വിജയ്‌ മല്യയുടെ മകന് വക്കീല്‍ നോട്ടീസ്‌

May 19th, 2012

siddhartha-mallya-epathram

ന്യൂഡല്‍ഹി: മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം ഉടമയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഐ. പി. എല്‍ ക്രിക്കറ്റില്‍ കളിക്കാനെത്തിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമേഴ്‌സ് ബാക്ക് ഹോട്ടലില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന് പരാതി നല്‍കിയ യുവതി തന്നെയാണ് സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെയും വക്കീല്‍ നോട്ടീസ്‌ അയച്ചത്. ആരോപണ വിധേയനായ ലൂക്ക് പോമേഴ്‌സിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തന്റെ ടീമിലെ താരത്തിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ധാര്‍ത്ഥ് മല്യ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത പ്രതികരണം അധിക്ഷേപകരമാണെന്ന് കാണിച്ചാണ് യുവതി നിയമ നടപടിക്കൊരുങ്ങുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൈലറ്റുമാരുടെ സമരം രൂക്ഷം; യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു

May 11th, 2012

air-india-epathram

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരു വിഭാഗം നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ സമരം കൂടുതല്‍ വ്യാപിക്കുകയാണ്. കിംഗ്‌ ഫിഷറിലെ പൈലറ്റ് മാരും സമത്തിലേക്ക് ഇറങ്ങിയതോടെ പ്രശനം കൂടുതല്‍ രൂക്ഷമായി. സമരത്തെ തുടര്‍ന്ന് അനേകം സര്‍വീസുകളാണ് മുടങ്ങിയത്‌. ഇതോടെ നിരവധി പേരുടെ യാത്രകള്‍ അവതാളത്തിലായി. എന്നാല്‍ സമരത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ സര്‍വീസ്‌ മുടങ്ങിയതോടെ മറ്റു വിമാന കമ്പനികള്‍ക്ക് കൊയ്ത്തു കാലമായി. അവസരം മുതലെടുത്ത് മറ്റു വിമാന ക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. പി. മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് വ്യോമയാന മന്ത്രി അജിത് സിംഗ് പറയുന്നത്. കോടതി പറഞ്ഞത് അംഗീകരിക്കാത്തവര്‍ തന്‍െറ വാക്ക് കേള്‍ക്കാനിടയില്ലെന്നും മന്ത്രി പറഞ്ഞു. സമര രംഗത്തുള്ള ഒന്‍പത്‌ പേരെ ഇന്നലെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 29 ആയി. പൈലറ്റുമാരെ പിരിച്ചു വിടുന്ന എയര്‍ ഇന്ത്യ മാനേജ്മെന്‍റിനെ തിരുത്താന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവരോട് പൈലറ്റ് ഗില്‍ഡ് ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിച്ചേക്കും

May 9th, 2012

airindia-epathram

മുംബൈ : മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും തിരിക്കേണ്ട എയർ ഇന്ത്യയുടെ നാല് അന്താരാഷ്ട്ര വിമാനങ്ങൾ മുടങ്ങിയതോടെ പൈലറ്റുമാരുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിക്കും എന്നാണ് സൂചന. ഡൽഹിയിൽ നിന്നും രണ്ടും മുംബൈയിൽ നിന്നും രണ്ടും അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ന് മുടങ്ങിയത്. മറ്റ് വിമാനങ്ങൾ അടിയന്തിര അടിസ്ഥാനത്തിൽ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

പൈലറ്റുമാരുടെ സംഘടനയായ ഇൻഡ്യൻ പൈലറ്റ്സ് ഗിൽഡിന്റെ അനുഭാവികളായ 200ഓളം പൈലറ്റുമാരാണ് ഇന്നലെ അസുഖമാണ് എന്ന കാരണം പറഞ്ഞ് ജോലിക്ക് ഹാജരാവാതെ പണിമുടക്കിയത്. ഇതേ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കേണ്ട 13 വിമാനങ്ങൾ മുടങ്ങി. ഇന്നലെ തന്നെ എയർ ഇന്ത്യ 10 പൈലറ്റുമാരെ പുറത്താക്കുകയും പൈലറ്റുമാരുടെ സംഘടനയുടെ അംഗീകാരം നീക്കം ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തെഹല്‍ക കേസ്‌ : ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരന്‍

April 27th, 2012

bangaru-laxman-epathram

ന്യൂഡല്‍ഹി: വിവാദമായ തെഹല്‍ക അഴിമതി ക്കേസില്‍ ബി. ജെ. പി. മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ലക്ഷ്‌മണിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. 2001-ലാണ്‌ ഏവരെയും ഞെട്ടിച്ചു കൊണ്ട് തെഹെല്ക്ക ഒളി ക്യാമറ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്‌. യു. കെ. ആസ്‌ഥാനമായ ആയുധ കമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യത്തില്‍ ആയുധ ഇടപാടിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന് ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുന്നുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനും മധ്യദൂര മിസൈല്‍ പരീക്ഷിച്ചു
Next »Next Page » രാജ്യസഭ യിലേക്ക്‌ ഗാംഗുലിയെ പരിഗണിക്കണം : സിപിഐ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine