ദരിദ്ര ക്ഷേമത്തിന് മായാവതിയുടെ പിറന്നാള്‍ സമ്മാനം

November 2nd, 2010

mayawati-epathram

ലഖ്‌നൗ : ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ദരിദ്രരില്‍ ദരിദ്രരായ 31 ലക്ഷം പേര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നടക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ക്ഷേമ പദ്ധതിക്ക് മുഖ്യമന്ത്രി മായാവതി ഇന്നലെ തുടക്കമിട്ടു. കഴിഞ്ഞ ജനുവരി 15ന് തന്റെ പിറന്നാളിന്റെ അന്ന് പ്രഖ്യാപിച്ച “ഉത്തര്‍ പ്രദേശ്‌ മുഖ്യ മന്ത്രി മഹാമായ ഗരീബ് ആര്‍ത്ഥിക് മദദ് യോജന” എന്ന പദ്ധതി പ്രകാരം പ്രതിമാസം 300 രൂപ ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് നല്‍കും. പണം പുരുഷന്മാര്‍ എടുത്ത് ചിലവഴിക്കാ തിരിക്കാനാണ് വനിതാ അംഗത്തിന് തന്നെ നല്‍കുന്നത്. ആറു മാസത്തേക്കുള്ള തുക ഒരുമിച്ച് ഇവരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഗഡു ബാങ്കില്‍ നിക്ഷേപിച്ച് ഇവര്‍ക്കുള്ള ബാങ്ക് പാസ്‌ ബുക്ക്‌ ഇന്നലെ മായാവതി പത്ത് വനിതകള്‍ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഉള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 535 കോടി രൂപ ചെലവ് വരും എന്നും മായാവതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി

October 7th, 2010

ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.  കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി.   ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു.  ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി.  തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക്  വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ  മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി

October 1st, 2010

ന്യൂഡല്‍ഹി : രാമ ജന്മ ഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങളിലെ സുപ്രധാന ചുവടു വെയ്പാണ് കോടതി വിധിയെന്ന് ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി. സമുദായ സൌഹാര്‍ദ്ദത്തിലും, ദേശീയോദ്ഗ്രഥനത്തിലും പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് ഈ വിധി. രാജ്യം പക്വതയോടെയാണ് വിധിയെ സ്വീകരിച്ചതെന്ന് അദ്വാനി പറഞ്ഞു. അയോധ്യ കേസില്‍ അലഹബാദ് കോടതിയുടെ വിധി ബി. ജെ. പി. സ്വാഗതം ചെയ്തു. വിധി പുറത്തു വന്നതിനെ തുടര്‍ന്ന് ബി. ജെ. പി. യുടെ നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. അയോധ്യയിലെ രാമ ജന്മ ഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വന്ന വിധി ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. ദേശീയ പൈതൃകത്തില്‍ ഉള്ള വിശ്വാസവും ഐക്യദാര്‍ഢ്യവുമാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്കാരം

September 24th, 2010

manmohan-singh-award-epathram

ന്യൂയോര്‍ക്ക്‌ : ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് 2010 ലെ വേള്‍ഡ്‌ സ്റ്റേറ്റ്സ്മാന്‍ പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ഉത്സാഹിച്ച മറ്റൊരു “സ്റ്റേറ്റ്സ്” മാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഇല്ല എന്നതിനാല്‍ ഈ പുരസ്കാരം തീര്‍ത്തും അര്‍ഹമായത് തന്നെ.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും പണയപ്പെടുത്തുന്ന ആണവ കരാര്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാര്‍, അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവ അപകട ബാധ്യതാ ബില്‍) എന്നിങ്ങനെ മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്ക് വേണ്ടി നിറവേറ്റിയ ദൌത്യങ്ങള്‍ നിരവധിയാണ്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഡമാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി വഹിച്ച പങ്കിന് ചരിത്രത്തില്‍ ഒരു പ്രത്യേക ഇടമുണ്ട് എന്ന് ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ് മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തി. മന്‍മോഹന്‍ സിംഗിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്.

പരമമായ സത്യത്തിന്റെ അന്വേഷണം പല പാതകള്‍ സ്വീകരിക്കുന്നു എന്നും ആത്മീയത പല രൂപങ്ങള്‍ സ്വീകരിക്കുന്നു എന്നുമുള്ള വിശ്വാസം പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മളില്‍ അന്തര്‍ലീനമായ മാനുഷികതയും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മെ ഒന്നിച്ചു നിര്‍ത്തുന്നത്‌ എന്നും തന്റെ സന്ദേശത്തില്‍ മന്‍മോഹന്‍ സിംഗ് അറിയിച്ചു.

എന്താണാവോ ഈ സന്ദേശത്തിന്റെ സാംഗത്യം?

അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമയുടെ സന്ദര്‍ശന ദിനം കരി ദിനമായി ആചരിക്കും

September 18th, 2010

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന നവംബര്‍ 8 അഖിലേന്ത്യാ കരി ദിനമായി ആചരിക്കും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി. പി. ഐ. (എം. എല്‍.) കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്‌. ഒബാമയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുവാനും കരി ദിന ആചരണത്തിന് “കൊള്ളക്കാരന്‍ ഒബാമ തിരികെ പോവുക” എന്ന മുദ്രാവാക്യം സ്വീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. അന്നേ ദിവസം ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒബാമയുടെയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോലം കത്തിക്കുവാനും തീരുമാനിച്ചു.

kn-ramachandran-epathram

കെ. എന്‍. രാമചന്ദ്രന്‍

എ. എഫ്. എസ്. പി. എ. അടക്കം എല്ലാ കരി നിയമങ്ങളും സൈന്യത്തെയും കാശ്മീരില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്‍വലിക്കണം. ഇവിടത്തെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണം. എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും.

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുമായി ചേര്‍ന്ന് ഇന്ത്യ നേപ്പാളില്‍ പുരോഗമന ശക്തികളെ അധികാരത്തില്‍ വരുന്നതില്‍ നിന്നും തടയാന്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.

അലഹബാദ്‌ കോടതിയുടെ വിധി തങ്ങള്‍ക്കെതിരാവും എന്ന ഭയത്താല്‍ സംഘ പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് തന്നെ രാമ ക്ഷേത്രം പണിയണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോടതിക്ക് പുറത്ത് വെച്ചുള്ള ഒരു ധാരണ എന്ന നിര്‍ദ്ദേശവുമായി കോണ്ഗ്രസ് പതിവ്‌ പോലെ തങ്ങളുടെ “മൃദു ഹിന്ദുത്വ” സമീപനവുമായി രംഗത്ത്‌ വന്നു കഴിഞ്ഞു. പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും, വര്‍ഗ്ഗീയമായ ഭിന്നത വളര്‍ത്താനുമുള്ള അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് സി. പി. ഐ. (എം. എല്‍.) ജനറല്‍ സെക്രട്ടറി കെ. എന്‍. രാമചന്ദ്രന്‍ ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

98 of 1021020979899»|

« Previous Page« Previous « കാശ്മീര്‍ സര്‍വകക്ഷി യോഗം ഇന്ന്
Next »Next Page » ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം – 72 മരണം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine