സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം

April 6th, 2012

intimate-body-wash-epathram

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.

തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.

ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.

എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല

December 18th, 2011

Veena-Malik-epathram

മുംബൈ: പാകിസ്താനില്‍ നിന്നും എത്തി ബോളിവുഡ് താരമായി മാറിയ വീണാ മാലിക്കിനെ കാണാനില്ല. അവരുടെ ബിസിനസ്സ് മാനേജര്‍ പ്രതീക് മേത്തയാണ് ഇക്കാര്യം പരാതിപ്പെട്ടത്. ഈയിടെ ഇവരുടെ നഗ്‌നചിത്രം ഒരു മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങളില്‍ അകപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി. പാക്‌ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിന്റെ കാമുകിയായിരുന്ന ഇവര്‍ വാതുവെപ്പ് കേസില്‍ അസ്സിഫിനെതിരെ മൊഴി നല്കിയതിലൂടെയാണ് പ്രശസ്തയാകുന്നത്. കഴിഞ്ഞദിവസം ഗോരെഗാവിലെ ഫിലിംസിറ്റിയില്‍ ‘മുംബൈ 125 കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി പോയ അവരെ പിന്നീട് കണ്ടിട്ടില്ലെന്നും ഷൂട്ടിങ് തീര്‍ന്ന ശേഷം അവര്‍ ഒരു കാറില്‍ക്കയറി പോകുന്നത് കണ്ടെന്നും പിന്നീടവരെ ഫോണില്‍പ്പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവരുടെ മേത്ത പറയുന്നു. ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിയിട്ടുണ്ട്.

-

വായിക്കുക: , ,

Comments Off on ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല

വേണ്ടാത്ത പെണ്‍കുട്ടികളുടെ പേര് മാറ്റി

October 23rd, 2011

nakoshi-renaming-epathram

സത്താര : “വേണ്ടാത്തവള്‍” എന്ന പേര് ഒരു ശാപമായി ഇത്രയും നാള്‍ പേറി നടന്ന 265 പെണ്‍കുട്ടികളാണ് മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്ളത്. ഇവരുടെ എല്ലാം പേര് “നക്കോഷി” എന്നായിരുന്നു ഇന്നലെ വരെ. നക്കോഷി എന്നാല്‍ വേണ്ടാത്തവള്‍. ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങള്‍ ആവുന്ന ഇവിടത്തെ മാതാപിതാക്കള്‍ സഹികെട്ടാണ് അവസാനം തങ്ങളുടെ മകള്‍ക്ക് നക്കോഷി എന്ന് പേരിടുന്നത്. ഇത് ദൈവത്തോട്‌ ഉള്ള ഒരു പരാതിയായാണ് ഇവര്‍ കണക്കാക്കുന്നത്. ഇനിയും തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് വേണ്ട എന്ന പരാതി. ഇങ്ങനെ നക്കോഷി എന്ന് തങ്ങളുടെ പെണ്‍കുഞ്ഞിനെ നാമകരണം ചെയ്‌താല്‍ പിന്നീട് ജനിക്കുന്നത് ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് ഇവര്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.

nakoshi-renaming-ceremony-epathram

ഇത്തരത്തില്‍ നക്കോഷി എന്ന് പേരുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇത്തരം കുട്ടികളുടെ കണക്കെടുപ്പ്‌ നടത്തി. അപ്പോഴാണ്‌ 265 കുട്ടികള്‍ ഈ പേരുമായി ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തീവ്രമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനുമായി വമ്പിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ നക്കോഷിമാര്‍ക്കൊക്കെ സോന, അനഘ, ഐശ്വര്യ, പ്രിയങ്ക എന്നിങ്ങനെ സുന്ദരമായ പേരുകള്‍ ലഭിച്ചു.

പേര് വേണ്ടാത്തവള്‍ എന്നാണെങ്കിലും മഹാരാഷ്ട്രാ സംസ്ഥാനത്തിന് പെണ്‍കുട്ടികളെ വേണം എന്നും സംസ്ഥാനം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യമായാണ് കാണുന്നത് എന്നും പെണ്‍കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച എന്‍.സി.പി. നേതാവും എം.പി.യുമായ സുപ്രിയാ സുലെ പറഞ്ഞു. പേര് മാറ്റല്‍ ചടങ്ങില്‍ മാത്രമായി ഒതുങ്ങാതെ ലിംഗ വിവേചനം സമൂലമായി ജന മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂവാലന്മാര്‍ക്ക് ചെരുപ്പ്‌ കൊണ്ട് അടി

September 22nd, 2011

chappal-maarungi-epathram
മുംബൈ : മുംബൈയിലെ വില്‍സന്‍ കോളേജില്‍ ഇപ്പോള്‍ പൂവാല ശല്യമില്ല. കാരണം ഇവിടത്തെ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റ്‌ പൂവാല ശല്യത്തിനു എതിരെയുള്ള പ്രതിരോധം ആയിരുന്നു. പൂവാലന്മാരെ ചെരിപ്പ്‌ കൊണ്ട് അടിച്ച് ഓടിക്കണം എന്നാണ് ഈ കാമ്പെയിന്‍ പറയുന്നത്. ഇതിനായി കോളേജ്‌ ക്യാമ്പസില്‍ ഉടനീളം ഇവര്‍ പെട്ടികള്‍ നിറയെ ചെരിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ തൊട്ടടുത്തുള്ള പെട്ടിയില്‍ നിന്നും ഒരു ചെരിപ്പെടുത്ത് ഉടന്‍ പ്രയോഗിക്കാം.

chappal-maarungi-girls-epathram

പൂവാല ശല്യം വക വെച്ച് കൊടുക്കാതെ ഇതിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ഈ ക്യാമ്പെയിനു കോളേജിലെ ആണ്‍കുട്ടികളുടെയും അദ്ധ്യാപകരുടെയും പിന്തുണയുമുണ്ട്. കോളേജിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജെക്റ്റ്‌ ആയി നടപ്പിലാക്കി തുടങ്ങിയതാണ് ഈ ക്യാമ്പെയിന്‍. എന്നാല്‍ ഇതിന് വന്‍ പിന്തുണയും പ്രചാരവുമാണ് ലഭിച്ചത്. ഇവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ 650 പേരാണ് ഇത് “ലൈക്ക്” ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ ദൈവം മരിച്ച ദിവസം

May 15th, 2011

the-day-my-god-died-epathram

മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്‌. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.

അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത്‌ തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക്‌ പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത്‌ അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.

red-street-mumbai-epathramകാമാട്ടിപുരയിലെ ചുവന്ന തെരുവ്‌

പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.

ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.

ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.

ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.

ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്‌. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.

ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ്‌ ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.

ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

8 of 11789»|

« Previous Page« Previous « പ്രകാശ്‌ കാരാട്ടിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റില്ല
Next »Next Page » വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍ »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine