എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി

May 11th, 2012

air-india-maharaja-epathram

ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിച്ചേക്കും

May 9th, 2012

airindia-epathram

മുംബൈ : മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും തിരിക്കേണ്ട എയർ ഇന്ത്യയുടെ നാല് അന്താരാഷ്ട്ര വിമാനങ്ങൾ മുടങ്ങിയതോടെ പൈലറ്റുമാരുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിക്കും എന്നാണ് സൂചന. ഡൽഹിയിൽ നിന്നും രണ്ടും മുംബൈയിൽ നിന്നും രണ്ടും അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ന് മുടങ്ങിയത്. മറ്റ് വിമാനങ്ങൾ അടിയന്തിര അടിസ്ഥാനത്തിൽ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

പൈലറ്റുമാരുടെ സംഘടനയായ ഇൻഡ്യൻ പൈലറ്റ്സ് ഗിൽഡിന്റെ അനുഭാവികളായ 200ഓളം പൈലറ്റുമാരാണ് ഇന്നലെ അസുഖമാണ് എന്ന കാരണം പറഞ്ഞ് ജോലിക്ക് ഹാജരാവാതെ പണിമുടക്കിയത്. ഇതേ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കേണ്ട 13 വിമാനങ്ങൾ മുടങ്ങി. ഇന്നലെ തന്നെ എയർ ഇന്ത്യ 10 പൈലറ്റുമാരെ പുറത്താക്കുകയും പൈലറ്റുമാരുടെ സംഘടനയുടെ അംഗീകാരം നീക്കം ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : വ്യാപാരികള്‍ പണിമുടക്കി

December 1st, 2011

hartaal-epathram

ന്യൂഡല്‍ഹി : ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വ്യാപാരികള്‍ കട അടച്ചു അഖിലേന്ത്യാ ബന്ദ് ആചരിച്ചു. തലസ്ഥാന നഗരിയില്‍ ഇരുപതോളം ഇടങ്ങളില്‍ പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങിന്റെയും മുഖ്യ മന്ത്രി ഷീലാ ദീക്ഷിത്തിന്റെയും കോലങ്ങള്‍ കത്തിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള അഞ്ചു കോടിയില്‍ അധികം വരുന്ന ചെറുകിട വ്യാപാരികള്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ഗുണകരമായ ഈ നയം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അന്ത്യം കുറിക്കാന്‍ കാരണമാവും. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ സാരമായ പങ്കു വഹിക്കുന്ന ഈ രംഗത്ത്‌ വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല. വര്‍ദ്ധിച്ച മൂലധന ശക്തിയുള്ള ബഹുരാഷ്ട്ര വ്യാപാരികള്‍ രംഗത്തെത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇവരുടെ കൈകളിലാവാന്‍ അധിക നാള്‍ വേണ്ടി വരില്ല. ഇതോടെ ചെറുകിട വ്യാപാരികളുടെ നാശം ആരംഭിക്കുകയും ചെയ്യും എന്നും വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന ഉള്‍ക്കൊണ്ട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം : യു.പി.എ. യില്‍ ഭിന്നത

November 24th, 2011

walmart-epathram

ന്യൂഡല്‍ഹി : ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ കൂടുന്ന അവസരത്തില്‍ യു.പി.എ. യിലെ കോണ്ഗ്രസ് മന്ത്രിമാരില്‍ തന്നെ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്നിക് എന്നിവരാണ് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ആഗോള സൂപ്പര്‍മാര്‍ക്കറ്റ്‌ ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്കോ എന്നീ ശൃംഖലകളുടെ പിടിയില്‍ ഇന്ത്യന്‍ ചില്ലറ വ്യാപാര രംഗം അമരുകയും ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍ ആവുകയും ചെയ്യും.

ഇടതു പക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ബി.ജെ.പി. യും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 1056710»|

« Previous Page« Previous « മുല്ലപ്പെരിയാറില്‍ പുതിയ ഡാം; മധ്യസ്ഥതക്ക് തയ്യാറെന്ന് കേന്ദ്രം
Next »Next Page » മന്ത്രി ശരദ് പവാറിന്‍റെ മുഖത്തടിച്ചു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine