ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലിനമായ ഗ്ലുകോസ് ഡ്രിപ്പ് : 12 ഗര്‍ഭിണികള്‍ മരിച്ചു

February 26th, 2011

IV Drip-epathram
ജോധ്പൂര്‍: ജോധ്പൂര്‍ ഉമൈദ്‌ ഹോസ്പിറ്റലില്‍ അധികൃതരുടെ അനാസ്ഥ മൂലം അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചു.  കഴിഞ്ഞ ഒരാഴ്ചയില്‍ ഈ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച സ്ത്രീകള്‍ക്കാണ്, ഏവരെയും ഞെട്ടിച്ച ഈ ദുര്‍വിധി നേരിട്ടത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതാണ് മരണ കാരണം എന്ന് തെളിവായി എന്ന് ഹോസ്പിടല്‍ അധികാരി ഡോക്ടര്‍ നരേന്ദ്ര ചന്ഗാനി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് ഇങ്ങനെ ഒരു ദുരന്തത്തിന് വഴി തെളിച്ചവര്‍ക്ക്  മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട് അറിയിച്ചു.

ഇതേസമയം ഹോസ്പിറ്റലിലെ ഓപറേഷന്‍ തിയറ്ററില്‍ അണുബാധ ഉണ്ടെന്നു വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികളെ ബാധിക്കുന്ന ഒരുതരം ബാക്ടീരിയയായ ‘സൂപ്പര്‍ ബഗ് ‘ ഇവിടെ  കടന്നു കൂടിയിട്ടുണ്ടാവാം എന്നും ഇവര്‍ അഭിപ്പ്രായപ്പെടുന്നു.

തല്ക്കാലം ഇവിടുത്തെ 5 ഓപറേഷന്‍ തിയറ്ററുകളില്‍ 4 എണ്ണം അടച്ചു. വിദഗ്ദ്ധ സമിതി ഓപറേഷന്‍ തിയറ്ററുകളില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരെ ചുട്ടു കൊല്ലാന്‍ ശ്രമം

January 17th, 2011

hiv-aids-discrimination-epathram

ചെങ്കല്‍‌പ്പേട്ട് : തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരായ ദമ്പതിമാരെയും കുട്ടികളേയും ചുട്ടു കൊല്ലുവാന്‍ ശ്രമം. ചെങ്കല്‍പ്പേട്ടിനു സമീപം തിരുമണി ഗ്രാമത്തിലാണ് സംഭവം. എച്ച്. ഐ. വി. ബാധിതരായ കെ. രാധകൃഷ്ണന്‍ (40), ഭാര്യ കാഞ്ചന, ഇവരുടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ എന്നിവരെയാണ് വീട്ടില്‍ അടച്ചിട്ട് ചുട്ടു കൊല്ലുവാന്‍ ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

എച്ച്. ഐ. വി. ബാധിതരായ ദമ്പതികള്‍ ഗ്രാമം വിട്ടു പോകണം എന്ന് ആവശ്യപ്പെട്ട ഗ്രാമവാസികളുടെ സംഘമാണ് കിരാതമായ പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് രാധാകൃഷണനും കുടുംബത്തിനും താക്കീതു നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം തമിഴ്നാട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോളറ മരണം 140

September 14th, 2010

cholera-orissa-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ മൂലം മരണമ ടഞ്ഞവരുടെ എണ്ണം 140 ആയി. ഏറ്റവും അധികം ആളുകള്‍ മരിച്ചത് റായ്‌ഗഡയിലാണ്. ഇവിടെ 35 പേരാണ് കോളറയ്ക്ക് കീഴടങ്ങിയത്. കോളറ നേരിടാന്‍ 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വൈദ്യ ചികില്‍സാ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ്‌ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രോഗ ബാധിത പ്രദേശത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ നവീനമായ ഒരു ആശയം അധികൃതര്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരുന്ന ആള്‍ക്ക് 100 രൂപ പ്രതിഫലം എന്ന വാഗ്ദാനമാണ് പകര്‍ച്ച വ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒറീസ്സയിലെ ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോള്‍ 12000 ഡോക്ടര്‍മാര്‍ ആവശ്യമാണ്‌. എന്നാല്‍ ഇപ്പോള്‍ കേവലം 3000 ഡോക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത്‌ ഉള്ളത്. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

ഗോത്ര വര്‍ഗ വോട്ട് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധിയും അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദളും സംസ്ഥാനത്ത്‌ വമ്പിച്ച റാലികള്‍ നടത്തിയത്. 140 പേരുടെ മരണത്തിന് ഇടയാക്കിയ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട് നാളിത്രയായിട്ടും ഈ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

തങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത് കൊണ്ട് പുഴകളിലെയും കുളങ്ങളിലെയും മലിന ജലമാണ് തങ്ങള്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം എന്നാണ് ഇവിടത്തെ ജനം പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി
Next »Next Page » ബാംഗ്ലൂര്‍ സ്ഫോടനം : മഅദനിക്ക് ജാമ്യം കിട്ടിയില്ല »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine