പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം

December 30th, 2012

castrated-rapist-epathram

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ക്രൂരമായ സ്ത്രീ പീഡനത്തെ തുടർന്ന് കോൺഗ്രസ് ശിക്ഷാ നിയമത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ പ്രതികളെ ബലപൂർവ്വം ഷണ്ഡവൽക്കരിക്കുന്നതും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമം പോലുള്ള സുപ്രധാന നിയമ നിർമ്മാണ നടപടികൾക്ക് ചുക്കാൻ പിടിച്ച സോണിയാ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയാണ് കോൺഗ്രസിന് വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായി വെള്ളിയാഴ്ച്ച സ്ത്രീ – ശിശു വികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളിൽ പ്രതിയെ രാസ പ്രയോഗത്തിലൂടെ നിരവ്വീര്യനാക്കി ഷണ്ഡത്വം അടിച്ചേൽപ്പിക്കുക എന്ന നിർദ്ദേശവും അടങ്ങുന്നു. എല്ലാ നിർദ്ദേശങ്ങളും സംഗ്രഹിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നിയന്ത്രിക്കുവാൻ നിലവിലെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി അവലോകനം നടത്താൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വർമ്മ നയിക്കുന്ന മൂന്നംഗ സമിതിക്ക് സമർപ്പിക്കും. കേസുകളിൽ 3 മാസത്തിനകം തീർപ്പ് കൽപ്പിക്കുക, 30 വർഷം വരെ തടവ് തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ പെടും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടി മരിച്ചു

December 29th, 2012

delhi-rape-victim-profile-pic-epathram

ന്യൂഡൽഹി : ബസിൽ വെച്ച് ആക്രമിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി ഇന്ന് രാവിലെ സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ തലസ്ഥാന നഗരമായ ഡെൽഹിയിൽ അഭൂതപൂർവ്വമായ പ്രതിഷേധമാണ് യുവാക്കൾ ഉയർത്തിയത്. പ്രതിഷേധ കൊടുങ്കാറ്റാൽ ജനസാന്ദ്രമായ ഡൽഹിയിലെ തെരുവുകളും രാഷ്ട്രപതി ഭവന്റെ കവാടവും ഒരു രാഷ്ട്രത്തിന്റെ മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ടപ്പോൾ സർക്കാരും അധികാര വർഗ്ഗവും സ്വീകരിച്ച തണുത്ത പ്രതികരണം വൻ ചർച്ചാ വിഷയമായി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരിയാണ് മാനഭംഗപ്പെട്ടത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴും തന്നെ ആക്രമിച്ചവരെ പിടികൂടിയോ എന്നൊക്കെ ആരായുന്നുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇനിയും പ്രശ്നം അവഗണിക്കാൻ ആവില്ലെന്ന് അധികൃതർ മനസ്സിലാക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. മാനഭംഗത്തിന് വധശിക്ഷ നൽകണം എന്ന ആവശ്യം പ്രതിഷേധക്കാരോടൊപ്പം രാഷ്ട്രീയ പ്രമുഖരും ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമ ഭേദഗതി നടത്താനും സർക്കാർ തയ്യാറായി. ഇതിനിടെയാണ് പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്. എന്നാൽ പെൺകുട്ടി മരണപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്ര തിടുക്കത്തിൽ ചികിൽസിക്കുന്ന ഡോക്ടർമാരുടെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത് എന്ന് ഇതിനിടെ ആരോപണം ഉയർന്നു.

ഏതായാലും തന്നെ പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങാൻ കാത്തു നിൽക്കാതെ പെൺകുട്ടി ഇന്ന് രാവിലെ ഇന്ത്യൻ സമയം 2:15ന് ഇഹലോക വാസം വെടിഞ്ഞു. സ്വസ്ഥമായായിരുന്നു മരണം എന്ന് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പ് വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും മരണ സമയത്ത് കൂടെയുണ്ടായിരുന്നു എന്നും പെൺകുട്ടിയെ ചികിൽസിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ ലോഹ് അറിയിച്ചു.

പ്രത്യേക വിമാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു

December 23rd, 2012

ന്യൂഡെല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായി. നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലംഘിച്ചു കൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വക വെക്കാതെ ഇത് രണ്ടാം ദിവസമാണ് ഇന്ത്യാഗേറ്റിനും മുന്നിലും മറ്റുമായി ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ച് കൂടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദില്ലിയെ കൂടാതെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇതിനിടെ ദില്ലിയിലെ പ്രതിഷേധക്കാരില്‍ ചിലരുമായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.എന്നാല്‍ ഇവര്‍ പ്രതിഷേധക്കാരുടെ മൊത്തം പ്രതിനിധികള്‍ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ആളിപ്പടരുന്ന കാഴ്ചക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികളുടെ ആഹ്വാനം ഒന്നുമില്ലാതെ ജനങ്ങള്‍ സ്വയം പ്രതിഷേധത്തിനു ഇറങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാറിനും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തര വകുപ്പിനും എതിരെ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ജനങ്ങള്‍ സ്വയമേവ പ്രതിഷേധത്തിനിറങ്ങിയത് ഭരണ പക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യന്‍ രാഷ്ടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഡൽഹിയിൽ നടന്നത് മദ്ധ്യവർഗ്ഗ പ്രക്ഷോഭം എന്ന് അരുന്ധതി റോയ്

December 23rd, 2012

arundhati-roy-epathram

ന്യൂഡൽഹി : ഡൽഹിയിൽ ബസിൽ വെച്ചു പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തെ തുടർന്ന് രാഷ്ട്രപതി ഭവനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഇന്ത്യൻ സമൂഹത്തിന്റെ വർഗ്ഗ ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ബലാൽസംഗത്തിന് ഇരയായത് ഒരു മദ്ധ്യവർഗ്ഗ പെൺകുട്ടിയും പ്രതികൾ ദരിദ്രരും ആയതാണ് ഈ കേസ് ഇത്രയധികം പ്രതിഷേധത്തിന് കാരണമാവാൻ സഹായിച്ചത്. ഒരു പച്ചക്കറി വിൽപ്പനക്കാരനും ബസ് ഡ്രൈവറും മറ്റും ഒരു മദ്ധ്യ വർഗ്ഗ പെൺകുട്ടിയെ ആക്രമിച്ചപ്പോൾ പുറത്തു വന്ന വർഗ്ഗ ബോധമാണ് ഇവിടെ കണ്ടത്. തങ്ങളിൽ ഒരാൾക്ക് വേണ്ടിയുള്ള പോരാട്ടം.

ബലാൽസംഗങ്ങൾ ഉപരിവർഗ്ഗം അധിനിവേശത്തിനും അടിച്ചമർത്തലിനുമുള്ള ആയുധമായി എന്നും ഉപയോഗിച്ചു വരുന്ന നാടാണ് ഇന്ത്യ. മേൽ ജാതിക്കാരോ, പട്ടാളമോ പോലീസോ അടിച്ചമർത്താനും അടിച്ചൊതുക്കാനുമായി ബലാൽസംഗത്തെ ഒരായുധമാക്കി മാറ്റുമ്പോൾ ഇവർക്ക് ശിക്ഷ ലഭിക്കുന്നേയില്ല.

ഇപ്പോൾ നടന്ന പ്രക്ഷോഭം കൊണ്ട് ഒരു പക്ഷെ കൂടുതൽ കർശനമായ നിയമ വ്യവസ്ഥകൾ ഉണ്ടായി വന്നേക്കാം. എന്നാൽ ഇതിന്റെ ഗുണം മദ്ധ്യ വർഗ്ഗ സ്ത്രീക്ക് മാത്രമാണ് ലഭിക്കുക. അധിനിവേശത്തിനായി ബലാൽസംഗം ഉപയോഗിക്കുന്ന സ്ഥിതിവിശേഷത്തിൽ ഇത്തരം പുതിയ നിയമങ്ങൾക്ക് പ്രസക്തിയില്ല. ഉള്ള നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. പോലീസുകാർ തന്നെ വീടുകൾ തീ വെച്ച് നശിപ്പിക്കുകയും കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്യുമ്പോൾ എങ്ങനെ നിയമവും നീതിയും നടപ്പിലാകും – അരുന്ധതി ചോദിച്ചു. ഇത്തരത്തിൽ പീഢിപ്പിക്കപ്പെട്ട എത്രയോ സ്ത്രീകളുടെ സാക്ഷ്യം താൻ കേട്ടിട്ടുണ്ട്. ഛത്തീസ്ഗഢിലും, കാശ്മീരിലും, മണിപ്പൂരിലും മറ്റും സൈന്യവും പോലീസും അടിച്ചമർത്തലിനുള്ള ആയുധമായാണ് ബലാൽസംഗത്തെ ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ അക്രമികളെ സംരക്ഷിക്കുവാനുള്ള പ്രത്യേകാധികാര നിയമങ്ങളും നിലവിലുണ്ട്.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം അക്രമങ്ങൾക്ക് ഭ്രാന്തമായ ഒരു മാനം കൈവന്നിരിക്കുകയാണ്. ജന്മിത്വം നില നിന്നിരുന്ന കാലം മുതൽ ഇത്തരം അക്രമങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് ധനികരുടെ പ്രവർത്തികളും ചെയ്തികളും ജീവിത ശൈലിയും ടെലിവിഷൻ പോലുള്ള മാദ്ധ്യമങ്ങൾ വഴി പൊതുജന സമക്ഷം എത്തിനിൽക്കുമ്പോൾ വല്ലാത്തൊരു അരിശമാണ് ഇരു വർഗ്ഗങ്ങൾക്കുമിടയിൽ വളർന്നു വരുന്നത്. കോപാന്ധമായ ഈ ഭ്രാന്തിന് ഇരകളാകുന്നത് സ്ത്രീകളും. പ്രത്യേകിച്ച് ഇപ്പോൾ ആക്രമിക്കപ്പെട്ട പോലുള്ള നഗര വാസികളായ പെൺകുട്ടികൾ ഈ ഹിംസാത്മകതയ്ക്ക് വളരെ എളുപ്പം ഇരകളാകുവാൻ സാദ്ധ്യത ഉള്ള സാഹചര്യമാണ് ഉള്ളത് എന്നും അരുന്ധതി റോയ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ സംരക്ഷിക്കാൻ മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു

December 19th, 2012

dr-satyapal-singh-ias-epathram

മുംബൈ : വൻ നഗരങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു. ഇത്തരം പരാതികളിൽ മുതിർന്ന ഉദ്യോഗസ്ഥന്മാർ നേരിട്ട് ഇടപെടണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി പെട്ടികളുടെ എണ്ണം വർദ്ധിപ്പിക്കും. വനിതാ പോലീസുകാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് വരുത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാർ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തും. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അങ്ങേയറ്റം ഗൌരവത്തോടെ കൈകാര്യം ചെയ്യണം എന്ന് പോലീസ് കമ്മീഷണർ ഡോ. സത്യപാൽ സിംഗ് ൈ. എ. എസ്. പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നമ്മുടെ മക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും ഈ നഗരത്തിൽ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം” എന്ന് അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമ സ്വരാജ്
Next »Next Page » ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine