കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ആന ദിനം

October 4th, 2012

baby-elephant-epathram

ന്യൂഡല്‍ഹി: ഒക്ടോബര്‍ 4 ദേശീയ ആന ദിനമായി ആചരിക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ്. 1996 – 98 കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ കണക്ക് കാണിക്കാത്തതും കൃത്യസമയത്ത് അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കാത്തതുമാണ് ഫണ്ട് ലഭിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകവും തമിഴ്‌നാടും വലിയ തോതില്‍ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാടാണ് ആന സംരക്ഷണവുമായി ബന്ധപ്പെട്ട് നാല്പതു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നത്.

മന്ത്രി ഗണേശ് കുമാര്‍ ചുമതലയേറ്റെടുത്ത ശേഷം വനം വകുപ്പ് കേരളത്തിലെ നാട്ടാനകളുടെ ഡാറ്റകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നുണ്ട്.  കണക്കുകള്‍ പ്രകാരം ഏകദേശം അറുനൂറിനു താഴെ നാട്ടാനകളാണ് കേരളത്തില്‍ ഉള്ളത്.  കേരളത്തില്‍ തന്നെ മൂന്ന് നാല് വിഭാഗം ആനകള്‍ ഉണ്ട്. കേരള – കര്‍ണ്ണാടക – തമിഴ്‌നാട് വനങ്ങളില്‍ നിന്നും പിടിച്ച നാടന്‍ ആനകള്‍ എന്നറിയപ്പെടുന്നവയും ബീഹാര്‍ ഉത്തര്‍പ്രദേശ് ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയും ഇവയെ കൂടാതെ ആൻഡമാന്‍ ദ്വീപില്‍ നിന്നും കൊണ്ടു വന്ന ആനകളും ഉണ്ട്.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ആന ബീഹാറില്‍ നിന്നും കൊണ്ടു വന്ന തൃശ്ശൂര്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വക രാമചന്ദ്രന്‍ (314 സെ.മീ.) ആണ്. അസ്സാമില്‍ നിന്നും വന്ന ആനകളില്‍ പുതുപ്പള്ളി കേശവനും (308 സെ. മീ.) യും  പാമ്പാടി രാജനും (307 സെ. മീ.) ആണ്‌ നാടന്‍ ആനകളില്‍ ഏറ്റവും ഉയരം ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളത്ത് പോലിസ് അഴിഞ്ഞാടി; വെടിവെയ്പ്പിൽ ഒരു മരണം

September 11th, 2012

koodamkulam1-epathram

കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന സമരത്തിനു നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആണവ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് തൂത്തുക്കുടിയിൽ നടത്തിയ ‍പ്രകടനത്തിനു നേരെയാണ് പോലീസ്‌ വെടിവെച്ചത്. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി ആന്റണി ജോര്‍ജ്‌ (44) ആണ്‌ വെടിയേറ്റു മരിച്ചത്‌. ഇതോടെ തമിഴ്നാട് പരക്കെ സമരം വ്യാപിച്ചിരിക്കുകയാണ്.

ഒരു കൊല്ലത്തോളമായി നടത്തി വരുന്ന ഈ സമരത്തെ ഇതിനകം നിരവധി തവണ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്ന ഉദയകുമാര്‍ അടക്കം സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക സമരാനുകൂലികൾ ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഒന്നിലധികം കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.

തമിഴ് നാട്ടില്‍ പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്‌ഞ ലംഘിച്ച്‌ കൂടംകുളം ആണവ നിലയത്തിനു സമീപം കടല്‍തീരത്ത്‌ കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കുക എന്ന നയം തന്നെയാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയക്കാരുടെ കുറ്റകരമായ മൌനം ഇതിനെ സഹായിക്കുന്നു. സമരത്തെ നേരിടാന്‍ പോലീസും ദ്രുതകര്‍മ സേനയും അടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേഘസ്ഫോടനം; വടക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി മരണം

August 5th, 2012
ഡെറാ‍ഡൂന്‍:ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഉള്ള വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നാല്പതു കവിഞ്ഞു. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.  നൂറിലധികം പേരെ കാണാതായിട്ടുണ്ട്.  ചെനാബ്, ഉത്ഡ്, ബസന്തര്‍,തവി തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി കനത്ത നാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും വെള്ളത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ഗര്‍വാള്‍ മേഘലയില്‍ ആണ് എറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്.   രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഗംഗോത്രി ബദരിനാഥ്  കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള ചാര്‍ദാം യാത്രക്കാരായ തീര്‍ഥാടകര്‍ ഗംഗോത്രി മേഘലയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആലിപ്പഴവര്‍ഷവും ഇടിയും ചേര്‍ന്ന് എത്തുന്ന കനത്ത മഴയെ ആണ് മേഘസ്ഫോടനം അഥവാ ക്ലൌഡ് ബേസ്റ്റ് എന്ന് ശാസ്ത്ര ലോകം വിളിക്കുന്നത്. ഏതാനും നിമിഷത്തേക്ക് ആയിരിക്കും ഈ പ്രതിഭാസം ഉണ്ടാകുക. എന്നാല്‍ അതിന്റെ ഫലമായി വലിയതോതില്‍ ഉള്ള വെള്ളമാണ് ഭൂമിയില്‍ പതിക്കുക. ആലിപ്പഴ വര്‍ഷം നിലക്കുമെങ്കിലും കനത്ത മഴതുടരുകയും ചെയ്യും. 1908-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു പ്രതിഭാസം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 1970-ല്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘസ്ഫോടനമാണ് ഈ ഗണത്തില്‍ പെട്ട ഏറ്റവും വലുത്. 2005-ല്‍ മുംബൈയിലും 2010-ല്‍ കാശ്മീരിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 21891020»|

« Previous Page« Previous « സിമി നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു
Next »Next Page » സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine