ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : നിയമ ത്തിന്റെ പിന്‍ബല മില്ലാതെ ആധാര്‍ നടപ്പാക്കുന്ന തിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യ ത്തില്‍ ആധാര്‍ നമ്പറിന് നിയമ പരിരക്ഷയും അവ വിതരണം ചെയ്യുന്ന യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് നിയമ പരമായ പദവിയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി.

ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന ത്തില്‍ അവതരിപ്പിക്കും.

2010 ല്‍ ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക കാര്യ ങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യുടെ പരിഗണനക്ക് അയച്ചു ബില്ല് സമിതി തള്ളുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ

September 12th, 2013

ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധവും തിന്മയുമാണെന്നും മുസ്ലിം മത വിശ്വാസികള്‍ ചിത്രം പകര്‍ത്തുവാന്‍ പാടില്ലെന്നും ഇന്ത്യയിലെ പ്രമുഖ മുസ്ലിം മത പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ഫത്‌വ. ദാറുല്‍ ഉലൂ ദേവ് ബന്ദിന്റെ വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനിയാണ് ഇത് സംബന്ധിച്ച് ഫത്‌വ ഇറക്കിയത്. ഫോട്ടോ ഗ്രാഫി തൊഴില്‍ ആയി സ്വീകരിക്കാമോ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീയത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഗ്രാഫി ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ മറ്റു തൊഴില്‍ തേടുന്നത് ഉചിതമാണെന്നും മുഫ്തി അബ്ദുള്‍ ഖാസിം പറഞ്ഞു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് അല്ലാതെ വിവാഹം വീഡിയോയില്‍ പകര്‍ത്തുന്നതിനോ വരും തലമുറയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സൌധിയില്‍ ഫോട്ടോ ഗ്രാഫി അനുവദിക്കുന്നുണ്ടല്ലോ എന്ന

ചോദ്യത്തിനു അവര്‍ അതു ചെയ്യുന്നുണ്ടെങ്കിലും അതിനെ “അനുവദിക്കുന്നില്ല” എന്നാണ് മറുപടി നല്‍കിയത്.

മനുഷ്യരേയും മൃഗങ്ങളേയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കുന്നതായും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തോട് മറുപറയേണ്ടിവരുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇര്‍ഫാന്‍ ഖാദ്രി റസാഖി പറഞ്ഞു.

ശിഷാ വിഭാഗം ഇതിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തി. ശിയാ ചാന്ദ് കമ്മറ്റി പ്രസിഡണ്ട് മുഫ്തി സൈഫ് അബ്ബാസ് പറയുന്നത് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്നാണ്. മുസ്ലിം ചാനലുകള്‍ ഹജ്ജ്, നമസ്കാരം എന്നിവ സം‌പ്രേക്ഷണം ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡൽഹി പീഡനം : ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിൽ പോലീസ്

January 21st, 2013

forensic-epathram

ന്യൂഡൽഹി : ഡെൽഹി പീഡന കേസിൽ പ്രധാനമായും ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുക. 20 മിനിറ്റിൽ ഒരു പീഡനം വീതം നടക്കുന്ന ഇന്ത്യയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് ഏറ്റവും കുറവായതിന്റെ കാരണവും ഫോറൻസിൿ തെളിവുകളുടെ ദൌർബല്യം തന്നെ. ഇത്തരം തെളിവുകൾ പലപ്പോഴും പോലീസ് കെട്ടിച്ചമയ്ക്കുകയാണ് പതിവ് എന്നതാണ് ഡൽഹി പീഡന കേസിലെ പ്രതികളുടെ അഭിഭാഷകരുടെ പ്രധാന വാദം.

തന്റെ കക്ഷി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് പോലുമില്ല എന്നാണ് ഒരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ പറയുന്നത്. ഇയാളുടെ അടിവസ്ത്രങ്ങളിലെ രക്തക്കറ പെൺകുട്ടിയുടെ രക്തവുമായി ഡി. എൻ. എ. പരിശോധനയിൽ സാമ്യമുള്ളതായി തെളിഞ്ഞു എന്നാണ് പ്രോസിക്യൂഷന്റെ ഒരു പ്രധാന കണ്ടെത്തൽ. എന്നാൽ ഇയാൾ തന്നെ ബസിൽ ഇല്ല എന്ന് പ്രതിയുടെ വക്കീൽ വാദിക്കുന്നതോടെ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന വാദത്തിന് ബലം ലഭിക്കുന്നു.

കൂട്ട ബലാൽസംഗ കേസുകളിൽ സംഘത്തിലെ ഒരാൾക്കെതിരെ കൃത്യം നടത്തിയതായി പോലീസ് തെളിയിച്ചാൽ മതി എന്നാണ് ഇന്ത്യയിലെ നിയമം. കുറ്റത്തിന്റെ ഉത്തരവാദിത്തം സംഘത്തിലുള്ള എല്ലാവർക്കും തുല്യമാണ്. എന്നാൽ പോലീസ് കുറ്റം തെളിയിക്കാൻ മുതിരുന്ന പ്രതി തന്നെ ബസിൽ ഇല്ലായിരുന്നു എന്ന ദിശയിലേക്കാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം എന്നത് കേസിനെ ദുർബലമാക്കും.

പോലീസ് 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയതാണ് മറ്റൊരു ആരോപണം. പോലീസ് പ്രതികളുടെ മേൽ കുറ്റം ആരോപിക്കുകയും അത് തെളിയിക്കാനുള്ള വ്യഗ്രതയിൽ വ്യാജമായി തെളിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. അതാണ് കേവലം 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാകാൻ കാരണം. ഇതിന് മുൻപ് എന്നെങ്കിലും ഇത്തരത്തിൽ ഒരു അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചരിത്രം ഇന്ത്യയിലുണ്ടോ എന്നാണ് ഒരു സംഘത്തിലുള്ളവർ പെൺകുട്ടിയെ ആക്രമിക്കുന്ന സമയം മുഴുവൻ ബസ് ഓടിച്ച മുകേഷ് സിങ്ങ് എന്ന പ്രതിയുടെ അഭിഭാഷകന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റ്റാറ്റ അല്ലാത്ത റ്റാറ്റ
Next »Next Page » പീഡനം തുടരുന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine