കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു

October 20th, 2011

koodankulam nuclear plant-epathram

ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഈ മാസം 11 ന്‌ അയച്ചുവെന്ന്‌ പറയുന്ന കത്ത്‌ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സത്യം വെട്ടിപ്പ്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം

October 12th, 2011

satyam-computers-epathram

ന്യൂഡല്‍ഹി : 617 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ്‌ നടത്തി പിടിയിലായ സത്യം കമ്പ്യൂട്ടേഴ്സ് ഉദ്യോഗസ്ഥരായ 5 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെളിവുകള്‍ നശിപ്പിക്കില്ല എന്ന ഉറപ്പിന്മേലാണ് ജാമ്യം. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ജാമ്യം റദ്ദ്‌ ചെയ്യും എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സത്യം കമ്പ്യൂട്ടേഴ്സിനെ രാജ്യത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയ രാമലിംഗ രാജു, പക്ഷെ അതേ കമ്പനിയുടെ തകര്‍ച്ചയ്ക്കും കാരണ ക്കാരനായി. കണക്കുകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി. ബി. ഐ. യുടെ പിടിയില്‍ ആകുകയായിരുന്നു. ഓഹരി വിപണിയിലെ മുന്‍ നിര ഓഹരി യായിരുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ വില കമ്പനിക്കുണ്ടായ ദുഷ്പേരിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു ഒറ്റയക്കത്തില്‍ എത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബീഹാറില്‍ 70 ശതമാനം പട്ടിണി

October 5th, 2011

poverty-hunger-india-epathram

പാറ്റ്ന : ദാരിദ്ര്യം മൂലം ബീഹാറിലെ 70 ശതമാനം കുടുംബങ്ങള്‍ പട്ടിണി അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്‌. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിപണി വിലയേക്കാള്‍ താഴെ ദാരിദ്രരായവര്‍ക്ക് ലഭ്യമാക്കുന്ന രാജ്യത്തെ പൊതു വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡല്‍ഹി ഐ. ഐ. ടി. യിലെ സംഘം.

ബീഹാറിലെ പട്ടിണിയുടെ ആഴവും വ്യാപ്തിയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ ഭീകരമാണ് എന്ന് ഗവേഷക സംഘം കണ്ടെത്തി.

70 ശതമാനം കുടുംബങ്ങള്‍ പല രാത്രികളിലും വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടക്കുന്നതായി പഠനത്തില്‍ വെളിപ്പെട്ടു. മിക്കവാറും പയര്‍ വര്‍ഗ്ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, മുട്ട, മാംസം എന്നിവ കണ്ടിട്ട് തന്നെ ഏറെ കാലമായി എന്ന് സംഘത്തോട്‌ പറഞ്ഞു.

കര്‍ഷകരില്‍ നിന്നും അരി സംഭരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്ന പൊതു വിതരണ സംവിധാനത്തിന്റെ ഒട്ടേറെ ന്യൂനതകളും ഇവര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണ ചെയ്യുന്നതിന് പകരം ഇതിന്റെ പകുതിയില്‍ ഏറെ ദരിദ്രര്‍ക്ക് ലഭിക്കാതെ പാഴാവുകയോ കരിഞ്ചന്തയില്‍ എത്തുകയോ ആണ്. വ്യാപകമായ ഈ അഴിമതിയില്‍ അധികാരികള്‍ക്ക് മുതല്‍ ലോറി ഡ്രൈവര്‍മാര്‍ക്കും കട ഉടമകള്‍ക്കും വരെ പങ്കുണ്ട്. കാര്യക്ഷമത ഇല്ലായ്മ മൂലം ഭക്ഷ്യ ധാന്യങ്ങള്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതും വ്യാപകമാണ്.

ബീഹാറില്‍ 70 ശതമാനം പട്ടിണി രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പട്ടിണി ഉള്ളതായി സംഘം കണ്ടെത്തി. രാജസ്ഥാനില്‍ 36 ശതമാനം, ജാര്‍ഖണ്ഡില്‍ 26 ശതമാനം, ഒറീസയില്‍ 9 ശതമാനം, ഛത്തീസ്ഗഢ് 17 ശതമാനം, ആന്ധ്രാപ്രദേശ് 16 ശതമാനം, ഉത്തര്‍ പ്രദേശില്‍ 7 ശതമാനം എന്നിങ്ങനെയാണ് പട്ടിണി.

സൈന്യത്തിന്റെ ആധുനീകരണത്തിന് ഇന്ത്യ ചിലവഴിക്കുന്നത് രണ്ടര ലക്ഷം കോടി രൂപയാണ്. അത്താഴ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഉള്ള രാജ്യത്തിന് സ്വന്തമായി ബഹിരാകാശ പദ്ധതികളും ചന്ദ്ര ദൌത്യങ്ങളും മിസൈല്‍ വികസനവും ഉണ്ട്. 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ അവകാശപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി

September 29th, 2011

paris-hilton-beggar-mumbai-epathram

മുംബൈ : അപ്രതീക്ഷിതമായി കൈവന്ന സൌഭാഗ്യം വിരല്‍ തുമ്പിലൂടെ നഷ്ടം വന്ന നിരാശയിലാണ് മുംബൈ ഗോരേഗാവിലെ യാചകിയായ ഇഷിക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വ്യവസായിയും മോഡലുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈ തെരുവില്‍ വെച്ചു കണ്ട ഇഷികയ്ക്ക്‌ 100 ഡോളര്‍ കറന്‍സി നോട്ട് നല്‍കിയത്. നോട്ട് പലരുടെയും കയ്യില്‍ രൂപയാക്കി മാറ്റാനായി കൊടുത്തുവെങ്കിലും മാറാനായില്ല എന്ന് ഇഷിക പറയുന്നു. അങ്ങനെയാണ് ഈ വിചിത്രമായ നോട്ടിന്റെ പേര് ഡോളര്‍ എന്നാണ് എന്ന് മനസിലാക്കുന്നത്. അവസാനം നോട്ട് വീട്ടില്‍ കൊണ്ട് പോയി ഭര്‍ത്താവിന്റെ സഹോദരനെ ഏല്‍പ്പിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞതോടെ എല്ലാവര്ക്കും ഈ നോട്ട് വേണമെന്നായി. അവസാനം കലഹമായി, അടിപിടിയായി. ഇഷികയ്ക്കും ഭര്‍തൃ സഹോദരനും അത്യാവശ്യം മര്‍ദ്ദനവും ഏറ്റു. പ്രശ്നം വഷളായതോടെ കുടുംബത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുത്തിയ കറന്‍സി നോട്ട് ഭര്‍തൃ സഹോദരന്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. അതോടെ പ്രശ്നവും തീര്‍ന്നു. തനിക്ക് ലഭിക്കുമായിരുന്ന ഒട്ടേറെ അപ്രതീക്ഷിത സൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തിലാണ് ഇപ്പോള്‍ ഇഷിക. താന്‍ ചീന്തിയ കറന്‍സി നോട്ടിന്റെ വില മനസിലാക്കിയ ഭര്‍തൃ സഹോദരന്‍ ഏറെ നഷ്ടബോധത്തിലുമാണ്.

വന്‍കിട പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്‍റെ ചെറുമകളാണ് പാരീസ്‌ ഹില്‍ട്ടന്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു

September 24th, 2011
indian rupee-epathram
മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ്  ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ  വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍  സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍‌വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത്  സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം  വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു
Next »Next Page » മിനി മുത്തൂറ്റ് ശാഖയില്‍ കോടികളുടെ വന്‍ കവര്‍ച്ച »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine