ആന്ധ്രപ്രദേശില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടുത്തി ക്കൊണ്ട് 25 അംഗ മന്ത്രി സഭ

June 7th, 2019

andhra-pradesh-chief-minister-ys-jagan-mohan-reddy-ePathram
അമരാവതി : ആന്ധ്രപ്രദേശ് മന്ത്രി സഭ യില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., കാപു സമുദായം, ന്യൂന പക്ഷം എന്നീ വിഭാ ഗങ്ങളില്‍ നിന്നുള്ള അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടു ത്തി ക്കൊണ്ട് അത്യ പൂര്‍വ്വ മായ തീരു മാന വുമായി ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി.

ദുര്‍ബ്ബല വിഭാഗ ങ്ങളില്‍ നിന്നുള്ള വര്‍ ക്കും തന്റെ മന്ത്രി സഭ യില്‍ പ്രാതി നിധ്യം നല്‍കും എന്നും വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന വൈ. എസ്. ആര്‍. കോണ്‍ ഗ്രസ്സ് നിയമ സഭാ കക്ഷി യോഗ ത്തില്‍ തീരു മാനം എടുത്തു. രാജ്യത്ത് ആദ്യ മായിട്ടാണ് ഒരു മുഖ്യ മന്ത്രി തനിക്ക് കീഴില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ നിയമിക്കുന്നത്‌.

പുതിയ മന്ത്രി സഭ യില്‍ 50 ശത മാനവും പട്ടികജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., ന്യൂന പക്ഷ സമുദായ ങ്ങ ളില്‍ നിന്നായി രിക്കും എന്നും വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അറി യിച്ചു.

രണ്ടര വര്‍ഷ ത്തിന്നു ശേഷം മന്ത്രി സഭ പുനഃ സംഘടി പ്പിക്കും. സര്‍ക്കാ രിന്റെ പ്രവര്‍ ത്തന ങ്ങള്‍ വിലയി രുത്തി ക്കൊണ്ട് അതി ന്റെ അടി സ്ഥാന ത്തി ലായി രിക്കും പുന: സംഘടന എന്നും അദ്ദേഹം അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൊവ്വയിലായാലും രക്ഷിക്കാന്‍ സുഷമയില്ല; രാജ്യം നിങ്ങളെ മിസ് ചെയ്യുമെന്ന് സ്നേഹപ്രവാഹം

June 1st, 2019

sushma-swaraj_epathram

‘ചൊവ്വയിലായാലും നിങ്ങളെ ഇന്ത്യൻ എംബസി രക്ഷിച്ചിരിക്കും..’ എന്ന ഉറപ്പ് പറയാൻ ഇത്തവണ സുഷമ സ്വരാജ് മന്ത്രിസഭയില്‍ ഇല്ല. സമൂഹമാധ്യമങ്ങളില്‍ സുഷമയ്ക്ക് അഭിവാദ്യങ്ങള്‍ നിറയുകയാണ്. രാഷ്ട്രീയത്തിനതീതമായിരുന്നു വിദേശകാര്യമന്ത്രിയായുള്ള സുഷമയുടെ സേവനം.വിട്ടുവീഴ്ച്ചയില്ലാത്ത സ്നേഹവും കരുതലും കാരുണ്യവും രാജ്യത്തിന് പുറത്തും അകത്തും പെട്ടുപോയവർക്ക് നൽകാൻ കഴിഞ്ഞ അഞ്ച് വർഷവും സുഷമ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ അനാരോഗ്യമാണ് സുഷമയെ മന്ത്രിസഭയിൽ നിന്നകറ്റിയതെങ്കിലും അതിനിയും അംഗീകരിക്കാൻ മിക്കവരും തയ്യാറായിട്ടില്ലെന്നതാണ് സത്യം.

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപാണ് സുഷമ സ്വരാജ് മന്ത്രിപദത്തിലില്ല എന്ന വാർത്ത പുറത്ത് വരുന്നത്.അഞ്ചു വർഷം അവസരം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച സുഷമയുടെ ട്വീറ്റിന് പിന്നാലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും കമന്റുകൾടെ രൂപത്തിൽ പ്രവഹിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദിയും ഇക്കൂട്ടത്തിൽപ്പെടും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിക്കിം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ആഴ്ച യില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രം

May 28th, 2019

logo-government-of-sikkim-ePathram
ഗാങ്‌ടോക്ക്: സര്‍ക്കാര്‍ ജീവന ക്കാരുടെ പ്രവൃത്തി ദിവസം ആഴ്ച യില്‍ അഞ്ചു ദിവസ മാക്കി ചുരുക്കി കൊണ്ട് സിക്കിം സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെ ടുത്ത പുതിയ മുഖ്യ മന്ത്രി പ്രേം സിംഗ് തമാംഗ് ഇതു സംബ ന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗ സ്ഥരു മായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസ ങ്ങളുടെ എണ്ണം ആഴ്ച യില്‍ ആറ് എന്നതില്‍ നിന്നും അഞ്ച് ആക്കി കുറക്കും എന്ന് നിയമ സഭാ തെരഞ്ഞെടുപ്പി ല്‍ മുന്നോട്ടു വെച്ച വാഗ്ദാന ങ്ങളില്‍ ഒന്നായിരുന്നു.

32 അംഗ നിയമ സഭയില്‍ 17 സീറ്റുകള്‍ നേടി യാണ് തമാംഗ് നേതൃത്വം നല്‍കുന്ന സിക്കിം ക്രാന്തി കാരി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തി യത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കൂടെ യാണ് സിക്കിം നിയമ സഭാ തെരഞ്ഞെടുപ്പ് നടന്നത്.

wikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് മമതയ്ക്കെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍

May 17th, 2019

mamatha-banarji-epathram

ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ പശ്ചിമ ബംഗാളില്‍ പോരാട്ടം കനക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതൃത്വവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനം മമത അഴിച്ചുവിടുമ്പോള്‍ ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന പ്രചരണവുമായാണ് ബിജെപിയുടെ തിരിച്ചടി.

അവസാന ഘട്ടത്തില്‍ 9 മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് മമതയും ബിജെപിയും ഏറ്റുമുട്ടുന്നത്. ബംഗാളില്‍ വലിയ ശക്തിയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നയം മാറ്റുകയാണ്. ഇപ്പോള്‍ ബംഗാളില്‍ നിന്ന് മമതയക്കെതിരായ പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ബിജെപി.

മമതയുടെ ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് അണിനിരന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചുണ്ടില്‍ വിരല്‍ വച്ച് ‘ ഇവിടെ മിണ്ടിക്കൂട’ എന്ന നിലയിലായിരുന്നു പ്രതിഷേധം. ബംഗാളിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകളുമായാണ് കേന്ദ്രമന്ത്രിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം
Next »Next Page » പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine