കിഷന്‍ജി വധം ഏറ്റുമുട്ടലിലല്ല: ഗുരുദാസ് ദാസ് ഗുപ്ത

November 26th, 2011

kishenji-epathram

കൊല്‍ക്കത്ത: നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ തന്നെയാണ് കിഷന്‍ജി കൊല്ലപ്പെട്ടത് എന്ന സി. ആര്‍. പി. എഫിന്‍റെ അവകാശ വാദത്തിന്‌ എതിരെ സി. പി. ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത രംഗത്ത്‌ വന്നു. കിഷന്‍ജിയെ അറസ്റ്റ് ചെയ്ത ശേഷം പീഡിപ്പിച്ച് വധിക്കുകയായിരുന്നു എന്നും കിഷന്‍ജിയെ ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റ്‌ ചെയ്തതായി തനിക്ക് വിവരം ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു എന്നാണ് ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍

November 21st, 2011

police-encounter-epathram

അഹമ്മദാബാദ്‌: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച് ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ്‌ കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ ഹൈക്കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്‌. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന്‌ ആരോപിച്ച്‌ നാലു പേരെ 2004 ജൂണ്‍ 15ന്‌ പോലീസ്‌ വധിച്ചത്‌. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖനി മാഫിയ മലയാളി കന്യാസ്ത്രീയെ കൊലപ്പെടുത്തി

November 17th, 2011

sister-valsa-john-epathram

റാഞ്ചി : ഗോത്രവര്‍ഗ ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ കന്യാസ്ത്രീയെ ഒരു സംഘ ആളുകള്‍ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ വല്‍സാ ജോണ്‍ (52) ആണ് ഖനന മാഫിയയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്‌. ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

പാകൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഖനിയായ പാനെം കല്‍ക്കരി ഖനിയ്ക്കെതിരെയാണ് വല്‍സ പ്രതിഷേധിച്ചത്. ഈ ഖനിയുടെ ആവശ്യത്തിനായി ഇവിടത്തെ സന്താള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒട്ടേറെ ഭൂമി ഇവര്‍ കയ്യേറുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പ്രതിഷേധിച്ച തനിക്കെതിരെ വധ ഭീഷണി ഉള്ളതായി വല്‍സ നേരത്തെ തങ്ങളോട്‌ പറഞ്ഞിരുന്നതായി വല്സയുടെ സഹോദരന്‍ അറിയിച്ചു. എറണാകുളം കാക്കനാട്‌ സ്വദേശിയാണ് വല്‍സ ജോണ്‍. കഴിഞ്ഞ 24 വര്‍ഷമായി ഇവര്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന സഭയില്‍ അംഗമാണ്.

വധ ഭീഷണി ഉള്ളതായി മൂന്നു വര്ഷം മുന്‍പ്‌ വല്‍സ പോലീസിലും പരാതിപ്പെട്ടിരുന്നു എന്ന് പോലീസ്‌ സൂപ്രണ്ട് വെളിപ്പെടുത്തി. സംഭവം തങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വല്‍സ പാകൂര്‍ ജില്ലയിലെ ഗോത്ര വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഖനികള്‍ക്ക്‌ എതിരെ വല്‍സാ ജോണ്‍ പ്രതിഷേധിച്ചു വന്നിരുന്നു എന്ന് കത്തോലിക്കാ സഭയുടെ വക്താവ്‌ ഫാദര്‍ ബാബു ജോസഫ്‌ പറഞ്ഞു. കന്യാസ്ത്രീയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

November 5th, 2011

crime-epathram

ന്യൂഡല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവരുടെ വിവരങ്ങള്‍ അതിവേഗ കോടതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാനാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും നോട്ടീസ്‌ അയച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട 162 എം.പിമാരില്‍ 76 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് കേസെടുത്തവരാണ്. 162 എം.പിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം ഏറെ അസ്വസ്‌ഥജനകമാണെന്നു ജസ്‌റ്റിസ്‌ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ജെ.എം. ലിംഗ്‌ദോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതിയുടെ നടപടി. ലിങ്‌ദോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാനാണ് കോടതിയില്‍ ഹാജരായത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

October 29th, 2011

Rajiv-gandhi-murder
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നും ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെ സംഘത്തില്‍ ഇപ്പോള്‍ മാറ്റമില്ല
Next »Next Page » നടി മനോരമയുടെ നില അതീവ ഗുരുതരം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine