ഡൊമിനിക് ലാപിയർ അന്തരിച്ചു

December 5th, 2022

dominique-lapierre-city-of-joy-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തല ത്തില്‍ രചിച്ച ഫ്രീഡ്രം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍) എന്ന കൃതിയുടെ സഹ രചയിതാവും പ്രശസ്ത ഫ്രഞ്ച് എഴുത്തുകാര നുമായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. ഡൊമിനിക് ലാപിയർ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തമായ കൃതി ‘ഫ്രീഡം അറ്റ് മിഡ്‌ നൈറ്റ്’ രചിച്ചത് അമേരിക്കന്‍ എഴുത്തു കാരനായ ലാരി കോളിന്‍സുമായി ചേര്‍ന്നാണ്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതവും ഇന്ത്യാ – പാക് വിഭജനവും വളരെ ഹൃദയസ്പൃക്കായി കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ലാരി കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലാപിയര്‍-കോളിന്‍സ് കൂട്ടുകെട്ട് ചേര്‍ന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കൊല്‍ക്കത്തയിലെ തന്‍റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവല്‍ ഏറെ ജന പ്രീതി നേടി.

1984 ലെ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോ യുമായി ചേര്‍ന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്‌ നൈറ്റ് ഇന്‍ ഭോപ്പാല്‍’ എന്ന കൃതിയും ലാപിയറുടെ ശ്രദ്ധേയമായ രചനയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

December 17th, 2015

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ. ആര്‍. മീരക്ക്.

‘ആരാച്ചാര്‍’ എന്ന നോവലി നാണ് പുരസ്‌കാരം. കൊല്‍ക്കത്ത യുടെ പശ്ചാത്തല ത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന ‘ആരാച്ചാര്‍’ കേരള സാഹിത്യ അക്കാദമി പുരസ്‌കാ രവും 2013 ലെ ഓടക്കുഴല്‍ പുരസ്കാര വും 2014 ലെ വയലാര്‍ അവാര്‍ഡും നേടി യിരുന്നു. കെ. ആര്‍. മീരയുടെ ‘ആവേ മരിയ’ എന്ന കഥാ സമാഹാര ത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര വും ലഭിച്ചി രുന്നു.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ (ചെറുകഥാ സമാ ഹാര ങ്ങള്‍), യൂദാസി ന്റെ സുവിശേഷം, മീരാ സാധു (നോവലുകള്‍), മാലാഖ യുടെ മറുകു കള്‍ (നോവ ലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷി കള്‍ (ലേഖനം) എന്നിവയാണ് പ്രധാന കൃതികള്‍.

അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ ക്കുന്ന നോവല്‍ അംഗീക രിക്ക പ്പെട്ടതില്‍ സന്തോഷ മുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതി ഷേധ ത്തോടെ സീകരിക്കും എന്നും എഴുത്തുകാരിയെ സമൂഹം ഗൗരവ ത്തോടെ സ്വീക രിക്കു ന്നതില്‍ സന്തോഷ മുണ്ട് എന്നും കെ. ആര്‍. മീര പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ. ആര്‍. മീരക്ക്

അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദ പ്രകടനം: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

August 24th, 2014

ur-ananthamurthy-epathram

ബാംഗ്ളൂര്‍ : ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദിച്ച് പ്രകടനം നടത്തിയ ബി. ജെ. പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ണാടക പോലീസ് കേസ് എടുത്തു. കലാപം, പൊതുശല്യം, നിയമാനുസൃത മല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തി യിട്ടുള്ളത്.

നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തിയാൽ താൻ ഇന്ത്യ വിടും എന്നുള്ള അനന്ത മൂര്‍ത്തിയുടെ പ്രസ്താവന ഹിന്ദു സംഘടന കളെ പ്രകോപിപ്പി ച്ചിരുന്നു. ഇവർ അനന്ത മൂര്‍ത്തിക്ക് എതിരെ ഭീഷണി ഉയർത്തിയിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച അനന്ത മൂര്‍ത്തിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യാണ് ബി. ജെ. പി., ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിട ങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി

May 21st, 2014

ur-ananthamurthy-epathram

ബാംഗളൂർ: നമോ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജ്ഞാനപീഠ ജേതാവും മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ യു. ആർ. അനന്തമൂർത്തിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആവുന്ന നാട്ടിൽ താൻ ജീവിക്കില്ല എന്നുള്ള അനന്തമൂർത്തിയുടെ പ്രസ്താവന മോഡിയുടെ അനുനായികളെ ഏറെ ചൊടിപ്പിച്ചിരുന്നു. മോഡി പ്രധാന മന്ത്രി ആയതിനെ തുടർന്ന് അനന്തമൂർത്തിക്ക് “നമോ ബ്രിഗേഡ്” എന്ന് അറിയപ്പെടുന്ന മോഡി അനുയായികളുടെ സംഘം പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. അനന്തമൂർത്തിയുടെ യാത്രാ ചിലവ് മുഴുവൻ തങ്ങൾ വഹിക്കും എന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാരാണ് അനന്തമൂർത്തിക്ക് ഇപ്പോൾ പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡി ജയിച്ചു; അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നമോ ബ്രിഗേഡ്

May 17th, 2014

ur-ananthamurthy-epathram

മംഗലാപുരം: നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ യു. ആര്‍. അനന്തമൂര്‍ത്തിക്ക് മോദി അനുയായികള്‍ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്ക്കുള്ള എല്ലാ ചിലവും തങ്ങള്‍ വഹിക്കുമെന്ന് നമോ ബ്രിഗേഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡി വിജയിച്ച സാഹചര്യത്തില്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടുന്നതിനു എന്തെങ്കിലും അസൌകര്യം വരാതിരിക്കുവാന്‍ തങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്കു ചെയ്യുകയാണെന്ന് അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അനന്തമൂര്‍ത്തിയുടെ പ്രസ്ഥാവന ഇന്ത്യയില്‍ ഉടനീളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയും ബി. ജെ. പി. യും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുന്ന സൂചന കണ്ടതോടെ അദ്ദേഹം തന്റെ നിലപാട് തിരുത്തി. ആ സമയത്തെ വൈകാരികത കൊണ്ട് പറഞ്ഞതായിരുന്നു എന്നും അത് ഒരു അബദ്ധമായി പ്പോയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ നടത്തിയ പ്രസ്ഥാവനയില്‍ അനന്തമൂര്‍ത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ബാംഗ്ളൂരില്‍ നിന്നും ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ശ്രീലങ്കന്‍ എയര്‍ ലൈന്‍സില്‍ മൂർത്തിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ന് വൈകീട്ട് 3.30 നു പുറപ്പെടുന്ന വിമാനം 5.10 നു കൊളമ്പോയിലും തുടര്‍ന്ന് അവിടെ നിന്ന് രാത്രി ഒരു മണിയോടെ പുറപ്പെട്ട് പുലര്‍ച്ചെ 4.40 നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലും എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു
Next Page » പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി. »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine