കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

August 18th, 2012

sms-service-banned-epathram
ന്യൂഡെല്‍ഹി: ആസാം കലാപവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും വീഡിയോ ക്ലിപ്പിങ്ങുകളും പ്രചരിക്കുന്നതിനു തടയിടുവാനായി കൂട്ട എസ്.എം.എസ്സുകളും എം.എം.എസ്സുകളും അയക്കുന്നതിനു പതിനഞ്ചു ദിവസത്തെക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇരുപത് കെ.ബിയില്‍ കൂടുതല്‍ ഡാറ്റ മൊബൈല്‍ ഫോണ്‍ വഴി അയക്കുന്നതിനോ അഞ്ചിലധികം എസ്.എം.എസ് ഒറ്റത്തവണ അയക്കുന്നതിനോ കഴിയില്ല.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടക്കുന്നതായും നടക്കുവാന്‍ പോകുന്നതായുമുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ഒഴിഞ്ഞു പോകുവാന്‍ തുടങ്ങിയിരുന്നു. ബംഗ്ലൂരിനെ കൂടാതെ മുംബൈ, ഹൈദരബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇത്തരം ഒഴിഞ്ഞു പോകല്‍ ആരംഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കൂട്ട എസ്. എം. എസിനു പതിനഞ്ചു ദിവസത്തെക്ക് നിരോധനം

ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നു

August 15th, 2012

assam-violence-epathram

ന്യൂഡൽഹി : ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പലരും ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആവശ്യമായ രേഖകളോടെ അല്ല ഇന്ത്യയിലേക്ക് കടന്നു വരുന്നത്. രേഖകളുമായി വരുന്നവരില്‍ പലരും തിരിച്ചു പോകുന്നില്ല എന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ അന്വേഷിച്ച് പോകുകയും അവിടെ താമസമാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറുന്നവര്‍ ഇന്ത്യക്കാരുമായി സംഘര്‍ഷത്തിലും ഏര്‍പ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ഇത് ഭാവിയില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇട വരുത്തിയേക്കാം.

അടുത്തിടെ ആസ്സാമില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരും ഇന്ത്യക്കാരായ ബോര്‍ഡോകളും തമ്മില്‍ ഉണ്ടായ കലാപം ഇതാണ് വ്യക്തമാക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങള്‍ ഇതിനെ വംശീയ കലാപമായി ചിത്രീകരിച്ചിരുന്നു.  അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍  രാജ്യരക്ഷക്ക് തന്നെ അപകടമാണ് ഇത്തരം അനധികൃത കുടിയേറ്റമെന്ന് വിദഗ്‌ദരും ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനു ലോക്‍സഭയില്‍ ലഭിച്ച മറുപടി പ്രകാരം 2009 ജനുവരി മുതല്‍ 2011 ഡിസംബര്‍ വരെ ഉള്ള കണക്കനുസരിച്ച് 82585 പേര്‍ ബംഗ്ലാദേശില്‍ നിന്നും വന്നതായും ഇവരില്‍ 23653 പേര്‍ സ്വമേധയോ സര്‍ക്കാര്‍ തിരിച്ചയക്കുകയോ ചെയ്തതായി പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം

July 31st, 2012

advani-epathram

ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.

അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 301018192030»|

« Previous Page« Previous « ഹസാരെക്കെതിരെ ബി. ജെ. പിയും
Next »Next Page » പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine