കാശ്മീര്‍ സര്‍വകക്ഷി യോഗം ഇന്ന്

September 15th, 2010

congress-leadership-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ വിവിധ ജന വിഭാഗങ്ങളുമായി അഭിപ്രായ സമന്വയത്തില്‍ എത്താം എന്ന പ്രതീക്ഷയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വ കക്ഷി യോഗം ചേരുന്നത്. സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്തു സൈന്യത്തിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നത് മാത്രമാവില്ല ഇന്നത്തെ സര്‍വ കക്ഷി യോഗത്തിലെ ചര്‍ച്ചാ വിഷയം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഭാഗങ്ങളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ തുടങ്ങി വെയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നില്‍ പ്രധാനമായി ഉണ്ടാവുക. കാശ്മീര്‍ പ്രശ്നത്തിന് മാന്യമായ ഒരു ശാശ്വത പരിഹാരത്തിന് ചര്‍ച്ച മാത്രമാണ് ഫലപ്രദം എന്ന കാബിനറ്റ്‌ സുരക്ഷാ സമിതിയുടെ നിരീക്ഷണത്തിനാവും ഇന്നത്തെ യോഗത്തില്‍ മുന്‍തൂക്കം ലഭിക്കുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.പി.എ. സര്‍ക്കാരിന് നട്ടെല്ലില്ല : അദ്വാനി

September 15th, 2010

advani-epathram

ന്യൂഡല്‍ഹി : സായുധ സേനാ പ്രത്യേക അധികാര നിയമം ഭേദഗതി ചെയ്യാന്‍ പുറപ്പെടുന്ന യു.പി.എ. സര്‍ക്കാര്‍ ഉപയോഗശൂന്യവും നട്ടെല്ലില്ലാത്തതുമാണ് എന്ന് ബി.ജെ.പി. നേതാവ്‌ എല്‍. കെ. അദ്വാനി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് അദ്വാനി ഈ പ്രസ്താവന നടത്തിയത്.

സായുധ സേനാ പ്രത്യേക അധികാര നിയമം (Armed Forces Special Powers Act – AFSPA) ഭേദഗതി ചെയ്യരുത്‌ എന്ന ബി.ജെ.പി. യുടെ നിലപാട്‌ അദ്വാനി ആവര്‍ത്തിച്ചു. പാക്കിസ്ഥാനിലെ സൈനിക മേധാവികളുടെ ആവശ്യമാണ്‌ ഇപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ഐക്യം തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങളില്‍ സുപ്രധാനമാണ് ഇത്.

ബംഗ്ലാദേശ്‌ യുദ്ധത്തില്‍ ഒരു കോണ്ഗ്രസ് പ്രധാന മന്ത്രി വിജയം കൈവരിച്ചെങ്കില്‍ ഇപ്പോള്‍ മറ്റൊരു കോണ്ഗ്രസ് നേതൃത്വം കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധത്തിനു മുന്‍പില്‍ അടിയറവ്‌ പറയുവാന്‍ പോവുകയാണ് എന്നത് രാഷ്ട്രത്തിനു വന്‍ നാണക്കേടാണ് ഉണ്ടാക്കുന്നത്.

രാഷ്ട്രീയ പരിഹാരത്തിന്റെ പേരില്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടി അനുവദിക്കാനാവില്ല. ഇത് കാര്യങ്ങളെ 1953 ന് മുന്‍പത്തെ നിലയിലേക്ക്‌ കൊണ്ടു പോകും. ഇത്രയും നാളത്തെ ശ്രമഫലമായി കാശ്മീരില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടും ദീര്‍ഘ വീക്ഷണം ഇല്ലായ്മയും കൊണ്ട് നഷ്ടപ്പെടുത്തുന്നത്.

ഭരണഘടനയുടെ 370 ആം വകുപ്പ്‌ താല്‍ക്കാലിക സ്വഭാവം ഉള്ളതാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ 1963 നവംബര്‍ 27ന് വ്യക്തമാക്കിയതാണ്. ഈ വകുപ്പ്‌ കാലക്രമേണ നിരവീര്യമാക്കുന്നതിനു പകരം യു.പി.എ. സര്‍ക്കാര്‍ വിഘടന വാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. എന്നാല്‍ അത് കാശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടാവരുത്. വിഘടന വാദികളുടെ താല്‍പര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയാല്‍ അതിനു ഒരിക്കലും രാഷ്ട്രം മാപ്പ് നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ജാതി സെന്‍സസ്‌ : കേന്ദ്രം അനുമതി നല്‍കി

September 10th, 2010

census-in-india-epathram

ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ്‌ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ്‌ നടത്തുക. ഇതിനു മുന്‍പ്‌ ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.

ജാതി കണക്കെടുപ്പ്‌ വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക്‌ “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.

ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ്‌ തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്‌, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത്‌ ജാതി സെന്‍സസ്‌ വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

സോറന്റെ മകന്‍ അധികാരത്തില്‍

September 8th, 2010

hemant-soran-epathramജാര്‍ഖണ്ഡ് : ഏറെ നാളത്തെ രാഷ്ട്രപതി ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജാര്‍ഖണ്ഡില്‍ വീണ്ടും ബി.ജെ.പി. യും ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കൂട്ടുകക്ഷികളായി ഭരണത്തില്‍ ഏറി. രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ചു കൊണ്ട് ഷിബു സോറനുമായി ബി.ജെ.പി. ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമായത്. 18 സീറ്റുകള്‍ ഉള്ള ബി. ജെ. പി. യും 18 സീറ്റുകള്‍ ഉള്ള സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും സോറന്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡും നേരത്തെ തന്നെ ബി.ജെ.പി. യുടെ പക്ഷത്തായിരുന്നു. സോറനെ കൂടെ തങ്ങളുടെ കൂടെ നിര്‍ത്തിയതോടെ 82 സീറ്റുകളുള്ള സഭയില്‍ ബി. ജെ. പി. ക്ക് 45 അംഗങ്ങളുടെ പിന്തുണയായി.

ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരെ മെരുക്കിയെടുത്ത് സോരനുമായി കൂട്ടു ഭരണത്തിന് തയ്യാറാക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ ബി. ജെ. പി. അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആണ്.

ബി. ജെ. പി. യുടെ അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയും ഷിബു സോറന്റെ മകന്‍ ഹേമന്ത്‌ ഉപ മുഖ്യമന്ത്രിയും ആവുന്നതോടെ ജാര്ഖണ്ടില്‍ വീണ്ടും ഒരു ജനകീയ ഭരണം നിലവില്‍ വരും.

കൂട്ടു ഭരണത്തിന്റെ നിബന്ധനകള്‍ കാറ്റില്‍ പരത്തി കൊണ്ട് ഭരണം വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആവാതെ ഷിബു സോറന്‍ മുഖ്യ മന്ത്രി സ്ഥാനത്ത് തുടര്ന്നതിനാലാണ് നേരത്തേ ബി. ജെ. പി. സോറനുള്ള പിന്തുണ പിന്‍വലിക്കുകയും ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതും. ഭിന്നതകള്‍ മറന്നു വീണ്ടും അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി കൂട്ടു കൂടുന്ന ഇവര്‍ എത്ര നാള്‍ ഭരണത്തില്‍ തുടരും എന്ന് കാത്തിരുന്നു കാണാം. ഒന്നിലേറെ കൊലപാതക കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കുന്ന സോറനു പക്ഷെ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ അധികാരത്തിന്റെ തണല്‍ അത്യാവശ്യമായതിനാല്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി തന്നെയാവും ഇപ്പോഴത്തെ കൂട്ടുകൂടല്‍ എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“ഗാന്ധി വംശ” ഭരണം തുടരുന്നു

September 4th, 2010

sonia-gandhi-epathram

കൊല്‍ക്കത്ത : കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണോ എന്ന് സംശയിക്കാവുന്നതാണ് എന്ന് ബി. ജെ. പി. നേതാവ് വെങ്കയ്യ നായഡു പ്രസ്താവിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച അദ്ധ്യക്ഷ പദം എന്ന ആരോഗ്യകരമായ പാരമ്പര്യം ഉണ്ടായിരുന്നു കോണ്ഗ്രസിന്. അതും രണ്ട് തവണയിലേറെ ഒരാളും ഈ പദവി കൈയ്യാളിയിട്ടുമില്ല. ഈ കീഴ്വഴക്കങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സോണിയാ ഗാന്ധി ഇപ്പോള്‍ വീണ്ടും അദ്ധ്യക്ഷ പദവി സ്വന്തമാക്കിയിരിക്കുന്നത്. കൊണ്ഗ്രസിലെ “വംശാധിപത്യ” പ്രവണതയുടെ പിന്തുടര്ച്ചയാണിത്.

ദാരിദ്ര്യം, നിരക്ഷരത, ഭക്ഷ്യ ക്ഷാമം, പട്ടിണി മരണം, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ നേരിടാന്‍ കോണ്ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. വിഘടന വാദം, ഭീകരത, നുഴഞ്ഞു കയറ്റം എന്നീ വിഷയങ്ങളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് കൊണ്ഗ്രസിന്റേത് എന്നും അദ്ദേഹം ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

101 of 1061020100101102»|

« Previous Page« Previous « പ്രവാസി വോട്ടവകാശം അംഗീകരിച്ചു
Next »Next Page » സോറന്റെ മകന്‍ അധികാരത്തില്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine