ജയില്‍ നിറയ്ക്കാന്‍ അണ്ണാ ഹസാരെയുടെ ആഹ്വാനം

April 8th, 2011

support-hazare-400-267-epathram

ന്യൂഡല്‍ഹി : അഴിമതിയ്ക്കെതിരെ പോരാടാന്‍ രാജ്യമെമ്പാടുമുള്ള ജനങ്ങളോട്‌ അഴിമതി നിരോധന നിയമം നടപ്പിലാക്കുവാന്‍ വേണ്ടി മരണം വരെ നിരാഹാര സമരം നടത്തുന്ന അന്ന ഹസാരെ ആഹ്വാനം ചെയ്തു. ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സദ്ബുദ്ധി നല്‍കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും ഈ കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, സോണിയാ ഗാന്ധി, നിയമ മന്ത്രി എന്നിവര്‍ക്ക്‌ കതെഴുതനം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുവാന്‍ അന്ന ഹസാരെ ആഹ്വാനം ചെയ്തു.

ജയില്‍ നിറയ്ക്കല്‍ സമരം എങ്ങനെ ചെയ്യണം എന്നും അദ്ദേഹം വിശദീകരിച്ചു. ഓരോരുത്തരും തങ്ങളുടെ അടുത്തുള്ള റോഡില്‍ പോയി നിന്ന് അത് വഴി പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയണം. അപ്പോള്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്ത് ജയിലിലേക്ക്‌ കൊണ്ട് പോവും. ഇങ്ങനെ ജയില്‍ നിറയ്ക്കുകയാണ് വേണ്ടത്‌ എന്ന് അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

April 7th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സത്യഗ്രഹസമരം കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്നു. ഇന്നലെ ജന്തര്‍ മന്തറില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഹസാരെയുടെ നിശിതവിമര്‍ശനത്തിന്‌ ഇരയായ കൃഷിമന്ത്രി ശരദ്‌പവാര്‍ അഴിമതിവിരുദ്ധ ബില്‍ പരിശോധിക്കുന്ന മന്ത്രിസഭാ സമിതിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. അതുകൊണ്ടായില്ലെന്നും പവാര്‍ മന്ത്രിസ്‌ഥാനം ഒഴിയുകയാണു വേണ്ടതെന്നുമാണ്‌ ഹസാരെ പ്രതികരിച്ചത്‌.

നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളി ഹസാരെയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നതോടെ പ്രധാന മന്ത്രി ഇന്നലെ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. എന്നാല്‍ സമരം രാഷ്ട്രീയവല്ക്കരിക്കാന്‍ ശ്രമിച്ച ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാലയെയും ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതിയെയും അനുയായികള്‍ വേദിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിയോഗിക്കാനും ആലോചനയുണ്ട്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാന്ധിജി : പുസ്തകം നിരോധിക്കില്ല എന്ന് മൊയ്‌ലി

April 5th, 2011

ന്യൂഡല്‍ഹി : ഗാന്ധിജി യുടെ ലൈംഗികത സംബന്ധിച്ച വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കില്ല എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പുസ്തകത്തില്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല എന്ന് എഴുത്തുകാരനായ ജോസഫ്‌ ലെലിവെല്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

gandhiji-hermann-kallenbach-epathramഗാന്ധിജിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ ബാഷിനോടൊപ്പം

ലെലിവെല്‍ഡിന്റെ Great Soul: Mahatma Gandhi and his Struggle with India എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചകളിലാണ് ഗാന്ധിജിയുടെ ലൈംഗികതയുടെ വിഷയം വിവാദമായത്. ഈ അവസരം മുതലെടുത്ത്‌ ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി പുസ്തകം ഗുജറാത്തില്‍ നിരോധിച്ചതോടെ ഈ വിഷയം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതിക്കെതിരെ മരണം വരെ നിരാഹാരം

April 5th, 2011

anna-hazare-kiran-bedi-swami-agnivesh-jan-lokpal-epathram

ന്യൂഡല്‍ഹി : അഴിമതി വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കണം എന്ന ആവശ്യവുമായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ ഇന്ന് മുതല്‍ പാര്‍ലമെന്റിനു മുന്‍പില്‍ മരണം വരെ നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ കൊണ്ട് വരുന്ന ലോക്പാല്‍ ബില്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയമാണെന്നും ഇത് ബില്ലിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുമെന്നും ഹസാരെ ചൂണ്ടി കാണിക്കുന്നു.

ഇതിനു പരിഹാര നിര്‍ദ്ദേശങ്ങളുമായി നിയമ വിദഗ്ദ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ “ജന ലോക്പാല്‍ ബില്‍” നടപ്പിലാക്കണം എന്ന് ഹസാരെ ആവശ്യപ്പെടുന്നു. കര്‍ണ്ണാടക ലോകായുക്ത ജഡ്ജി സന്തോഷ്‌ ഹെഗ്‌ഡെ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍, സാമൂഹ്യ പ്രവര്‍ത്തക കിരണ്‍ ബേദി, വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കെജ്രിവാള്‍ എന്നിവരാണ് ജന ലോക്പാല്‍ ബില്ലിന്റെ ശില്‍പ്പികള്‍.

അഴിമതിക്കാരെ കര്‍ശനമായി ശിക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉള്ള ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജനങ്ങളോട്‌ തങ്ങളുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ഹസാരെ ആഹ്വാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »


« Previous Page« Previous « സ്വതന്ത്രമായ ആണവ നയം നടപ്പിലാക്കും: പ്രധാനമന്ത്രി
Next »Next Page » സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine