പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

March 24th, 2015

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.

വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.

പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.

വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

April 16th, 2014

third-gender-epathram

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.

കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.

ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു

February 15th, 2014

arvind-kejriwal-epathram
ന്യൂഡല്‍ഹി : അഴിമതി തടയാനുള്ള ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമ സഭ യില്‍ അവതരി പ്പിക്കാനുള്ള ശ്രമം പരാജയ പ്പെട്ട തോടെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചു. ബില്‍ പരാജയ പ്പെട്ടാല്‍ രാജി വെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബില്ലിന് നിയമ സഭ അവതരണാനുമതി നിഷേധി ച്ചതിനെ ത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണി യോടെ മുഖ്യമന്ത്രി കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് രാജി ക്കത്ത് അയയ്ക്കുക യായിരുന്നു. നിയമ സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനും ശുപാര്‍ശ ചെയ്തു.

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് എതിരെ കേസ് എടുത്ത താണ് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ഒറ്റ ക്കെട്ടായി സര്‍ക്കാറിന് എതിരെ തിരിയാന്‍ കാരണം എന്നും അദ്ദേഹം ആരോപിച്ചു.

അവസാന മന്ത്രി സഭാ യോഗം ചേര്‍ന്നതിനു ശേഷ മായിരുന്നു രാജി തീരുമാനം. എഴുപതംഗ നിയമ സഭ യില്‍ 28 സീറ്റില്‍ ആം ആദ്മി വിജയിച്ചു എങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ജന ലോക്പാല്‍ ബില്‍ ഭരണ ഘടനാ വിരുദ്ധം എന്ന് നിയമോപദേശം ലഭിച്ചതിനെ ത്തുടര്‍ന്ന്, ഡല്‍ഹി ലഫ്റ്റ്. ഗവര്‍ണര്‍ അനുമതി തടയുക യായിരുന്നു. ഇതോടെ 48 ദിവസം മാത്രം ഭരണ ത്തില്‍ ഇരുന്നു ശ്രദ്ധേയ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാര്‍ പടിയിറങ്ങി.

ഭരണ ത്തില്‍ നിന്നും ബി. ജെ. പി. യെ അകറ്റി നിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീ കരണ ത്തിന് കോണ്‍ഗ്രസ്സ് പിന്തുണച്ചു. ഒന്നര മാസത്തിനുള്ളില്‍ സൗജന്യ ജല വിതരണം, വൈദ്യുതി നിരക്കു കുറയ്ക്കല്‍, കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും എതിരെ അഴിമതിക്ക് കേസെടുക്കല്‍ തുടങ്ങി ജനപ്രിയവും വിവാദവുമായ ഒട്ടേറെ തീരുമാനങ്ങള്‍ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ടു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : സര്‍ക്കാര്‍ സേവന ങ്ങള്‍ക്കും ആനു കൂല്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധം ആക്കരുത് എന്ന വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാറിന് വീണ്ടും തിരിച്ചടി.

ആധാര്‍ അടിസ്ഥാന മാക്കി സബ്സിഡിയും മറ്റും ബാങ്ക് അക്കൗണ്ടു കളിലേക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞ തിനാല്‍ കോടതി വിധി വലിയ പ്രയാസം സൃഷ്ടിക്കും എന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യവും തള്ളി.

ആധാര്‍ വിധി തിരുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിക്കു പുറമെ, പാചക വാതക സബ്സിഡി ആധാര്‍ അടിസ്ഥാന പ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം എന്ന ആവശ്യവുമായി പൊതു മേഖലാ എണ്ണ ക്കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി അതേ പടി നില നില്‍ക്കുന്നത് ഗുരു തര പ്രത്യാഘാത ങ്ങള്‍ ഉണ്ടാക്കും എന്ന വാദവുമായാണ് അറ്റോര്‍ണി ജനറല്‍ കോടതി യില്‍ എത്തിയത്.

ആധാര്‍ ഇല്ലാതെ പാചക വാതക സബ്സിഡി നല്‍കാന്‍ കഴിയില്ല. ഗ്യാസ് സിലിണ്ടറു കള്‍ക്കു മാത്ര മായി സര്‍ക്കാര്‍ 40,000 കോടി യുടെ സബ്സിഡി യാണ് നല്‍കുന്ന തെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജ മായി ഉണ്ടാക്കാന്‍ എളുപ്പ മാണ്. എന്നാല്‍, ആധാര്‍ ഇത്തരം തട്ടിപ്പുകള്‍ തടയും. ആധാര്‍ നമ്പര്‍ എടുക്കണമെന്ന് ആരെയും സര്‍ക്കാര്‍ നിര്‍ബന്ധി ക്കുന്നില്ല. സബ്സിഡി കിട്ടണം എന്നുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതി.

ആധാര്‍ ഉണ്ടെങ്കില്‍ ഒമ്പതു സിലിണ്ടറിന് സബ്സിഡി കിട്ടും. അതില്‍ കൂടുതല്‍ വേണ മെങ്കില്‍ വിപണി വിലക്ക് വാങ്ങാം. ആധാര്‍ ഇല്ല എങ്കിലും വിപണി വിലക്ക് സിലിണ്ടര്‍ കിട്ടുന്നതിന് തടസ്സമില്ല.

ഏതു പദ്ധതിയും സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരം സര്‍ക്കാറിന് ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഗ്യാസ് സബ്സിഡിയുടെ കാര്യം രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചതു മാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
Next »Next Page » ലാലുവിന്റെയും ജഗദീഷ് ശര്‍മ്മയുടേയും പാര്‍ളമെന്റ് അംഗത്വം നഷ്ടമായി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine