ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി

July 2nd, 2020

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യ ത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്.

ബംഗാളിൽ നടന്ന ബി. ജെ. പി. റാലി യിൽ സംസാരിക്കു മ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണ ത്തിന് വേണ്ടി യാണ് നാം ചൈനീസ് ആപ്പു കൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതൊരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നു.

ഇന്ത്യ – ചൈന അതിർത്തിയില്‍ അരങ്ങേറുന്ന സംഘർഷ ത്തിന്റെ പശ്ചാത്തല ത്തിലാണ് ടിക്ക് ടോക്, യു. സി. ബ്രൗസർ, വി- ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.

സമാധാനം എന്നതിലാണ് നമ്മള്‍ വിശ്വസി ക്കുന്നത്. രാജ്യങ്ങള്‍ തമ്മി ലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച യിലൂടെ പരിഹരി ക്കാവുന്നതാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്ക് ഉണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും.

നമ്മുടെ 20 സൈനികര്‍ ജീവന്‍ നല്‍കി എങ്കില്‍ ചൈന യുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതു വരെ വന്നിട്ടില്ല എന്ന് ഓര്‍ക്കുക എന്നും കേന്ദ്ര മന്ത്രി ബി. ജെ. പി. റാലി യില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം

June 14th, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തത് കൊവിഡ് ലക്ഷണ ങ്ങളുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ രേഖ.

പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, കഫക്കെട്ട്, കടുത്ത ജലദോഷം, തൊണ്ട വേദന, പേശി വേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു ക്ലിനിക്കല്‍ മാനേജ്‌ മെന്റ് പ്രൊട്ടോക്കോള്‍ എന്ന മാര്‍ഗ്ഗ രേഖ യില്‍ ഉള്‍പ്പെടു ത്തി യിരുന്നത്.

മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തവരും ഇനി കൊവിഡ് പരിശോധനക്കു വിധേയരാകും. ശ്വാസ സംബന്ധമായ അസുഖ ങ്ങളുടെ ആരംഭം എന്നു കണക്കിലെടുത്ത് കൊണ്ടാണ് മണവും രുചിയും തിരിച്ച റിയാൻ കഴിയാത്തവരെ പരിശോധിക്കുന്നത്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കു പുറമേ, പ്രായം കൂടിയ വരിലും  പ്രതിരോധ ശേഷി കുറഞ്ഞ വരിലും കടുത്ത ക്ഷീണം, അർദ്ധ അബോധാവസ്ഥ, ശരീര വേദന, വയറിളക്കം, ശ്രദ്ധ ക്കുറവ്, വിശപ്പില്ലായ്മ, ദേഹം അനക്കാൻ കഴിയാത്ത സ്ഥിതി കണ്ടാല്‍ ശ്രദ്ധിക്കണം.

കുട്ടികളില്‍ പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ കണ്ടില്ല എന്നും വരാം. കൊവിഡ്-19 ഗുരുതരമായി ബാധിക്കുന്നത് 60 വയസ്സു കഴിഞ്ഞവരെ യാണ്. മാത്രമല്ല പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും അപകട സാദ്ധ്യത കൂടുതലാണ്.

കൊവിഡ് വൈറസ് ബാധിച്ച ആരോഗ്യ മുള്ള വരില്‍ കാര്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗം മാറി എന്നും കൊറോണയെ ഭയക്കാതെ, വൈറസ് നമ്മളില്‍ എത്താതെ നോക്കു വാനുള്ള ജാഗ്രതയാണു വേണ്ടത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

June 10th, 2020

logo-government-of-india-ePathram
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി എന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ക്കും അയച്ചു കഴിഞ്ഞു എന്ന് കേന്ദ്ര റോഡ് – ഗതാഗത, ദേശീയ പാത മന്ത്രാലയം വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിംഗ് ലൈസന്‍സു കള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ യുള്ള രേഖ കളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് 2020 മാര്‍ച്ച് 30 ന് മന്ത്രാലയം സംസ്ഥാന ങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു.

ലോക്ക് ഡൗണ്‍ കാലയളവ് വീണ്ടും ദീര്‍ഘിപ്പിച്ച സാഹ ചര്യത്തിലാണ് കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി  എന്നുള്ള പുതിയ അറിയിപ്പു വന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം. കൃത്യമായ ഇടവേള കളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്ത മാക്കു കയും വേണം.

ഗർഭിണി കളും 10 വയസ്സിന് താഴെ യുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധ മായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പു വരുത്തണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമൂഹ വ്യാപനം ഉണ്ടായി : സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ധര്‍

June 2nd, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ രംഗത്തെ വിദഗ്ധര്‍

രാജ്യത്ത് വലിയ തോതില്‍ കൊവിഡ്-19 വൈറസി ന്റെ സമൂഹ വ്യാപനം ഉണ്ടായി എന്ന് ഡോക്ടര്‍ മാരു ടെയും പകര്‍ച്ച വ്യാധി വിദഗ്ധരു ടെയും ആരോഗ്യ രംഗത്തെ വിദഗ്ധരു ടേയും സംഘടനകകള്‍ സംയുക്ത പ്രസ്താവന യില്‍ വ്യക്തമാക്കി.

സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞതിനാല്‍ രോഗം നിർമാർജ്ജനം ചെയ്യാം എന്ന ധാരണ നിലവിലെ അവസ്ഥ യിൽ അപ്രായോഗികം എന്നും പ്രധാന മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഐ. സി. എം. ആര്‍., എയിംസ് എന്നിവിട ങ്ങളിലെ വിദഗ്‌ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കൊറോണയെ നേരിടുവാൻ കൃത്യത ഇല്ലാത്തതും അവ്യക്തവും ഉറച്ചു നില്‍ക്കാത്തതുമായ നയങ്ങള്‍ ആയിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അതു വീണ്ടു വിചാരമില്ലായ്മ തന്നെ യാണ്. കൊവിഡ് മഹാമാരിയെ പ്രതി രോധി ക്കുവാൻ കൃത്യമായി പഠിച്ച് തയ്യാർ ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നില്ല എന്നത് ഏറ്റവും വലിയ വീഴ്ച തന്നെ ആയിരുന്നു.

‘‘രോഗം കൈകാര്യം ചെയ്യുന്നതിൽ പകർച്ച വ്യാധി പ്രതിരോധ രംഗത്ത് പ്രവർ ത്തന പരിചയം ഉള്ളവരെ വേണമായിരുന്നു സർക്കാർ ആശ്രയി ക്കേണ്ടി യിരുന്നത്. അതിനു പകരം അക്കാദമിക് രംഗത്ത് ഉള്ളവരു ടെയും ഉദ്യോഗസ്ഥ രുടെയും ഉപദേശം ആയിരുന്നു ഭരണ കൂടം സ്വീകരിച്ചത്. രാജ്യം ഇപ്പോൾ അതിനു വലിയ വില കൊടുക്കുക യാണ്’’- റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്
Next »Next Page » വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശ വുമായി റിസർവ്വ് ബാങ്ക് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine