ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

April 19th, 2011

Jaitapurprotest-epathram
ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക്‌ തീ വയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍  ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു

April 15th, 2011

dr-binayak-sen-epathram

ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചു കൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഡോ. ബിനായക്‌ സെന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്‌.

നക്സല്‍ അനുഭാവിയാണ് എന്നത് കൊണ്ട് ബിനായക്‌ സെന്‍ രാജ്യദ്രോഹി ആണ് എന്ന് പറയാനാവില്ല എന്ന സുപ്രധാന നിരീക്ഷണം ജാമ്യം അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ കയ്യില്‍ നിന്നും ഗാന്ധിയന്‍ സാഹിത്യം കണ്ടെത്തി എന്നത് കൊണ്ട് അയാള്‍ ഗാന്ധിയന്‍ ആണ് എന്ന് പറയാനാവില്ല. ഡോ. ബിനായക്‌ സെന്‍ നക്സല്‍ അനുഭാവം ഉള്ള ആള്‍ ആയിരിക്കാം. എന്നാല്‍ ഇത് അദ്ദേഹത്തെ രാജ്യദ്രോഹി ആക്കുന്നില്ല. നക്സല്‍ സാഹിത്യം കൈവശം വെച്ച് എന്നത്‌ രാജ്യദ്രോഹത്തിനുള്ള തെളിവല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹ കുറ്റം ചാര്ത്താനായി സംസ്ഥാനം ഹാജരാക്കിയ മറ്റു തെളിവുകളും പ്രസക്തമല്ല എന്ന്  കോടതി ചൂണ്ടിക്കാട്ടി.

ഡോ. ബിനായക്‌ സെന്‍ പിയുഷ്‌ ഗുഹ എന്നയാളെ ജയിലില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു എന്ന പോലീസിന്റെ വാദത്തില്‍ കഴമ്പില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജയില്‍ സന്ദര്‍ശകരെ ജയില്‍ അധികൃതര്‍ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക്‌ വിധേയമാക്കി മാത്രമാണ് തടവുകാരെ കാണാന്‍ അനുമതി നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ആണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ആ നിലയ്ക്ക് ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഡോ. സെന്‍ നക്സല്‍ രേഖകള്‍ കൈമാറി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹാസാരെ നിരാഹാരം അവസാനിപ്പിച്ചു

April 9th, 2011

anna-hazare-ends-fast-epathram

ന്യൂഡല്‍ഹി : 96 മണിക്കൂര്‍ നീണ്ട നിരാഹാര സത്യാഗ്രഹം ഗാന്ധിയന്‍ പ്രക്ഷോഭകന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തും എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഹസാരെ തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ

April 9th, 2011

anna-hazare-epathram
ന്യൂഡല്‍ഹി : കര്‍ശനമായ അഴിമതി വിരുദ്ധ നിയമം ജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന ആവശ്യവുമായി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പ്രമുഖ ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കും എന്നാണ് ഇന്നലെ എടുത്ത തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നിവരുമായി ഹസാരെയുടെ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായ കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ്‌ കെജ്രിവാള്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ അവസാന വട്ട സന്ധി സംഭാഷണത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണ്ണാ ഹസാരെയുടെ വാക്കുകള്‍ രാജ്യത്തെ മദ്ധ്യ വര്‍ഗ്ഗത്തെ അഴിമതിയ്ക്കെതിരെ പോരാടാനുള്ള സമരാവേശം കൊണ്ട് ആവേശ ഭരിതരാക്കിയിരുന്നു. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാം ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഹസാരെയുടെ സമരത്തിന്‌ ലഭിച്ച പിന്തുണയുടെ പ്രവാഹം ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കി.

രാജ്യമെമ്പാടും നിന്ന് ഹസാരേയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങള്‍ ഒന്നടങ്കം എത്തിയത് സര്‍ക്കാരിനെ ആശങ്കയില്‍ ആക്കിയിരുന്നു. ഹസാരേയ്ക്ക് വ്യാഴാഴ്ച രാത്രി സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്.

വെള്ളിയാഴ്ച രാത്രി പതിനായിര ക്കണക്കിന് ആളുകള്‍ ജന്തര്‍ മന്തറിനു സമീപം ഒത്തുകൂടി ബോളിവുഡ്‌ സിനിമയായ ഷാറൂഖ് ഖാന്‍ അഭിനയിച്ച (മൈ നെയിം ഈസ്‌ ഖാന്‍” എന്ന സിനിമയിലൂടെ പ്രശസ്തമായ അമേരിക്കന്‍ ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായ “വീ ഷാല്‍ ഒവര്‍കം” (We shall overcome) എന്ന ഗാനം ആലപിച്ചു.

അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച നിയമ മന്ത്രി കപില്‍ സിബില്‍ പറഞ്ഞത്‌.

ഇത് ജനങ്ങളുടെ വിജയമാണ് എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം ജനങ്ങളോട് അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ പ്രതികരിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെള്ള വസ്ത്ര കാമ്പെയിന്‍

April 8th, 2011

anna-hazare-campaign-epathram

മുംബൈ : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ വെള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങി അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ നിരാഹാര സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ തീരുമാനമായി. ട്വിറ്റര്‍ഫേസ്ബുക്ക് തുടങ്ങിയ നിരവധി വെബ് സൈറ്റുകള്‍ വഴി ഇന്ത്യാക്കാര്‍ അണ്ണാ ഹസാരേയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹസാരെയുടെ നിരാഹാര സമരം കഴിയുന്നത് വരെ വെള്ള വസ്ത്രം ധരിച്ച് അണ്ണാ ഹാസാരേയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാനാണ് തീരുമാനം. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ഇതിനോടകം ജനം വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങി തുടങ്ങി. പഴയ ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും അവയില്‍ മാര്‍ക്കര്‍ പേന കൊണ്ട് ഹസാരേയ്ക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് മുംബൈയില്‍ ഹസാരെ അനുയായികള്‍ പ്രത്യക്ഷപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയില്‍ നിറയ്ക്കാന്‍ അണ്ണാ ഹസാരെയുടെ ആഹ്വാനം
Next »Next Page » ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine