ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി

September 19th, 2018

nitin-gadkari-2018-union-transport-minister-ePathram
മുംബൈ : ഇന്ധന വില വളരെ ക്കൂടുതല്‍ ആണെന്നും ഇതു മൂലം പൊതു ജന ങ്ങള്‍ പ്രശ്ന ങ്ങള്‍ നേരി ടുന്നു എന്നും കേന്ദ്ര ഗതാ ഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. മൂന്നാമത് ബ്ലൂം ബെര്‍ഗ് ഇന്ത്യാ എക്ക ണോമിക്ക് ഫോറ ത്തില്‍ പങ്കെടുത്തു സംസാരിക്കുക യായി രുന്നു മന്ത്രി.

ഇന്ധന വിലയെ കുറിച്ചുള്ള ചോദ്യ ത്തിനു മറുപടി ആയി ട്ടാണ് മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത് എന്നാല്‍, പെട്രോളി ന്റെയും ഡീസലി ന്റെയും നികുതി നിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരു മാനി ക്കേ ണ്ടത് ധനമന്ത്രി യാണ് എന്നായി രുന്നു  മന്ത്രി യുടെ മറുപടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ

September 12th, 2018

oil-price-ePathram
ന്യൂഡൽഹി : ദിനം പ്രതി വർദ്ധിക്കുന്ന ഇന്ധന വില കുറ ക്കു വാന്‍ കഴിയില്ല എന്ന് കേന്ദ്ര സർ ക്കാർ വീണ്ടും ആവര്‍ത്തിച്ചു. ഇന്ധന വില കുറക്കുന്നത് രാജ്യത്തെ വിക സന പ്രവർ ത്തന ങ്ങളെ പ്രതി കൂല മായി ബാധി ക്കും എന്നാണ് ധന മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ നികുതി കുറച്ചു കൊണ്ട് ഇന്ധന വില നിയന്ത്രി ക്കുവാന്‍ സാധിക്കും എന്ന വിശദീ കര ണ വു മായി പെട്രോളിയം വകുപ്പു മന്ത്രി ധർ മ്മേന്ദ്ര പ്രധാൻ.

ഇന്ധന വില വർദ്ധന വിന്ന് എതിരെ കോൺ ഗ്രസ്സിന്‍റെ നേതൃത്വ ത്തിൽ തിങ്കളാഴ്ച രാജ്യ വ്യാപക ബന്ദ് സംഘ ടിപ്പി ച്ചിരുന്നു. തുടർന്ന് ബി. ജെ. പി. പ്രസിഡണ്ട് അമിത് ഷാ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനു മായി വില വർദ്ധന വിനെ കുറിച്ചു നടത്തിയ ചര്‍ച്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പക്ഷേ നികുതി കുറ ക്കുന്ന കാര്യ ത്തിൽ നില പാട് സ്വീകരി ക്കേണ്ടത് ധന മന്ത്രാലയം ആണെന്നും ധർ മ്മേന്ദ്ര പ്രധാൻ വ്യക്ത മാക്കി.

ധനമന്ത്രാലയ ത്തിൽ ചേർന്ന ഉന്നത തല യോഗ ത്തിൽ ഇന്ധന നികുതി കുറക്കേണ്ടതില്ല എന്ന തീരു മാന മാണ് എടുത്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡി സര്‍ക്കാര്‍ അതിരു കള്‍ ലംഘിച്ചു : ഡോ. മന്‍ മോഹന്‍ സിംഗ്

September 10th, 2018

manmohan-singh-epathram
ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പ്രവര്‍ത്ത നങ്ങള്‍ എല്ലാം തന്നെ ദേശീയ താല്‍ പര്യ ങ്ങള്‍ ക്ക് വിരു ദ്ധമാണ് എന്നും അവര്‍ എല്ലാ അതിരു കളും ലംഘിച്ചു എന്നും മുന്‍ പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ്.

പ്രതിപക്ഷ കക്ഷി കൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദി നോട് അനു ബന്ധിച്ചു നടത്തിയ പ്രതിഷേധ പരി പാടി യിൽ സംസാരി ക്കുക യായിരുന്നു ഡോ. മന്‍ മോഹന്‍ സിംഗ്.

ഇന്ധന വില വർദ്ധനക്ക് എതിരെ കോൺ ഗ്രസ്സി ന്റെ നേതൃത്വ ത്തിൽ 21 പ്രതി പക്ഷ പാർട്ടി കളാണ് പ്രതി ഷേധ വു മായി ഭാരത് ബന്ദ് നടത്തി യത്.

രാജ്യ താത്പര്യ ത്തിന് എതിരായ കാര്യ ങ്ങ ളാണ് മോഡി സർക്കാർ ചെയ്തു കൊണ്ടി രിക്കുന്നത്. കർഷ കരെ സഹായി ക്കു ന്ന തിൽ സർ ക്കാർ പരാജയ മാണ്. രാജ്യ ത്തിന്റെ ഐക്യ വും സമാധാ നവും നില നിർത്തു വാനും സംര ക്ഷി ക്കു വാനു മാണ് നാം ഒന്നിച്ചു ചേര്‍ന്നി രിക്കു ന്നത്.

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ ചെറിയ അഭി പ്രായ വ്യത്യാസ ങ്ങളെ നാം അവ ഗണി ക്കണം. പഴയ പ്രശ്‌ന ങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടി കള്‍ ഐക്യ ത്തോടെ മുന്നോട്ട് പോകണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍
Next »Next Page » സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine