പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി

November 22nd, 2018

azhikode-mla-iuml-leader-km-shaji-ePathram
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.

എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.

തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.

അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.

‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.

ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു

October 3rd, 2018

farmer-rally-kisan-kranti-padyatra-ends-at-delhi-s-kisan-ghat-ePathram

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയ ങ്ങ ളിൽ പ്രതി ഷേധിച്ച് ഡല്‍ഹി യിലേക്ക് നടത്തിയ കര്‍ഷക രുടെ ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു.

എം. എസ്. സ്വാമി നാഥന്‍ കമ്മീഷ ന്റെ ശുപാര്‍ശ കള്‍ നടപ്പാക്കുക എന്നതടക്കം നിരവധി സുപ്ര ധാന ആവശ്യ ങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാര തീയ കിസാൻ യൂണി യന്റെ നേതൃത്വ ത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാന ങ്ങ ളില്‍ നിന്ന് ഡല്‍ഹി യിലേക്ക് സെപ്റ്റം ബര്‍ 23 ന് ആരം ഭിച്ച ‘കിസ്സാൻ ക്രാന്തി പദ യാത്ര’ ചൊവ്വാഴ്ച രാത്രി യോടെ കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിംഗ് സ്മാരക ത്തില്‍ എത്തി ച്ചേര്‍ന്നു.

കർഷക സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗി ന്റെ നേതൃത്വ ത്തി ലുള്ള കേന്ദ്ര സമി തിയു മായി നടത്തിയ ചർച്ച യിൽ ഭൂരി പക്ഷം വിഷയ ങ്ങളിലും ഒത്തു തീര്‍പ്പായി.ആറ് ദിവസ ത്തി നുള്ളില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്ന് ഭാര തീയ കിസാന്‍ യൂണി യന്‍ വക്താവ് രാകേഷ് തികൈത് അറിയിച്ചു.

കാര്‍ഷിക കടം എഴുതി ത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനു വദിക്കുക, ഇന്ധന വില കുറക്കുക. വിള ഇന്‍ ഷ്വ റന്‍സ് പദ്ധതി മെച്ച പ്പെടു ത്തുക,കരിമ്പു കര്‍ഷ കര്‍ക്കു മില്ലുകള്‍ നല്‍ കുവാ നുള്ള കുടി ശ്ശിക ലഭി ക്കുവാൻ സര്‍ ക്കാര്‍ ഇട പെടുക, 10 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്ക മുള്ള ട്രാക്ടറു കളുടെ ഉപ യോഗ ത്തിനുള്ള വിലക്ക് റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യ ങ്ങളാണ് കര്‍ഷകര്‍ ഉന്ന യിച്ചത്.

എഴുപതിനായിരത്തോളം കര്‍ഷകരാണ് ‘കിസ്സാൻ ക്രാന്തി പദ യാത്ര’ യിൽ പങ്കെടുത്തത്. അഞ്ഞൂ റോളം ട്രാക്ടറു കളിലും പ്രക്ഷോഭകര്‍ വന്നിരുന്നു. കര്‍ഷകരെ ഗാസി യാബാദില്‍ തടയുവാനുള്ള പോലീ സിന്റെ ശ്രമം സംഘര്‍ഷ ത്തില്‍ കലാ ശിച്ചിരുന്നു. കര്‍ഷക പദയാത്ര ഡല്‍ഹി യില്‍ എത്തു ന്നത് തട യുവാ നുള്ള പോലീ സിന്റെ ശ്രമ ങ്ങള്‍ ഫലി ക്കാതെ വന്നതോടെ കര്‍ഷകരെ അനു നയി പ്പിക്കു വാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി യത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെജ്രിവാൾ വീണ്ടും

November 10th, 2012

arvind-kejriwal-epathram

മുകേഷ് അംബാനിയുടേയും ഡാബർ കമ്പനി ഉടമകളുടേയും ഉൾപ്പെടെ നിരവധി പ്രമുഖ വ്യവസായികളുടെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന വെളിപ്പെടുത്തലുമായി അഴിമതി വിരുദ്ധ ഇന്ത്യ യുടെ നേതാവ് അരവിന്ദ് കെജ്രിവാൾ വീണ്ടും പത്ര സമ്മേളനം നടത്തി. ഇത്തരം വമ്പന്മാരുടെ കള്ളപ്പണം തിരികെ പിടിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മറിച്ച് ഇവർക്ക് സംരക്ഷണം നൽകാനാണ് സർക്കാരിന് താൽപര്യം.

ഡൽഹിയിൽ നടന്ന പത്ര സമ്മേളനത്തിലാണ് കെജ്രിവാൾ അസുഖകരമായ ഒട്ടേറെ വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വിസ് ബാങ്കുകളിൽ രഹസ്യ നിക്ഷേപമുള്ള 700 ഇന്ത്യാക്കാരുടെ പട്ടിക സർക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 100 പേരെ മാത്രമെ ഇതു വരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുള്ളൂ. ഫ്രെഞ്ച് സർക്കാർ നൽകിയ പട്ടിക വെളിപ്പെടുത്താൻ ആവില്ല എന്ന് വ്യക്തമാക്കിയ സർക്കാർ ഇത് സംബന്ധിച്ച് ഒരു ധവള പത്രം പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഈ ധവള പത്രത്തിലാകട്ടെ സ്വിസ് ബാങ്കുകളിലെ ആകെ പണത്തിന്റെ 0.13% മാത്രമാണ് ഇന്ത്യാക്കാരുടേത് എന്ന കണക്കാണ് സർക്കാർ നൽകിയത്.

ഇന്ത്യയിൽ നിന്നും അനധികൃതമായി പണം കടത്താൻ പ്രമുഖ ആഗോള ബാങ്കായ എച്. എസ്. ബി. സി. യും സ്വിസ് ബാങ്കുകളും എല്ലാ വിധ സഹായങ്ങളും ചെയ്യുന്നതായി കെജ്രിവാൾ ചൂണ്ടിക്കാട്ടി.

അദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് ചില സമ്പന്നർ നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് തന്റെ വെളിപ്പെടുത്തൽ എന്ന് കെജ്രിവാൾ വ്യക്തമാക്കി. ഇവരുടെ മൊഴികളിൽ നിന്ന് എച്. എസ്. ബി. സി. ബാങ്ക്‍ ഹവാല രീതിയിലാണ് ധന വിനിമയം ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. ഇത് തന്നെ ബാങ്ക്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ധാരാളമാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, സഹോദരൻ അനിൽ അംബാനി, ജെറ്റ് എയർവെയ്സ്
ചെയർമാൻ നരേഷ് ഗോയൽ, ഡാബർ കമ്പനിയുടമകളായ ബർമൻ കുടുംബം, യാഷ് ബിർളാ ഗ്രൂപ്പിന്റെ യശോവർദ്ധൻ ബിർള, കോൺഗ്രസ് നേതാവും എം. പി. യുമായ അന്നു ടണ്ടൻ എന്നിവർക്ക് സ്വിസ് ബാങ്കുകളിൽ സമ്പാദ്യമുണ്ട് എന്ന് പേരെടുത്ത് കെജ്രിവാൾ ചൂണ്ടിക്കാണിച്ചു.

ഫ്രെഞ്ച് സർക്കാർ കൈമാറിയ പട്ടികയിൽ മുകേഷ് അംബാനിയുടെ പേര് തങ്ങളുടെ തെറ്റ് കൊണ്ട് കടന്നു വന്നതാണ് എന്ന് കഴിഞ്ഞ വർഷം എച്. എസ്. ബി. സി. ബാങ്ക്‍ ക്ഷമാപണം നടത്തിയത് വാർത്തയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ ഇടപെടല്‍ : സാംദീപിന്റെ രക്ഷയ്ക്ക് നീക്കങ്ങള്‍ തുടങ്ങി

July 10th, 2010

samdeep-mohan-varghese-epathramദുബായ്‌ : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ്‌ വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത്‌ കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ്‌ തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത്‌ ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.

വാര്‍ത്ത പുറത്തായതോടെ പഞ്ചാബ് പോലീസ്‌ ഡി.ജി.പി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെതിരെ ഫെബ്രുവരി 5നു രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്.ഐ.ആറിനെ കുറിച്ച് പട്ട്യാല എസ്.എസ്.പി. രണ്ബീര്‍ സിംഗ് ഖത്ര, മൊഹാലി എസ്.എസ്.പി. ജി.എസ്. ബുല്ലാര്‍ എന്നിവരോട് വിശദീകരണം ആരാഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.ജി.പി. പി.എസ്. ഗില്‍ ഇന്റലിജന്‍സ്‌ വിഭാഗം എ.ഡി.ജി.പി. സുരേഷ് അറോറയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്പുര ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട് മന്‍മോഹന്‍ ശര്മ്മയില്‍ നിന്നും അന്വേഷണ ചുമതല മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് സ്വരണ്ദീപ് സിംഗിന് കൈമാറിയിട്ടുണ്ട്. മന്‍മോഹന്‍ ശര്‍മ്മയാണ് സാംദീപിനെ തിരഞ്ഞു കൊച്ചിയില്‍ ചെന്നത്.

പ്രതികളായ അമര്‍ദീപ് സിംഗിനെയും രാജേഷിനെയും ജാമ്യത്തില്‍ വിട്ടു എന്ന് കേസിന്റെ ചുമല ഏറ്റെടുത്ത ഡി.എസ്.പി. സ്വരണ്ദീപ് സിംഗ് അറിയിച്ചു.

പട്ട്യാല കോടതിയുടെ ഉത്തരവ്‌ അനുസരിച്ച് പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ടിയാണ് താന്‍ കൊച്ചിയില്‍ എത്തിയത് എന്ന് മന്‍മോഹന്‍ ശര്‍മ്മ വിശദീകരിക്കുന്നു. വിമാനത്തിലാണ് താന്‍ സഞ്ചരിച്ചത്. ഗേറ്റ്‌വേ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകള്‍ ഏതാണ്ട് 50,000 രൂപ താന്‍ പോലീസ്‌ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

1 of 3123

« Previous « സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു
Next Page » ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്നം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine