ഗുജറാത്ത് മോഡൽ എങ്കിൽ കേരളം സൂപ്പർ മോഡൽ

May 11th, 2014

poverty-epathram

ന്യൂഡൽഹി: വികസന രംഗത്ത് ഗുജറാത്ത് മാതൃകാ സംസ്ഥാനം ആണെങ്കിൽ കേരളവും തമിഴ്നാടും കൈവരിച്ച നേട്ടങ്ങളെ പിന്നെ എന്ത് പറയും എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ ഷോൺ ദ്രേസ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചരണ നൈപുണ്യത്തിനപ്പുറം ഗുജറാത്ത് മോഡലിൽ കാമ്പില്ല എന്ന് അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. ഹ്യൂമൻ ഡെവെലപ്മെന്റ് ഇൻഡക്സ് (എച്ച്. ഡി. ഐ.) ആണ് വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട അളവ് കോൽ. എന്നാൽ ഇന്ത്യയിലെ പ്രമുഖമായ 20 സംസ്ഥാനങ്ങളുടെ പട്ടികയിൽ 9ആം സ്ഥാനമാണ് എച്ച്. ഡി. ഐ. യുടെ കാര്യത്തിൽ ഗുജറാത്തിന്. കുട്ടികളുടെ പോഷണം, വിദ്യഭ്യാസം, ആരോഗ്യം, രോഗ പ്രതിരോധം എന്നിവ കണക്കിലെടുത്ത് തയ്യാറാക്കുന്ന ശിശുക്ഷേമത്തിന്റെ പട്ടികയിലും ഗുജറാത്ത് ഒൻപതാം സ്ഥാനത്ത് തന്നെ. ദാരിദ്ര്യത്തിന്റെ അളവായ മൾട്ടി ഡയമെൻഷനൽ പോവർട്ടി ഇൻഡെക്സ് (എം. പി. ഐ.) യുടെ കാര്യത്തിലും ഗുജറാത്ത് മുൻപിൽ തന്നെ. ഇവിടെയും 9ആം സ്ഥാനം ഗുജറാത്തിന് തന്നെ സ്വന്തം. പ്രതിശീർഷ ഉപഭോഗം, അരോഗ്യം, വിദ്യഭ്യാസം, വീട്ട് സൌകര്യങ്ങൾ, നഗരവൽക്കരണം, വാർത്താ വിനിമയം എന്നിങ്ങനെ അനേകം സൂചകങ്ങളുടെ അടിസ്ഥാനത്തിൽ രഘുറാം രാജൻ സമിതി ഏർപ്പെടുത്തിയ സമഗ്ര വികസന അളവ്കോൽ അനുസരിച്ചും ഗുജറാത്ത് തങ്ങളുടെ ഒൻപതാം സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിശീർഷ ചിലവിന്റെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷൻ ഏർപ്പെടുത്തിയ ദാരിദ്ര്യ പട്ടികയിൽ ഗുജറാത്ത് 10ആം സ്ഥാനം ആണ് അലങ്കരിക്കുന്നത്. ഇതിലും രസകരം നേരത്തെ പറഞ്ഞ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള പ്രവർത്തനക്ഷമത അളക്കുന്ന പെർഫോമൻസ് ഇൻഡക്സിന്റെ കാര്യത്തിലാണ്. ഇതിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.

എങ്ങനെ നോക്കിയാലും പിന്നോക്കമായ ഒരു സംസ്ഥാനത്തിന്റെ വികസനമാണ് മാതൃകയായി ഉയർത്തി കാണിക്കപ്പെടുന്നത് എങ്കിൽ തീർച്ചയായും ഇതിന് സമാനമാണ് ഹരിയാനയും കർണ്ണാടകവും എല്ലാം. മുൻപ് പറഞ്ഞ എല്ലാ കണക്കുകളിലും മഹാരാഷ്ട്ര ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്.

വികസന സൂചകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കേരളവും തമിഴ്നാടും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതിൽ കേരളവും തമിഴ്നാടും കാണിക്കുന്ന വേഗതയും അദ്ഭുതാവഹമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പിന്നെ എന്താണീ ഗുജറാത്ത് മോഡൽ?

നരേന്ദ്ര മോഡിക്ക് ജനങ്ങളെ അശയക്കുഴപ്പത്തിൽ ആക്കുവാനുള്ള കഴിവ് തീർച്ചയായും ഇവിടെ പ്രസക്തമാണ്. എന്നാൽ ഇതിനേക്കാൾ ഒക്കെ അധികമായി ഇന്ത്യയെ കുറിച്ചുള്ള സാമാന്യ ബോധമാണ് ഇത്തരമൊരു പരിവേഷം ഗുജറാത്തിന് നൽകാൻ സഹായകരമാവുന്നത് എന്ന് ഷോൺ ദ്രേസ പറയുന്നു. ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ വൻ കിട സംസ്ഥാനങ്ങളിലെ പിന്നോക്ക അവസ്ഥയാണ് നമ്മുടെ മനസ്സിലെ ഉത്തരേന്ത്യ. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗുജറാത്തിന് മെച്ചെപ്പെട്ട ഒരു നില കൈവരുന്നത്. എന്നാൽ മറ്റ് അനേകം സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മുൻപിലാണ് എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഗുജറാത്ത് മോഡൽ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആധാര്‍ : കേരളം പിന്തുണച്ചില്ല

January 14th, 2014

national-id-of-india-aadhaar-card-ePathram ന്യൂദല്‍ഹി : സബ്‌സിഡി നിരക്കില്‍ പാചക വാതകവും മറ്റ് ആനു കൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന കേന്ദ്ര നയ ത്തെ പിന്തുണച്ച് സുപ്രീം കോടതിയില്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. ആധാറിനെ പൂര്‍ണ മായി പിന്തുണക്കുന്ന വിവാദ സത്യവാങ്മൂലം സുപ്രീം കോടതി യില്‍ സമര്‍പ്പിക്കാതെ അവസാന നിമിഷമാണ് മാറ്റി വെച്ചത്.

സത്യവാങ്മൂലം നല്‍കേണ്ട എന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് സുപ്രീം കോടതി യിലെ കേരള ത്തിന്റെ അഭിഭാഷകനെ അറിയിച്ചതിനെ ത്തുടര്‍ന്നാണിത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

August 28th, 2013

മുംബൈ:
ഡോളറിനെതിരെ ഉള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഇന്നലെ 66 രൂപയിലെത്തിയ രൂപ ഇന്ന് വീണും ഇടിഞ്ഞ് 68 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ തകര്‍ച്ച തുടരാന്‍ സാധ്യതയുണ്ടെന്നാണ്‍` സാമ്പത്തിക വിഗദര്‍ ഭയപ്പെടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഴ്ചയില്‍ എട്ടുശതമാനത്തിലധികമാണ് രൂപയുടെ തകര്‍ച്ച രേഖപ്പെടുത്തിയത്. തര്‍കര്‍ച്ചയെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍.ബി.ഐ നടപടിയെടുത്തിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം കരുതുവാന്‍. ഓഹരിവിപണിയിലും കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിര്‍ക്കുന്നത്. ഇന്നലെ 590 പോയന്റോളം സെന്‍സെക്സ് തകര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 300 പോയന്റോളം സെന്‍സെക്സ് താഴേക്ക് പോയി. നിഫ്റ്റിയിലും തകര്‍ച്ച തുടരുകയാണ്.രൂപ തിരിച്ചു കയറുവാന്‍ ക്ഷമയോടെ കാത്തിരിക്കുവാനാണ് ധനകാര്യ മന്ത്രി പി.ചിതംബരത്തിന്റെ ഉപദേശം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു

August 27th, 2013

ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 66.09 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ 104 പൈസയുടെ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് 66.09 ലേക്ക് ഇടിയുകയായിരുന്നു. 65.56 എന്ന കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് ഇതോടെ മറികടന്നത്. ചരിത്രത്തില്‍ എങ്ങുമില്ലാത്തവിധം വന്‍ തോതിലുള്ള ഇടിവാണ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മാസാന്ത്യമായതോടെ ഇറക്കുമതിക്കാരില്‍ നിന്നും വലിയ തോതില്‍ ഉള്ള ഡിമാന്റ് ഉണ്ടായതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണം എന്ന് കരുതുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍‌വലിയുന്നതും ഇടിവിന്റെ ആഘാതം കൂട്ടി. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയേയും സാരമായി ബാധിച്ചു. സെന്‍സെക്സ് 600 പോയന്റിന്റെ നഷ്ടം രേഖപ്പെടുത്തി. വലിയ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായത്. ബാങ്കിങ്ങ് ഓഹരികള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടായത്. ഏഷ്യന്‍ ഓഹരിവിപണികളില്‍ ഉണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചക്ക് കാരണമായി.

രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് പ്രത്യക്ഷത്തില്‍ ആഹ്ലാദം പകരുന്ന വാര്‍ത്തയാണെങ്കിലും ഇന്ത്യയിലെ കമ്പോളത്തില്‍ നിത്യോപയഓഗ സാധനങ്ങള്‍ക്കുണ്ടായ വന്‍ വിലവര്‍ദ്ധനവ് നാട്ടിലുള്ള കുടുമ്പങ്ങളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും വന്‍ തോതിലാണ് ഇന്ത്യയിലേക്ക് പണം ഒഴുകുന്നത്. കടം വാങ്ങിയും മറ്റുമാണ് പലരും പണം നാട്ടിലേക്ക് അയക്കുന്നത്. മാസാവസാനമായിട്ടു പോലും പല വിദേശ പണമിടപാടു സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 28 മുതല്‍ പല കമ്പനികളിലും ശമ്പളം നല്‍കും. ഇതോടെ പണമയക്കുന്നതിന്റെ തിരക്ക് വര്‍ദ്ദിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടെലിഗ്രാം ചരിത്രത്തിലേക്ക്

July 14th, 2013

telegraph-epathram

ന്യൂഡൽഹി: ഓരോരുത്തരെയും ഞെട്ടിച്ചും സന്തോഷിപ്പിച്ചും എത്തിയിരുന്ന ടെലിഗ്രാം പുതിയ സാങ്കേതിക കുതിപ്പിൽ ചരിത്രത്തിലേക്ക് വഴി മാറുന്നു. 163 വർഷത്തെ സേവന പാരമ്പര്യം ഇനി കേട്ടു കേൾവി മാത്രമായി ചുരുങ്ങും. ഏറെ കാലം ജനങ്ങളുടെ പ്രധാന സാങ്കേതിക വിനിമയ മാർഗ്ഗമായിരുന്ന ടെലിഗ്രാം നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ ജൂലായ്‌ 15 മുതൽ ഇനി ടെലിഗ്രാം സേവനം ഇന്ത്യയിൽ ലഭ്യമായിരിക്കില്ല. ഇന്റർനെറ്റും മൊബൈൽ ഫോണും എല്ലായിടത്തും യഥേഷ്ടം ലഭ്യമായി തുടങ്ങിയതോടെ ടെലിഗ്രാം സർവീസിന്റെ പ്രാധാന്യം കുറഞ്ഞു വന്ന സാഹചര്യത്തിലാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം ഏതാനും ആയിരത്തോളം മാത്രമായി ടെലിഗ്രാമിന്റെ ഉപയോഗം കുറഞ്ഞതോടെ ഈ സംവിധാനം നിലനിർത്തുന്നതിനായി നേരിടുന്ന ചിലവ് മൂലമുള്ള നഷ്ടം ഭീമമായതായി അധികൃതർ അറിയിക്കുന്നു. ടെലഗ്രാം ഇനി ഗൃഹാതുര ഓർമ്മ മാത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം
Next »Next Page » ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine