ജഗന്‍ മോഹന്‍ റെഡ്ഡി രാജി വെച്ചു

November 29th, 2010

jagan-mohan-reddy-epathram

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ്സ് എം. പി. യുമായ ജഗന്‍ മോഹന്‍ റെഡ്ഡി എം. പി. സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെച്ചു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും അഛന്റെ പാരമ്പര്യം തട്ടിയെടുക്കുവാന്‍ ശ്രമിച്ചെന്നും മറ്റും രാജിയുമായി ബന്ധപ്പെട്ട് അയച്ച കത്തില്‍ പറയുന്നു.  ജഗന്‍ മോഹന്റെ അമ്മയും ആന്ധ്രയിലെ പുതിവെന്തുല മണ്ഡലത്തിലെ എം. എല്‍. എ. യുമായ വിജയ ലക്ഷ്മിയും രാജി വെച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് ചില സൂചനകള്‍ ഉണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജശേഖര റേഡ്ഡി ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. ജ‌ഗ്‌മോഹനെ മുഖ്യമന്ത്രി യാക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും രാഷ്ടീയത്തില്‍ പുതുമുഖ മായതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതംഗീകരിച്ചില്ല. പകരം റോസയ്യയെ മുഖ്യമന്ത്രി യാക്കി. ഇതേ തുടര്‍ന്ന് ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള വിമത സംഘം പാര്‍ട്ടിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സാന്ത്വന യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍‍ ആന്ധ്രയില്‍ നടത്തിയ പര്യടനത്തെ പാര്‍ട്ടി നേതൃത്വം വിലക്കി യിരുന്നെങ്കിലും അദ്ദേഹം അത് ലംഘിച്ച് തന്റെ പരിപാടികള്‍ തുടര്‍ന്നു.

അടുത്തിടെ ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള “സാക്ഷി” ടി. വി. യില്‍ വന്ന ചില പരിപാടികള്‍ സോണിയാ ഗാന്ധിയേയും പ്രധാന മന്ത്രിയേയും അടക്കം ഉള്ള കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കളെ വിമര്‍ശിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയും ഉണ്ടായി. ജ‌ഗന്‍ മോഹനെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകും എന്നും സൂചനകള്‍ വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം: വിജ്ഞാപനം ഇറക്കി

November 26th, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹത ലഭിക്കുന്ന സര്‍ക്കാര്‍  വിജ്ഞാപനം പുറത്ത് വന്നു.  പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസ്സാക്കിയിരുന്നു. ജന പ്രാതിനിധ്യ നിയമ (ഭേദഗതി) ബില്‍ പാസ്സായതോടെ യാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.  ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. 

11 ദശലക്ഷം പ്രവാസി കള്‍ക്കെങ്കിലും ഇതിന്‍റെ ഗുണഫലം ലഭിക്കും എന്നാണ് പ്രതീക്ഷ.  പോളിംഗ്  ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണം എന്നത് ഏറെക്കാല മായുള്ള പ്രവാസി കളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും.  എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്‍റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക.
പ്രവാസി കള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയ യില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമ പ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍ നിന്നും  വിട്ടു നിന്നാല്‍ വോട്ടര്‍ പട്ടിക യില്‍ നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറി കടന്നിരിക്കുന്നത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ലാലുവിനു തിരിച്ചടി; റാബറി ദേവി രണ്ടിടത്തും പരാജയപ്പെട്ടു

November 25th, 2010

rabri-devi-lalu-prasad-epathram

പാട്ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവിയ്ക്ക് പരാജയം. റാബറിയുടെ പരാജയം ലാലു പ്രസാദ് യാദവിനു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിപ്പിച്ചു. രഖോപൂര്‍, സോനെപൂര്‍ മണ്ഡലങ്ങളിലാണ് റാബറി ദേവി മത്സരിച്ചിരുന്നത്. മുന്‍‌പ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിന് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പകരം റാബറി ദേവിയെ മുഖ്യമന്ത്രി യാക്കുകയായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സഖ്യം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയം തൂത്തു വാരുകയായിരുന്നു. ജാതി രാഷ്ടീയത്തില്‍ നിന്നും വികസന രാഷ്ടീയത്തിലേക്കുള്ള ഒരു വഴിത്തിരിവായിട്ടാണ് പലരും ഇതിനെ കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സ്പെക്ട്രം അഴിമതി : ആരോപണം മാധ്യമ പ്രവര്‍ത്തകരുടെ നേരെയും

November 22nd, 2010

vir-sanghvi-barkha-dutt-niira-radia-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജയെ മന്ത്രി സ്ഥാനത്ത്‌ അവരോധിക്കാനുള്ള നീക്കത്തില്‍ പല പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഴിമതി കഥകള്‍ പ്രസിദ്ധപ്പെടുത്തിയ പല മാധ്യമങ്ങളും വെട്ടിലായി. അധികാരത്തിന്റെ കൊത്തളങ്ങളില്‍ പ്രബലയായ കൊര്‍പ്പോറേറ്റ്‌ ഇടനിലക്കാരി നീര റാഡിയ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഔട്ട്ലുക്ക്, ഓപ്പണ്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പുറത്തു കൊണ്ട് വന്നത്.

എന്‍. ഡി. ടി. വി. യുടെ ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്ഖ ദത്ത്‌, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും, ഏറെ ജനപ്രീതിയുള്ള കോളമിസ്റ്റും ആയ വീര്‍ സാംഗ്വി എന്നിവരുമായി എ. രാജയ്ക്ക് ടെലികോം വകുപ്പ്‌ ലഭിക്കുമെന്ന് ഉറപ്പു വരുത്താന്‍ നീര റാഡിയ ചരടു വലികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഔട്ട്ലുക്ക് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

എന്നാല്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുമായി ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന തന്നോട് ഡി.എം.കെ. യ്ക്ക് വേണ്ടി ചില കൂടിക്കാഴ്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ആരായാന്‍ നീര റാഡിയ നടത്തിയ സംഭാഷണങ്ങളില്‍ അസ്വാഭാവികമായി യാതൊന്നുമില്ല എന്ന് വീര്‍ സാംഗ്വി തന്റെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്ത് വായിക്കാം.

വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്ക് അപ്പുറത്ത് ഈ സംഭാഷണങ്ങള്‍ക്ക് മറ്റു അര്‍ത്ഥങ്ങള്‍ ഒന്നും നല്‍കേണ്ട കാര്യമില്ലെന്ന് എന്‍. ഡി. ടി. വി. യും തങ്ങളുടെ വെബ് സൈറ്റില്‍ വിശദീകരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ വായിക്കാം.

എന്നാല്‍ തങ്ങളുടെ മാധ്യമ സുഹൃത്തുക്കളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമാറ് റാഡിയാ ടേപ്പുകളെ കുറിച്ചുള്ള വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാഞ്ഞത് മാധ്യമ രംഗത്തെ അഴിമതിയുടെ കറുത്ത ചിത്രമാണ് വെളിച്ചത്ത് കൊണ്ടു വന്നത് എന്ന ആരോപണം ശക്തമാണ്.

കൊര്‍പ്പോറേറ്റ്‌ ഭീമന്മാരായ മുകേഷ്‌ അംബാനിയുടെയും ടാറ്റയുടെയും പബ്ലിക്ക് റിലേഷന്‍സ്‌ കൈകാര്യം ചെയ്യുന്ന വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് നീര റാഡിയയുടേതാണ്.

ഈ ടേപ്പുകളില്‍ ഒന്നും തന്നെ ആരോപണ വിധേയരായ മാധ്യമ പ്രവര്‍ത്തകര്‍ എന്തെങ്കിലും പ്രതിഫലം പറ്റുന്നതായി സൂചനയില്ല. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയമായ സംഭവ വികാസങ്ങള്‍ അറിയുവാന്‍ പത്ര പ്രവര്‍ത്തകര്‍ കൊര്‍പ്പോറേറ്റ്‌ വൃത്തങ്ങളെയാണോ ആശ്രയിക്കുന്നത്? പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കിയാണോ ഇവര്‍ വാര്‍ത്ത ശേഖരിക്കുന്നത്? കൊര്‍പ്പോറേറ്റ്‌ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വാര്‍ത്ത വില്‍ക്കുന്നതിനേക്കാള്‍ വലിയ വിപത്ത്‌ തന്നെയല്ലേ? ഇന്ത്യന്‍ റിപ്പബ്ലിക്ക് വില്‍പ്പനയ്ക്ക് എന്ന് ഔട്ട്ലുക്ക് പറഞ്ഞത്‌ ഇവിടെ അന്വര്‍ത്ഥമാകുകയല്ലേ?

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

98 of 1061020979899»|

« Previous Page« Previous « രാജ രാജി വെച്ചു
Next »Next Page » കന്ധമാല്‍ കലാപം : 14 പേര്‍ക്ക് കഠിന തടവ്‌ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine