12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍: ക്ലൗസ് ട്രെന്‍ഡലിന് ഓപ്പണ്‍ വാറണ്ട്‌

February 12th, 2011

കൊച്ചി: എസ് എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനെതിരേ ഓപ്പണ്‍ വാറണ്ട് നടപടികള്‍ തുടങ്ങാന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നിര്‍ദേശം നല്കി. ക്ലൗസിനെതിരേ പുറപ്പെടുവിച്ച സമന്‍സും വാറണ്ടും മടങ്ങിയ സാഹചര്യത്തിലാണു ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം 24ന് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് വീണ്ടും പരിഗണിക്കും.

ക്രിമിനല്‍ നടപടിക്രമത്തിലെ 70-ാം വകുപ്പ് അനുസരിച്ച് ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം നല്കുകയായിരുന്നു. കോടതി റദ്ദാക്കുന്നതു വരെയോ തിരിച്ചു വിളിക്കുന്നതു വരെയോ വാറണ്ട് നിലനില്‍ക്കും. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ രാജ്യാന്തര കരാര്‍ നിലവിലുള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുടെ ചീഫ് ഓഫീസര്‍ക്കു നേരിട്ടു സമന്‍സ് കൈമാറാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. പോസ്റ്റല്‍ വഴിയല്ലാതെ നേരിട്ടു ന്യൂഡല്‍ഹിയില്‍ സമന്‍സ് നല്കാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ ഇന്നലെ പ്രത്യേക അപേക്ഷ നല്കിയിട്ടുണ്ട്. കേസ് പരിഗണിക്കവേ ഒന്നാം പ്രതി വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, പി. സിദ്ധാര്‍ഥമേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണു കോടതിയില്‍ ഹാജരായത്. കേസിലെ എഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ നേരിട്ടു ഹാജരായി നേരത്തെ ജാമ്യമെടുത്തിരുന്നു.

ഇവര്‍ ഇന്നലെ നേരിട്ടു ഹാജരാകാതെ അപേക്ഷ നല്കി. ആറാം പ്രതിയും ലാവ്ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനും എട്ടാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കുവേണ്ടിയും ആരും കോടതിയില്‍ ഹാജരായില്ല. ക്ലൗസ് ട്രെന്‍ഡലും ലാവ്‌ലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് മനഃപൂര്‍വം വൈകിക്കുകയാണ്. അതിനാല്‍ വാറണ്ട് നേരിട്ടു കൈമാറാന്‍ അനുമതി നല്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍, സിബിഐയുടെ വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണു സമന്‍സ് കൈമാറിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കക്ഷികള്‍ കോടതിയില്‍ വിശദീകരണം നല്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇതിനാല്‍ വാറണ്ട് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സിബിഐ വാദിച്ചു. അതേസമയം, ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളേ സാധ്യമാകൂയെന്നു പറഞ്ഞ കോടതി, ഇതിനായി പ്രത്യേക അപേക്ഷ നല്കുകയാണെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ധാരണയനുസരിച്ചു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തരവകുപ്പു വഴിയും വാറണ്ടു കൈമാറേണ്ടതു വിദേശകാര്യമന്ത്രാലയം വഴിയുമാണ്. എന്നാല്‍, കനേഡിയന്‍ അധികൃതര്‍ക്കു സമന്‍സ് എത്തിയത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വഴിയാണെന്നും ഇതിനാലാണു സമന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നുമാണു മുമ്പു സിബിഐ കോടതിയെ അറിയിച്ചത്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം കാമുകന്റെ ചതിയെന്നു റിപ്പോര്‍ട്ട്‌

February 10th, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചതു രാജ്യത്തെ നടുക്കി. ജെ എന്‍. യു. ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥികള്‍ തന്നെയാണു നീലച്ചിത്രം നിര്‍മിച്ചതെന്നും അഭിനയിച്ചതെന്നും പറയുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെയും കംപ്യൂട്ടര്‍ സയന്‍സിലെയും വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലില്‍ മുമ്പ് അവിടെ പഠിച്ച രണ്ടു വിദ്യാര്‍ഥികള്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ വാര്‍ത്ത ഇന്നലെയാണു പുറത്തു വന്നത്. ഇവ ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു വിന് കളങ്കമായിരിക്കുകയാണ് സംഭവം. ചിത്രത്തില്‍ അഭിനയിച്ചവര്‍ കാമുകീ കാമുകന്‍മാരായി രുന്നുവെന്നു പോലീസിനു സൂചന ലഭിച്ചു. യുവതിയുടെ ഇ മെയില്‍ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവാവിനു കൈമാറിയിരുന്നു. യുവതി അറിയാതെ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യ ചിത്രങ്ങള്‍ യുവാവു പകര്‍ത്തുകയും പിന്നീടു സിഡിയിലാക്കി പ്രചരിപ്പിക്കു കയുമായിരുന്നുവെന്ന് ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനി പറയുന്നു.

സംഭവം നടന്നു ആറു മാസങ്ങള്‍ക്കു ശേഷം സി. ഡി. ഇന്റര്‍നെറ്റിലും വില്പനയ്ക്കും പ്രചരിച്ചതോടെയാണ് സര്‍വകലാശാല വിവരം അറിയുന്നത്.

കാമ്പസിനുളളില്‍ ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ മുഖ്യ സുരക്ഷാ അധികാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെഎന്‍യു പ്രോക്ടര്‍ അന്വേഷണം നടത്താനുളള തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല ആയതിനാല്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്കുന്നതിനു മുമ്പു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിരുന്നു. ബിഹാറികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ഥിയാണു ചിത്രീകരണ ത്തിനാവശ്യമായ സാങ്കേതിക സഹായം നല്കിയത്. ഉന്നത നിലവാരമുള്ള കാമറ ഉപയോഗിച്ചു ചിത്രീകരിച്ചി രിക്കുന്നതിനാല്‍ സി. ഡി. നിര്‍മാണത്തിനു പിന്നില്‍ നീലച്ചിത്ര നിര്‍മാണ മാഫിയ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്ന നിലപാടിലാണ് പോലീസ്. അതേ സമയം, ഇതിന്റെ കോപ്പികള്‍ രാജ്യത്തിനു പുറത്തേക്കും കടത്തിയിട്ടുണ്ടെന്നാണു വിവരം.

-

വായിക്കുക: , , , ,

1 അഭിപ്രായം »

പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍

February 10th, 2011

mobile-number-portability-kerala-epathram

ന്യൂഡല്‍ഹി : ലോകത്ത് അതിവേഗം വളരുന്ന മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‌എന്‍പി) സൌകര്യം ഇതു വരെ ഉപയോഗിച്ചത് 17.1 ലക്ഷം ഉപയോക്താക്കള്‍. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കുകളാണ് ഇതെന്ന് ‘ട്രായ്’ വ്യക്തമാക്കി. നവംബര്‍ 25 ന് ഹരിയാനയിലാണ് ആദ്യമായി എം‌എന്‍പി സംവിധാനം നടപ്പിലാക്കിയത്. പിന്നീട്, ജനുവരി ഇരുപതോടെ രാജ്യത്തെ 22 സോണുകളിലും എം‌എന്‍പി സൌകര്യം പ്രാബല്യത്തിലായി.

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സൌകര്യമാണ് എം‌എന്‍പി. പതിനഞ്ചോളം കമ്പനികള്‍ക്കിടയില്‍ ഇത് മത്സരം സൃഷ്ടിക്കുന്നു എങ്കിലും ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ഒരു കമ്പനിയും കാര്യമായ ഓഫറുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ “പോര്‍ട്ട്” (PORT) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചാല്‍ മതിയാവും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും പുറത്തേക്കിട്ടു കൊലപ്പെടുത്തി

February 9th, 2011

മുംബൈ: ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനങ്ങളാകുന്നു. മുംബൈയില്‍ 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും അപരിചിതന്‍ നിഷ്‌കരുണം ചവിട്ടി പുറത്തേക്കിട്ടു കൊലപ്പെടുത്തു. മാട്ടുങ്ക റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നെലയായിരുന്നു 17 വയസുള്ള സല്‍മാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ അപരിചിതന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചവിട്ടിയിട്ടത്‌. സല്‍മാനും മറ്റു രണ്ടു സുഹൃത്തുക്കളും കോളജിലേക്കു പോകവേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അപരിചിതന്‍ വിദ്യാര്‍ഥിയെ ട്രെയിനില്‍നിന്നു പുറന്തള്ളി കൊലപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ മാട്ടുങ്ക സേ്‌റ്റഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോമിലേക്കു വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നെന്നും എന്നാല്‍, ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്നുമാണ്‌ സല്‍മാനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പോലീസിനോട്‌ പറഞ്ഞത്‌. അടുത്ത ട്രെയിനിനായി പ്ലാറ്റ്‌ ഫോമില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു സല്‍മാന്‍ പുറത്തേക്കു തെറിച്ചുവീഴുന്നത്‌ കാണുകയും ഓടിയെത്തി ചോരയില്‍ കുളിച്ചു കിടക്കുന്ന സല്‍മാനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്നാണ്‌ സുഹൃത്തുക്കളുടെ ഭാഷ്യം.

ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ്‌ വിവരം പോലീസില്‍ അറിയിക്കുന്നത്‌. സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനായി ചമച്ച കഥയാണോ ഇതെന്നും പോലീസ്‌ അനേ്വഷിച്ചുവരികയാണ്‌.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീശാന്ത് ലോകകപ്പ് ടീമില്‍
Next »Next Page » പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine