്‍ വാങ്ങിയതും അടക്കം കോടികളുടെ അഴിമതിക്കഥയാണ് പുറത്തു വന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ശരദ്‌ പവാര്‍

April 23rd, 2011

sharad-pawar-india-epathram

ശരദ്‌ പവാര്‍ എന്ന് അറിയപ്പെടുന്ന ശരദ്‌ ചന്ദ്ര ഗോവിന്ദ റാവു പവാര്‍ (ജനനം : 1940 ഡിസംബര്‍ 12) മഹാരാഷ്ട്രയില്‍ നിന്നുമുള്ള, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവാണ്.

ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസില്‍ നിന്നും പിളര്‍ന്ന് ഇദ്ദേഹം 1999ല്‍ സ്ഥാപിച്ച നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് പവാര്‍. പ്രതിരോധ വകുപ്പ്‌ മന്ത്രി, മഹാരാഷ്ട്രാ മുഖ്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ കൈവശം ഉണ്ടായിരുന്ന പവാര്‍ ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രിയും, ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ മന്ത്രിയുമാണ്.

പൂനെയിലെ ബരാമതി സ്വദേശിയായ ശരദ്‌ പവാര്‍ മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതിനോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനാണ്. ലോക സഭയില്‍ മഹാരാഷ്ട്രയിലെ മധ നിയോജകമണ്ഡലം പ്രതിനിധാനം ചെയ്ത് എന്‍. സി. പി. യെ നയിക്കുന്നു.

2005 മുതല്‍ 2008 വരെ പവാര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. 2010ല്‍ അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ പ്രസിഡണ്ട് ആയി.

ഇദ്ദേഹത്തിന് എതിരെയുള്ള പ്രമുഖ ആരോപണങ്ങള്‍ ഇവയാണ്:

ഗോതമ്പ്‌ കുംഭകോണം

2007 മെയ്‌ മാസം ഫുഡ്‌ കോര്‍പ്പൊറെയ്ഷന്‍ ഓഫ് ഇന്ത്യ ഗോതമ്പ്‌ സംഭരിക്കാന്‍ പുറപ്പെടുവിച്ച ടെണ്ടര്‍ ലഭിച്ച വില കൂടുതലാണ് എന്ന കാരണം പറഞ്ഞു റദ്ദ്‌ ചെയ്തു.

ഇതിനെ തുടര്‍ന്ന് സ്വകാര്യ വ്യാപാരികളെ ഗോതമ്പ്‌ കര്‍ഷകരില്‍ നിന്നും നേരിട്ട് ഗോതമ്പ്‌ വാങ്ങുവാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ഗോഡൌണില്‍ വന്‍ ഗോതമ്പ്‌ ക്ഷാമം അനുഭവപ്പെട്ടു. ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ വിലയ്ക്ക് ഗോതമ്പ്‌ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അവസരം മുതലെടുത്ത്‌ നേരത്തെ 900 രൂപയ്ക്ക് വിറ്റിരുന്ന അരി വ്യാപാരികള്‍ 1300 രൂപയ്ക്ക് എഫ്. സി. ഐ. ക്ക് വിറ്റു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് ടണ്ണിനു 400 രൂപ അധിക ലാഭം കൊയ്യാന്‍ പവാര്‍ വ്യാപാരികളുമായി ഒത്തുകളിച്ചു.

ഇതില്‍ എത്രയാണ് പവാറിന്റെ ലാഭം? വ്യാപാരികള്‍ക്ക്‌ 1100 കോടി ലാഭം ലഭിച്ചപ്പോള്‍ പവാറിന് ലഭിച്ചത് 1400 കോടി രൂപയാണ് എന്ന് ബി. ജെ. പി. അന്ന് ആരോപിച്ചിരുന്നു. ഒന്നര ശതമാനം ലാഭം എന്ന കണക്കില്‍ ഈ കുംഭകോണത്തില്‍ 120 കോടി രൂപ പവാറിന് കൊടുത്തു എന്നാണ് കമ്പോളത്തില്‍ നിന്നുമുള്ള സൂചന.

ഭൂമി കുംഭകോണങ്ങള്‍

ശരദ്‌ പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാ പ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി 280 ഏക്കര്‍ ഭൂമി മഹാരാഷ്ട്രാ കൃഷ്ണാ വാലി ഡെവെലപ്മെന്റ് കോര്‍പ്പൊറെയ്ഷന്‍ അനുവദിച്ചു.

ശരദ്‌ പവാറിന്റെ അനന്തിരവന്‍ അജിത്‌ പവാര്‍ നയിക്കുന്ന ആനന്ദ്‌ സ്മൃതി പ്രതിഷ്ഠാന്‍ എന്ന സ്ഥാപനത്തിന് 2 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ മരുമകന്‍ സദാനന്ദ്‌ സുലെയുടെ ലവാസ കോര്‍പ്പൊറെയ്ഷന് 32 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ ശിവാജി നഗര്‍ കാര്‍ഷിക കോളേജിനു 1 ഏക്കര്‍ അനുവദിച്ചു.

ശരദ്‌ ചന്ദ്രാജി സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്‌ പരിശീലന കേന്ദ്രത്തിന് 3 ഏക്കര്‍ ഭൂമി നല്‍കി.

കാര്‍ഷിക ഭൂമി കാര്‍ഷികേതര ഭൂമിയായി മാറ്റി കാണിച്ച് നടത്തിയ 5000 കോടി രൂപയുടെ ലവാസ കുംഭകോണം ആണ് ഇതില്‍ ഏറ്റവും പ്രമുഖം.

ഐ. പി. എല്‍. ക്രിക്കറ്റ്‌ ടീം ‌പങ്കാളിത്തം

തന്റെ ആസ്തിയായി 3.6 കോടി രൂപ മാത്രം വെളിപ്പെടുത്തിയ ശരദ്‌ പവാറിന് പൂനെ ഐ. പി. എല്‍. ടീം ഉടമകളായ സിറ്റി ഫിനാന്‍സില്‍ 16 ശതമാനം ഓഹരി ഉണ്ടെന്ന് തെളിഞ്ഞു. 1200 കോടിയാണ് പൂനെ ടീമിന്റെ മതിപ്പ്‌ വില. അതായത്‌ പവാറിന്റെ ആസ്തിയിലേക്ക് 192 കോടി കൂടി. ഇതിന്റെ കൂടെ ബാംഗളൂര്‍ റോയല്‍ ചാലഞെജെഴ്സ് ടീമിലെ ഓഹരി വിലയായ 6 കോടി കൂടി കൂട്ടാം.

പഞ്ചസാര കുംഭകോണം

കൃഷി മന്ത്രി ആയിരിക്കുമ്പോള്‍ 12.5 രൂപ കിലോയ്ക്ക് പഞ്ചസാര കയറ്റുമതി ചെയ്ത അദ്ദേഹം അതെ സമയം തന്നെ 36 രൂപയ്ക്ക് പഞ്ചസാര ഇറക്കുമതി ചെയ്തു ചരിത്രം സൃഷ്ടിച്ച സംഭവം അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരൂപ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റവാളികള്‍

2002ല്‍ കുപ്രസിദ്ധ കുറ്റവാളിയായ പപ്പു കലാനിയെ പോലീസ്‌ ബുദ്ധിമുട്ടിക്കരുത് എന്ന് തന്നോട് ശരദ്‌ പവാര്‍ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകര്‍ റാവു വെളിപ്പെടുത്തിയത്‌ പിന്നീട് ശിവ സേനാ നേതാവ്‌ ബാല്‍ താക്കറെയും ശരി വെച്ചു. ശരദ്‌ പവാര്‍ പിന്നീട് കലാനിക്ക്‌ നിയമ സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കിയതോടെ കലാനി എന്ന ക്രിമിനല്‍ ഒരു രാഷ്ട്രീയക്കാരനായി മാറി.

മുദ്രപത്ര കുംഭകോണം

600 ബില്യന്‍ രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണത്തില്‍ പിടിയിലായ അബ്ദുല്‍ കരീം തെല്‍ഗി നാര്‍കോ പരിശോധനയില്‍ പവാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമെയാണ് ശരദ്‌ പവാറിന്റെ മകളുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള 41 കോടിയുടെ സ്വത്തുക്കള്‍.

എന്‍ഡോസള്‍ഫാന്‍

ഏറ്റവും ഒടുവിലായി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശരദ്‌ പവാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക വന്ദന ശിവ പവാറിനെ അഴിമതിക്കാരന്‍ എന്ന് വിളിക്കുകയുമുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കേരള സംഘത്തിന് നിരാശ

April 23rd, 2011

manmohan-singh-sharad-pawar-epathram

ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്‌.

മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി  സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

48 of 571020474849»|

« Previous Page« Previous « റെയില്‍വേയുടെ പുരസ്കാരം 158 രൂപ
Next »Next Page » ശരദ്‌ പവാര്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine