അമിത്‌ ഷാ അറസ്റ്റില്‍

July 26th, 2010

amit-shah-arrested-epathramഗാന്ധിനഗര്‍ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവില്‍ ആയിരുന്ന മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ പോലീസിനു കീഴടങ്ങി. ഇന്ന് രാവിലെ പതിനൊന്നര മണിയ്ക്കാണ് ഇയാള്‍ അഹമ്മദാബാദിലെ ബി.ജെ.പി. ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ച അമിത്‌ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗാന്ധി നഗറിലെ സി. ബി. ഐ. ഓഫീസില്‍ എത്തി സി. ബി. ഐ. ക്ക് മുന്‍പില്‍ കീഴടങ്ങി. ഔദ്യോഗികമായി അറസ്റ്റ്‌ രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ സി. ബി. ഐ. ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കിയെങ്കിലും സി. ബി. ഐ. ഇയാളുടെ കസ്റ്റഡി ആവശ്യപ്പെടാഞ്ഞതിനാല്‍ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ നിരപരാധി എന്ന് നരേന്ദ്ര മോഡി

July 24th, 2010

amit-shah-narendra-modi-epathramന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത്‌ ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത്‌ ഭായ്‌ നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.

അമിത്‌ ഷാ തന്റെ വസതിയിലേക്ക്‌ രാജിക്കത്ത്‌ കൊടുത്തയ ക്കുകയായിരുന്നു. ഭരണഘടന അനുസരിച്ചുള്ള നടപടി ക്രമപ്രകാരം താന്‍ അത് സ്വീകരിക്കുകയും ചെയ്തു.

ഗുജറാത്തിന്റെ വികസനത്തിന്‌ തുരങ്കം വെയ്ക്കാനുള്ള യു.പി.എ. സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസ്‌. യു.പി.എ. സര്‍ക്കാര്‍ എല്ലാ തലത്തിലും പരാജയമാണ്. വിലക്കയറ്റം, നക്സല്‍ ഭീഷണി, ശ്രീനഗര്‍ പ്രശ്നം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നിന്നും പൊതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണിത്. അമിത്‌ ഷാ നിരപരാധിയാണ്. ഇതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ട കേട്ട് കഥകളാണ്. ഇത് മുഴുവന്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ കളിയാണ് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമിത്‌ ഷാ രാജി വെച്ചു – അറസ്റ്റ്‌ ഉടനടി

July 24th, 2010

amit-shah-epathramഅഹമ്മദാബാദ്‌ : ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും, ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി. ബി. ഐ. പ്രത്യേക കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അമിത്‌ ഷായെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യുവാനുള്ള സാധ്യത വര്‍ധിച്ചു. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ ഷാ രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.

amit-shah-narendra-modi-epathram

നരേന്ദ്ര മോഡി യുടെ വിശ്വസ്തനാണ് അമിത്‌ ഷാ

സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമിത്‌ ഷായ്ക്കെതിരെ സി. ബി. ഐ. സമന്‍സ്‌ അയച്ചത്. ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ലഷ്കര്‍ ഏ തൊയ്ബ ഭീകരനാണ് സൊറാബുദ്ദീന്‍ എന്ന് പറഞ്ഞായിരുന്നു ഗുജറാത്ത്‌ പോലീസ്‌ സൊറാബുദ്ദീനെതിരെ വ്യാജ ഏറ്റുമുട്ടല്‍ ഏര്‍പ്പെടുത്തിയത്. ഇയാള്‍ വാസ്തവത്തില്‍ ഗുജറാത്തിലെ പോലീസ്‌ കമ്മീഷണര്‍ ആയിരുന്ന അഭയ് ചുദാസമയുടെ സഹായത്തോടെ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു. അഭയ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സൊറാബുദ്ദീനെതിരെ പോലീസ്‌ തിരിഞ്ഞത്. 2005 നവംബര്‍ 26നു പോലീസ്‌ ഇയാളെ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു ദിവസം കഴിഞ്ഞു ഇയാളുടെ ഭാര്യ കൌസരി ബി യെയും പോലീസ്‌ കൊലപ്പെടുത്തുകയും വ്യാജ ഏറ്റുമുട്ടല്‍ ഒളിക്കാനായി ഇവരുടെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു.

സൊറാബുദ്ദീന്‍ കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയും സൊറാബുദ്ദീന്റെ സുഹൃത്തുമായ തുളസി പ്രജാപതിയെയും കോടതിയിലേക്ക്‌ കൊണ്ട് പോവുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് പോലീസ്‌ കൊലപ്പെടുത്തി.

നാല് ഐ. പി. എസ്. ഉദ്യോഗസ്ഥരടക്കം 15 പോലീസുകാരെ ഇതിനോടകം സൊറാബുദ്ദീന്‍ – കൌസരി കൊലക്കേസില്‍ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. തുളസി പ്രജാപതി കൊലക്കേസില്‍ രണ്ടു പോലീസുകാരും അറസ്റ്റിലായി.

സൊറാബുദ്ദീനെതിരെ കോടതിയില്‍ മൊഴി നല്‍കാനായി ഗുജറാത്തിലെ പ്രമുഖ ബില്‍ഡര്‍ മാരായ സഹോദരങ്ങള്‍ രാമന്‍ പട്ടേലിനെയും ദശരഥ് പട്ടേലിനെയും പോലീസ്‌ ഡി. ഐ. ജി. വഴി അമിത്‌ ഷാ ഭീഷണിപ്പെടുത്തി എന്ന് സി. ബി. ഐ. കുറ്റപത്രം പറയുന്നു. ഇതിനു തയ്യാറായില്ലെങ്കില്‍ ഇവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിരോധന (PASA – Prevention of Anti Social Activities Act) നിയമം വഴി അറസ്റ്റ്‌ ചെയ്യുമെന്നും അമിത്‌ ഷാ ഇവരെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇവരില്‍ നിന്നും 2006ല്‍ അമിത്‌ ഷാ 70 ലക്ഷം രൂപ വാങ്ങിയതിന്റെ വിശദാംശങ്ങളും സി. ബി. ഐ. യുടെ പക്കലുണ്ട്.

ഇതില്‍ നിന്നും 50 ലക്ഷം രൂപ സൊറാബുദ്ദീന്റെ മധ്യപ്രദേശില്‍ ഉള്ള കുടുംബാംഗങ്ങള്‍ക്ക് ഷാ വാഗ്ദാനം ചെയ്തു അവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ അതെ പാര്‍ട്ടി തന്നെയാണ് മധ്യപ്രദേശ്‌ ഭരിക്കുന്നത് എന്നും അതിനാല്‍ തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അവരെ തീര്‍ത്തു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ഡി. സി. പി. അഭയ് എഴുതി കൊടുക്കുന്നത് പോലെ സി. ബി. ഐ. ചോദ്യം ചെയ്യലില്‍ മൊഴി നല്‍കണം എന്ന് അമിത്‌ ഷാ പട്ടേല്‍ സഹോദരന്മാരോട് പറഞ്ഞതായും സി. ബി. ഐ. വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി

July 10th, 2010

samdeep-mohan-varghese-epathramദുബായ്‌ : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ്‌ വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത്‌ കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ്‌ തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത്‌ ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.

വാര്‍ത്ത പുറത്തായതോടെ പഞ്ചാബ് പോലീസ്‌ ഡി.ജി.പി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെതിരെ ഫെബ്രുവരി 5നു രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറിനെ കുറിച്ച് പട്ട്യാല എസ്.എസ്.പി. രണ്ബീര്‍ സിംഗ് ഖത്ര, മൊഹാലി എസ്.എസ്.പി. ജി.എസ്. ബുല്ലാര്‍ എന്നിവരോട് വിശദീകരണം ആരാഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പി. പി.എസ്. ഗില്‍ ഇന്റലിജന്‍സ്‌ വിഭാഗം എ.ഡി.ജി.പി. സുരേഷ് അറോറയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്പുര ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട് മന്‍മോഹന്‍ ശര്മ്മയില്‍ നിന്നും അന്വേഷണ ചുമതല മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് സ്വരണ്ദീപ് സിംഗിന് കൈമാറിയിട്ടുണ്ട്. മന്‍മോഹന്‍ ശര്‍മ്മയാണ് സാംദീപിനെ തിരഞ്ഞു കൊച്ചിയില്‍ ചെന്നത്.

പ്രതികളായ അമര്‍ദീപ് സിംഗിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടു എന്ന് കേസിന്റെ ചുമല ഏറ്റെടുത്ത ഡി.എസ്.പി. സ്വരണ്ദീപ് സിംഗ് അറിയിച്ചു.

പട്ട്യാല കോടതിയുടെ ഉത്തരവ്‌ അനുസരിച്ച് പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ടിയാണ് താന്‍ കൊച്ചിയില്‍ എത്തിയത് എന്ന് മന്‍മോഹന്‍ ശര്‍മ്മ വിശദീകരിക്കുന്നു. വിമാനത്തിലാണ് താന്‍ സഞ്ചരിച്ചത്. ഗേറ്റ്‌വേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകള്‍ ഏതാണ്ട് 50,000 രൂപ താന്‍ പോലീസ്‌ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു

July 10th, 2010

whistleblowers-epathramസിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ്‌ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.

തന്റെ ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സംഭവങ്ങള്‍ സാംദീപ് സിംഗപ്പൂരില്‍ നിന്നും ടെലിഫോണ്‍ വഴി e പത്രത്തോട് വിശദീകരിച്ചു. പ്രബലരായ ഒരു പഞ്ചാബി കുടുംബത്തിന്റെ ഡല്‍ഹിയിലെ ജെയ് പോളികെം എന്ന പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ രണ്ടു വര്ഷം മുന്‍പാണ് സാംദീപ് ജോലിക്ക് ചേര്‍ന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തെ കമ്പനിയുടെ ശാഖ തുടങ്ങാനുള്ള ദൌത്യം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക്‌ പറഞ്ഞയച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന് സംശയങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2009 ജനുവരിയില്‍ സാംദീപ് കമ്പനിയുടെ സിംഗപ്പൂര്‍ ശാഖയിലേക്ക്‌ പെട്രോ കെമിക്കല്‍ വിഭാഗം വൈസ്‌ പ്രസിഡണ്ടായി സ്ഥലം മാറി വന്നു. കമ്പനിയുടെ വ്യാപാര രീതിയില്‍ സംശയം ഉണ്ടായിരുന്ന സാംദീപിന് ഏറെ വൈകാതെ തന്നെ കമ്പനി നടത്തുന്ന ഒട്ടേറെ ക്രമക്കേടുകളെ കുറിച്ച് ബോധ്യം വന്നു.

samdeep-mohan-varghese-epathram

സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌

2009 സെപ്തംബറില്‍ ജോലി രാജി വെച്ച സാംദീപ് നവമ്പറില്‍ ഈ വിവരങ്ങള്‍ മതിയായ തെളിവുകളും രേഖകളും അടക്കം സിംഗപ്പൂര്‍ കൊമ്മേഴ്സ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ്‌ (CAD), കറപ്റ്റ് പ്രാക്ടീസസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (CPIB)  എന്നീ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വകുപ്പുകളെ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയില്‍ ആയതിനാല്‍ ഈ വിവരങ്ങളെല്ലാം സാംദീപ് ഇന്ത്യന്‍ അധികൃതരെയും അറിയിച്ചു. ഡയറക്ടറേറ്റ്‌ ഓഫ് റെവന്യു ഇന്റലിജന്‍സ്‌ (DRI), ഡയറക്ടറേറ്റ്‌ ഓഫ് എന്ഫോഴ്സ്മെന്റ്റ്‌ (DoE), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റ് (FIA) എന്നീ വകുപ്പുകള്‍ക്കാണ് സാംദീപ് ഈ വിവരങ്ങള്‍ കൈമാറിയത്.

കമ്പനിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സാംദീപിനെതിരെ 2010 ഫെബ്രുവരി 5ന് കമ്പനി ഡയറക്ടര്‍മാര്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി. സാംദീപിന്റെ ഒരു സഹ പ്രവര്‍ത്തകനായ അമര്‍ദീപ് സിംഗ് ഒപ്പിട്ടു നല്‍കിയ കടലാസുകള്‍ ഉപയോഗിച്ചാണ് ഈ പരാതികള്‍ പോലീസിനു നല്‍കിയത്. കമ്പനിയുടെ പേരില്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച്‌ അതില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സാംദീപ് ഒരിക്കലും പഞ്ചാബില്‍ ജോലി ചെയ്തിട്ടില്ല എന്നിരിക്കെ ഈ പരാതി പഞ്ചാബിലെ രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്തത് കമ്പനി ഉടമകള്‍ക്ക്‌ ഇവിടെയുള്ള അവരുടെ സ്വാധീനം ഉപയോഗിക്കാനാണെന്ന് സാംദീപ് വിശദീകരിക്കുന്നു.

തന്നെ അറസ്റ്റ്‌ ചെയ്യാന്‍ പഞ്ചാബ് പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട് മന്‍മോഹന്‍ ശര്‍മ കൊച്ചിയില്‍ എത്തിയതും, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയതും കമ്പനിയുടെ സ്ഥിരം ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ്. കമ്പനി ചിലവില്‍ രാജ്യമെങ്ങും സാംദീപിനു വേണ്ടി പോലീസ്‌ വേട്ടയാടി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാംദീപ് സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. തന്റെ നാടിനേക്കാള്‍ സുരക്ഷിതമാണ് സിംഗപ്പൂര്‍ എന്നതാണ് തന്നെ ഏറെ ദുഖിപ്പിക്കുന്നത് എന്ന് സാംദീപ് ഏറെ വിഷമത്തോടെ e പത്രത്തോട് പറഞ്ഞു.

തന്റെ കുടുംബത്തെയും പോലീസ്‌ വെറുതെ വിട്ടില്ല. പ്രായമായ തന്റെ അമ്മയെയും (മറിയാമ്മ മാത്യു) കേസില്‍ പോലീസ്‌ പ്രതിയായി കൂട്ടിച്ചേര്‍ത്തു. കടവന്ത്രയിലെ വീട്ടില്‍ ഗുണ്ടകള്‍ വന്നു മകനോട്‌ ഒത്തുതീര്‍പ്പിന് തയ്യാറാവാന്‍ പറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. താന്‍ നാട്ടില്‍ കാലുകുത്തിയാല്‍ തന്നെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എച്ച്. ഐ. വി. പോസിറ്റീവായ തന്റെ സുഹൃത്തായ രാജേഷിനെ (യഥാര്‍ത്ഥ പേരല്ല) പോലീസ്‌ അറസ്റ്റ്‌ ചെയ്തു പഞ്ചാബിലേക്ക് കൊണ്ട് പോയി ഒരു മാസത്തോളം മര്‍ദ്ദിച്ചു. പോലീസ്‌ ബെല്‍റ്റ്‌ ഊരി തന്നെ അടിക്കുമ്പോള്‍ അത് കാണാന്‍ കമ്പനി ഉടമയും വരാറുണ്ടായിരുന്നു എന്ന് രാജേഷ്‌ പറയുന്നു.

താന്‍ കയ്യൊപ്പിട്ട കടലാസുകള്‍ ദുരുപയോഗം ചെയ്താണ് സാംദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയത് എന്ന് മനസ്സിലാക്കിയ അമര്‍ദീപ് സിംഗ് ഈ കാര്യം കമ്പനി ഉടമകളോട് തിരക്കിയതിനെ തുടര്‍ന്ന് ഏറെ വാക്കേറ്റം ഉണ്ടാവുകയും, അമര്‍ദീപ് സിംഗ് കമ്പനിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടൊരു ദിവസം കമ്പനി ഉടമകള്‍ ഇയാളെ കമ്പനിയിലേക്ക് വിളിച്ചു വരുത്തി ഏറെ മര്‍ദ്ദിച്ചു. ബെല്‍റ്റ്‌ ഊരി അടിച്ചു അവശനാക്കി, തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും ഐഫോണും അടക്കം എല്ലാം ഇവര്‍ കവര്‍ന്നെടുത്തു. ഏതാനും ദിവസത്തിനകം ഇയാളുടെ പേരും പഞ്ചാബ് പോലീസ്‌ പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തി.

തന്റെ പേരിലുള്ള എഫ്. ഐ. ആര്‍. നിര്‍വ്വീര്യമാക്കണം എന്ന് കാണിച്ചു സാംദീപ് പഞ്ചാബ് ഹൈക്കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും, കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് ഹൈക്കോടതിയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്ന സമീപനമാണ് കമ്പനി ഉടമകള്‍ സ്വീകരിച്ചു വരുന്നത്. ഇത് മൂലം കേസ്‌ അനന്തമായി നീളുകയാണ് എന്ന് സാംദീപ് പറയുന്നു.

മുപ്പത്തി ഒന്പതുകാരനായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌ 1994ല്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയതാണ്. തുടര്‍ന്ന് 13 വര്‍ഷത്തോളം റിലയന്‍സില്‍ ജോലി ചെയ്ത ശേഷമാണ് ജെയ് പോളികെം എന്ന കമ്പനിയില്‍ വൈസ്‌ പ്രസിഡണ്ടായി ജോലിയില്‍ പ്രവേശിച്ചത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

14 of 1610131415»|

« Previous Page« Previous « മാവോയിസ്റ്റുകള്‍ക്ക് എതിരെ സൈന്യത്തെ നിയോഗിക്കില്ല
Next »Next Page » മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine