തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി

April 5th, 2018

supremecourt-epathram
ന്യൂഡല്‍ഹി : കണ്ണൂര്‍ – കരുണ മെഡിക്കല്‍ കോളേജു കളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥി കളെ പുറത്താ ക്കണം എന്ന് സുപ്രീം കോടതി വിധി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണി ക്കവേ യാണ് സംസ്ഥാന സര്‍ ക്കാരിന് ശക്ത മായ തിരിച്ചടി നല്‍കി ക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

കണ്ണൂർ അഞ്ചര ക്കണ്ടി മെഡി ക്കൽ കോളജിലെ 150 വിദ്യാ ര്‍ത്ഥി കളെയും പാലക്കാട്  കരുണ മെഡി ക്കല്‍ കോളേ ജിലെ 30 പേരേയുമാണു പുറത്താക്കുക.

കുട്ടി കളെ കോളേജില്‍ പ്രവേശി പ്പിക്കു കയോ പഠനം തുടരാന്‍ അനുവദി ക്കു കയോ പരീക്ഷക്ക് ഇരുത്തു കയോ ചെയ്യരുത് എന്നും സുപ്രീം കോടതി കർശ്ശന മായി ആവശ്യപ്പെട്ടു.

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജു കളിൽ 2016 – 17 വർഷം നടത്തിയ പ്രവേശനം ക്രമ വിരുദ്ധം എന്നു കണ്ടെ ത്തി യതിനെ തുടര്‍ന്ന് പ്രവേ ശന പരീക്ഷ റദ്ദാക്കി യിരുന്നു. ഹൈക്കോടതി ഇതു ശരി വെക്കുകയും ചെയ്തു.

എന്നാല്‍ പ്രവേശനം ക്രമവൽ ക്കരിക്കണം എന്ന് വിദ്യാർ ത്ഥികളും രക്ഷി താക്കളും ആവശ്യ പ്പെട്ടതിനെ തുടർന്നു പ്രാബല്യ ത്തില്‍ വരുത്തിയ ഓർഡി നൻസിനു പകരം ആയിട്ടാണു ബിൽ പാസ്സാ ക്കിയത്. ഓർഡി നൻസി ലൂടെ ക്രമവൽ ക്കരിച്ച കേസാ ണ് സുപ്രീം കോടതി പരി ഗണി ച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

18 of 341017181930»|

« Previous Page« Previous « അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്
Next »Next Page » വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine