ഉപവാസത്തെ കുറിച്ച് ഇറോം ശര്‍മിള

June 26th, 2011

irom-sharmila-chanu-epathram

? :- മരണം വരെയുള്ള ഉപവാസം എന്തിനാണ്?

ഇറോം ശര്‍മിള: ആ ഒരു മാര്‍ഗ്ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാര സമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.

? :- അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ ?

ഇറോം ശര്‍മിള: അത് കാര്യമാക്കുന്നില്ല. നമ്മളെല്ലാവരും മരണമുള്ളവരല്ലേ!

? :- ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ, ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?

ഇറോം ശര്‍മിള: ഇത് പീഡനമല്ല, ശിക്ഷയുമല്ല. ഇത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു!

? :- മരണം വരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാശ്രമം കുറ്റകരമല്ലേ?

ഇറോം ശര്‍മിള: അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം. എന്തു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു മരണ വ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്, അത്യാവശ്യമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല.

? :- എത്ര നാള്‍ ഇത് തുടരാനാണ് തയ്യാറെടുക്കുന്നത് ?

ഇറോം ശര്‍മിള: എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ളത് തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

(ചലച്ചിത്രകാരന്‍ പങ്കജ് ബുട്ടാലിയ ഇറോം ശര്‍മിളയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് – അവലംബം കേരളീയം മാസിക, തൃശ്ശൂര്‍)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു

June 16th, 2011

anti-posco-movement-epathram

പാരാദീപ്‌ : പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്കു വേണ്ടി സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ പൊരി വെയിലില്‍ നടത്തി വരുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരുകള്‍ പോസ്‌കോയ്ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്തുകയാണ്. ഒറീസയിലെ പാരാദീപിന് അടുത്തുള്ള 52,000 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി അധികൃതര്‍ നടത്തുന്ന നിര്‍ബന്ധിത സ്ഥലമെടുപ്പിന് എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ താക്കീത്‌ നല്‍കുകയുമുണ്ടായി. എന്നാല്‍ സ്ഥലമെടുപ്പ്‌ നടപടികള്‍ അനുസ്യൂതം തുടരുകയാണ്. ഇതിനോടകം സ്ഥലവാസികളുടെ ഭൂമിക്ക് പുറമേ 10 ഏക്കറോളം വന ഭൂമിയും സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു കഴിഞ്ഞു.
posco-steel-plant-protest-epathram
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ 23 പ്ലാറ്റൂണ്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചു. എന്നാല്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഗ്രാമ വാസികളുടെ സംഘം പദ്ധതി പ്രദേശത്ത്‌ പോലീസും അധികൃതരും പ്രവേശിക്കുന്നത് തടയാനായി മനുഷ്യ മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് തന്നെ തങ്ങള്‍ തടയും എന്നാണ് ഇവര്‍ പറയുന്നത്. പൊള്ളുന്ന വെയില്‍ അവഗണിച്ച് പോലീസ്‌ പ്രദേശത്ത് എത്തുന്നത്‌ തടയാനായി തങ്ങള്‍ റോഡില്‍ കിടക്കും എന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പോലീസ്‌ 20 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി എങ്കിലും ഗ്രാമ വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരം തുടരുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്ഷയ തൃതീയയും കേന്ദ്ര സര്‍ക്കാരും

June 16th, 2011

gold-bars-epathram

പൗരസമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും സമുന്നത തലത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിനുണ്ട്. അങ്ങനെ ചെയ്തില്ലങ്കില്‍ മൂഢവിശ്വാസങ്ങള്‍ രൂഢമൂലമാകുകയും അതു വഴി വര്‍ഗീയ വിഷ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാനപ്പെട്ട ഓഫീസ് ശൃംഖല ചെയ്തത്, ഹിന്ദു മത അന്ധ വിശ്വാസികളുടെ മഞ്ഞ ലോഹ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുക എന്ന കുറ്റകൃത്യമാണ്.

അക്ഷയ തൃതീയ തീര്‍ത്തും അന്ധ വിശ്വാസമാണ്. അടുത്ത കാലത്ത് മലയാളി കള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഈ ഹൈന്ദവ ചികുന്‍ഗുനിയ അനാരോഗ്യമല്ലാതെ ഒന്നും തന്നെ പൊതു സമൂഹത്തിനു നല്‍കുന്നില്ല. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സമൃദ്ധിയുണ്ടാകും എന്ന സ്വര്‍ണ കമ്പോള മുതലാളിമാരുടെ കുപ്രചരണത്തിലാണ് ജനങ്ങള്‍ കുടുങ്ങിയത്. സമൃദ്ധി യുണ്ടാവുകയില്ല എന്നു മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും അന്നുണ്ടായ റോഡപകടങ്ങളുടെ കണക്കു പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. പത്മശ്രീ നല്‍കി ഭാരതം ആദരിച്ച ഒരു സിനിമാ നടന്‍ അക്ഷയ തൃതീയ ദിവസം എവിടെ നിന്നു സ്വര്‍ണം വാങ്ങണമെന്നും എവിടെ പണയം വച്ചാല്‍ ഉടന്‍ പണം കിട്ടുമെന്നും കേരളീയരെ ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പത്മശ്രീ ജേതാക്കള്‍ അന്ധ വിശ്വാസത്തിലേക്ക് ജനതയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഏതു പരസ്യ ചിത്രത്തിനു വേണ്ടിയും മുഖവും വാക്കും വില്‍ക്കുവാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ പ്രയാസമാണ്.

പത്മശ്രീ ജേതാവ് ഒരു വ്യക്തിയാണല്ലോ. എന്നാല്‍ മതേതര രാജ്യത്തെ തപാല്‍ വകുപ്പാണ് അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ ശ്രമിക്കുന്നതു കാരണം ഊര്‍ധശ്വാസം വലിക്കുന്ന തപാല്‍ വകുപ്പ് അക്ഷയ തൃതീയയോടനുബന്ധിച്ച് വലിയ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ഈ കാലയളവില്‍ പത്തു ഗ്രാം സ്വര്‍ണ നാണയം വാങ്ങുന്നവര്‍ക്ക് ഒരു ചെറു സ്വര്‍ണ നാണയം സൗജന്യം എന്നു വാഗ്ദാനിച്ചു. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെയുള്ള സ്വര്‍ണ നാണയങ്ങള്‍ തപാല്‍ വകുപ്പ് അന്ധ വിശ്വാസികള്‍ക്കായി ഒരുക്കി വച്ചു. തപാല്‍ വകുപ്പിന്റെ മുദ്ര പതിച്ച 24 കാരറ്റ് പൊന്‍ നാണയങ്ങള്‍ അന്തസുള്ള പായ്ക്കറ്റുകളില്‍ വിതരണത്തിനു തയ്യാറാക്കി. ഇതൊന്നും പോരാഞ്ഞ് അക്ഷയ തൃതീയ മാര്‍ക്ക് പുണ്യ സ്വര്‍ണം വാങ്ങാനെത്തുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കൂടോത്ര പ്രയോഗത്തിലൂടെ 52 കിലോ സ്വര്‍ണ നാണയം വിറ്റഴിച്ചു എന്നതാണ് തപാല്‍ വകുപ്പിനു തന്റേടം നല്‍കിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 23 പോസ്റ്റോഫീസുകളാണ് ഹൈന്ദവ അന്ധ വിശ്വാസത്തിന്റെ രാഖി കെട്ടി ക്കൊടുക്കാന്‍ തയ്യാറെടുത്തു നിന്നത്.

സര്‍ക്കാര്‍ തന്നെ അന്ധ വിശ്വാസത്തെ പ്രോത്സാഹി പ്പിക്കുകയാ ണെങ്കില്‍ പൊതു സമൂഹം പിന്നെ ഏതു ഏജന്‍സിയിലാണ് വിശ്വാസ മര്‍പ്പിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് സമര ച്ചെലവിനായി ആഭരണങ്ങള്‍ ഊരി വാങ്ങിയ മഹാത്മാ ഗാന്ധിയുടെ ചിത്രമച്ചടിച്ച നോട്ടുകളാണല്ലോ ഇതിനു സാക്ഷിയാവുന്നത്.

അക്ഷയ തൃതീയ എന്ന അന്ധ വിശ്വാസ ത്തിനെതിരെ കലാപരമായ ഒരു പ്രതികരണമുണ്ടായത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ അവതരിപ്പിച്ച ‘നിങ്ങളെന്നെ കള്ളനാക്കി’ എന്ന തെരുവു നാടകം കുറേയാളുകളെങ്കിലും ശ്രദ്ധിച്ചു. ഇന്നു സ്വര്‍ണം വാങ്ങാനാണെങ്കില്‍ ഇനി എന്തു വാങ്ങാനും ഓരോ ദിവസം കാണാമെന്ന് കവടി നിരത്തി കപട വാചകങ്ങള്‍ ഉരുവിടുന്ന ജ്യോത്സ്യനും മലയാളികളെന്തേ ഇങ്ങനെ എന്നു ചോദിക്കുന്ന സമൂഹവും ഈ തെരുവു നാടകത്തിലെ കഥാപാത്രങ്ങളായി.

കേരളത്തിന്റെ തനതു കലാ സാന്നിധ്യമായ ചാക്യാരുടെ കാഴ്ചകളിലൂടെയാണ് ഈ നാടകം വികസിപ്പിച്ചെടുത്തത്. കുടുംബ ശ്രീയില്‍ നിന്നും പണം വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന വീട്ടമ്മയുടെ സ്വര്‍ണം കള്ളന്‍ തട്ടിപ്പറിക്കുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഒരു തെരുവു നാടകം കൊണ്ടോ നഗ്‌ന കവിത കൊണ്ടോ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും അത്രയുമായി എന്ന് സമാധാനിക്കാമല്ലോ.

കുരീപ്പുഴ ശ്രീകുമാര്‍

-

വായിക്കുക: , , , ,

1 അഭിപ്രായം »

ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടീശ്വരനായ സ്വാമി രാംദേവ്‌

June 6th, 2011

Baba-Ramdev-epathram

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സത്യാഗ്രഹം നടത്തുന്ന ബാബ രാംദേവിന്റെ സ്വത്തുവിവരം തിരക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു. വിദേശത്തുള്ള കള്ള പ്പണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അഴിമതിക്കാരെ തൂക്കിക്കൊല്ലുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഷ്കരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബാബ രാംദേവ് നിരാഹാരം നടത്തുമ്പോള്‍, അദ്ധേഹത്തിന്റെ പേരില്‍ ഇന്ത്യയിലും വിദേശത്തും ആയി കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതായി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ന് ബാബ രാംദേവിന് സ്കോട്‌ലന്‍ഡില്‍ ഒരു ദ്വീപ് സ്വന്തമായുണ്ട്. ഏകദേശം 20 ലക്ഷം പൌണ്ട് വില കൊടുത്താണ് അദ്ദേഹം ഇത് വാങ്ങിയത്‌. ഒരു സൈക്കിള്‍ മാത്രം സ്വന്തമായി ഉണ്ടായിരുന്ന ബാബ എങ്ങനെ ഈ നിലയില്‍ എത്തി എന്ന് ആര്‍ക്കും സംശയം ഉണ്ടാകാം. 2003 ല്‍ നടന്ന ഒരു ടിവി പരിപാടിയിലൂടെയാണ് ആണ് രാംദേവ്‌ പ്രശസ്തനായത്. പ്രാണായാമം പോലെ ലളിതമായ യോഗ മുറകള്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിച്ച രാംദേവിന് കൂടുതല്‍ ആളുകളെ യോഗയിലേക്ക് ആകൃഷ്ടരാക്കാന്‍ സാധിച്ചു.ഇതേ തുടര്‍ന്ന് രാംദേവിന്റെ പ്രശസ്തി ഇന്ത്യയിലും വിദേശത്തും ഒരുപോലെ വര്‍ദ്ധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ – യോഗ കേന്ദ്രം എന്ന ലക്‍ഷ്യത്തോടെ 2006-ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗ പീഠം സ്ഥാപിച്ചു. ഇവിടെ ഒരു ആശുപത്രി, യോഗ കേന്ദ്രം, സര്‍വകലാശാല,  ഫുഡ് പാര്‍ക്ക്, ആയുര്‍വേദ ഫാര്‍മസി, സൗന്ദര്യവര്‍ദ്ധക നിര്‍മ്മാണ കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കുന്നു. പതജ്ഞലി യോഗ പീഠത്തിന് ഹരിദ്വാറില്‍ മാത്രം 1000 കോടി രൂപയുടെ വസ്തുവകകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ യോഗപീഠം സ്ഥാപിക്കാന്‍ ബാബ രാംദേവ് കൃഷി ഭൂമി കൈയേറിയതായി പരാതിയുണ്ട്. ഔറംഗബാദ് ഗ്രാമത്തിലെ 3 ഹെക്ടര്‍ കൃഷി ഭൂമിയും അതിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയും തട്ടിയെടുത്തു എന്നാണ് ആരോപണം.

ഗാന്ധിജിയുടെ ലളിതവും ശക്തവുമായ സമരമുറയായ സത്യഗ്രഹത്തിന് ബാബാ രാംദേവ്‌ ഒരു ‘5 സ്റ്റാര്‍’ പ്രതിച്ഛായയാണ് കൊടുത്തിരിക്കുന്നത്.  രാംലീല മൈതാനത്ത് ഒരുക്കിയിരിക്കുന്ന പന്തലിനും മറ്റ് സൌകര്യങ്ങള്‍ക്കുമായി 18 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സത്യാഗ്രഹത്തിന് വേണ്ടി ഇദ്ദേഹം ഡല്‍ഹിയിലേക്ക് വന്നത് സ്വന്തമായി ഉള്ള ഹെലികോപ്റ്ററില്‍ ആണ്. ഭീമമായ തുകകള്‍ യോഗാ ഫീസിനത്തില്‍ വാങ്ങുന്ന ബാബ രാംദേവ് സന്യാസിയിക്കാളുപരി ഒരു വ്യാപാരിയാണെന്നാണ്  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ബാബാ രാംദേവ് യോഗ നിര്‍ത്തണമെന്ന് കോണ്ഗ്രസ്
Next »Next Page » രാം ദേവിനെതിരെ നടപടി ശരിയെന്ന്‌ പുരി ശങ്കരാചാര്യ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine