ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് തിരഞ്ഞെടുപ്പ് പരസ്യത്തില്‍ വ്യാജ ചിത്രം: കോണ്‍ഗ്രസ്സ് വിവാദത്തില്‍

November 27th, 2012

malnutrition-epathram

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാറിനെതിരെ പ്രചാരണത്തിനായി നല്‍കിയ ചിത്രത്തെ ചൊല്ലി കോണ്‍ഗ്രസ്സ് പ്രതിക്കൂട്ടില്‍. മാറ്റത്തിനു വേണ്ടി കൈകോര്‍ക്കാം എന്ന പേരില്‍ മോഡി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സ് വെബ്‌സൈറ്റിലും ചില മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ 45% പേര്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് കാണിച്ച് നല്‍കിയ പരസ്യത്തോടൊപ്പം നല്‍കിയിരിക്കുന്നത് പോഷകാഹാരക്കുറവുള്ള കുട്ടിയെ എടുത്ത് നില്‍ക്കുന്ന യുവതിയായ അമ്മയുടേതാണ്.

എന്നാല്‍ ഇത് ശ്രീലങ്കയില്‍ നിന്നുമുള്ള ചിത്രമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അമിയന്‍ഡ് പാര്‍ക്ക് ചാപിള്‍ എന്ന ക്രിസ്തീയ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഒറിജിനല്‍ സൈറ്റിലേക്കുള്ള ലിങ്ക് ബി. ജെ. പി. അനുകൂല വെബ്‌സൈറ്റ് പുറത്തു വിട്ടു. ഇതിലൂടെ കോണ്‍ഗ്രസ്സിന്റേത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമായതായി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഉള്ള ബി. ജെ. പി. നേതാക്കള്‍ പറയുന്നു.

എന്നാല്‍ ചിത്രം പ്രതീകാത്മകമാണെന്നും കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന കാര്യം നിഷേധിക്കുവാന്‍ മോഡി സര്‍ക്കാറിനാകില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിജയങ്ങളെ തടയിടുവാനാണ് പോഷകാഹാരക്കുറവ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളും പട്ടിണിയും പ്രചാരണായുധം ആക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ

June 25th, 2012

mahi-epathram

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ്‌ നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്‌ കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.

സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും  ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ  ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പി.യിൽ സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം

April 13th, 2012

student with laptop

ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 158910»|

« Previous Page« Previous « പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ വീണ്ടും ആരോപണം
Next »Next Page » മമത വിരുദ്ധ കാര്‍ട്ടൂണ്‍: പ്രൊഫസറെ അറസ്‌റ്റ് ചെയ്‌തു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine