Wednesday, January 18th, 2012

വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം

school-youth-festival-kerala-epathram
തൃശ്ശൂര്‍: കൌമാര കലാമേളക്ക് തിരശ്ശീലയുയര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ കലയുടെ കുടമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് നടന രാജനായ വടക്കും‌നാഥന്റെ തട്ടകം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തിയതോടെ  തൃശ്ശൂര്‍ നഗരം കലയുടെ പൂരത്തെ വലിയ ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നടരാജന്റെ സന്നിധിയില്‍ നൂപുരധ്വനികളും താളമേളങ്ങളും കൊണ്ട് മുഖരിതമാകുമ്പോള്‍ പൂര നഗരി അതില്‍ സ്വയം ലയിച്ചു പോകുന്ന കാഴ്ചയാണെങ്ങും. നൂറുകണക്കിനാളുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കലാ വൈഭവം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകള്‍ക്ക് അരങ്ങ് വടക്കുംനാഥസന്നിധിയില്‍ ആകുമ്പോള്‍ അത് ജന്മ സായൂജ്യമായി മാറുന്നു. കൊച്ചു കലാകാരന്മാരും കലാകാരികളും കാണികളെ മാത്രമല്ല വടക്കുംനാഥന്റെ മണ്ണിനെ വരെ കോരിത്തരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിനു കലാകാരന്മാരും കലാകാരികളും അരങ്ങില്‍ എത്തിയതോടെ പൂരനഗരിയെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരുള്ള ത്രിശ്ശിവപേരൂര്‍ ഒന്നു കൂടെ പ്രൌഢമാകുന്നു.  രാവേറെ ചെല്ലുവോളം നൃത്തവേദിയില്‍ വിരിയുന്ന കലയുടെ കുടമാറ്റം കാണുവാന്‍ ആളുകള്‍ പൂരനഗരിയില്‍ ആണ്‍‌പെണ്‍ വ്യത്യാസമില്ലാതെ മിഴിയനക്കാതെ ശ്വാസം പിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാകുക. തൃശ്ശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം കഴിഞ്ഞുള്ള കുടമാറ്റത്തിനു മാത്രമേ ഒരു പക്ഷെ ഇത്തരം ഒരു കാഴ്ച കണുവാനാകൂ. കലാമത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ കടന്നെത്തിയ സന്തോഷ് പണ്ഡിറ്റിലേക്ക്  കാണികളുടെ ശ്രദ്ധ ഇടയ്ക്ക് ഒന്നു മാറിയെങ്കിലും ക്ഷണനേരത്തില്‍ അവര്‍ അതില്‍ വിരസരുമായി. മാത്രമല്ല കുട്ട്യോള്‍ക്ക് കണ്ണേറുതട്ടാതിരിക്കാന്‍ എത്തിയതല്ലേ ?എന്ന് തൃശ്ശൂര്‍ കാരുടെ സ്വതസിദ്ധമായ കമന്റ് വരികയും ചെയ്തു.
സംസ്കൃതോത്സവത്തോടനുബന്ധിച്ച് ഉള്ള അഷ്ടപദി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ  കുട്ടികളെ കാണാന്‍ ഇടയ്കയുടെ അന്തരിച്ച കുലപതി ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദന്‍ എത്തിയത് ആവേശം പകര്‍ന്നു. ഹരിഗോവിന്ദന്‍ കുട്ടികള്‍ക്കൊപ്പം ഇടയ്ക്ക വായിച്ചത് വ്യത്യസ്ഥമായ അനുഭവമായി. മാര്‍ഗ്ഗം കളി, മോണോ ആക്ട് തുടങ്ങിയവക്ക് കാണികള്‍ തിങ്ങി നിറഞ്ഞു.  സൌമ്യ വധവും, പെരുമ്പാവൂരില്‍ ബസ്സ് യാത്രക്കാരനെ സഹയാത്രികള്‍ കൊലപ്പെടുത്തിയതുമെല്ലാം മോണോ ആക്ടില്‍ വിഷയമായി. പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങള്‍ മത്സരം കാണുവാനും വിവിധ സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുവാനുമായി എത്തിക്കൊണ്ടിരിക്കുന്നു. ഏഴു രാവും പകലും നീളുന്ന കലാമേള കാണുവാന്‍ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഒഴുകിയെത്തുകയാണ് വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. റിയാലിറ്റി ഷോകളുടെ തട്ടിപ്പുകള്‍ കണ്ട് മനം മടുത്തവര്‍ക്ക് എസ്. എം.എ സിന്റെ പിന്‍‌ബലമില്ലാത്ത, അമേരിക്കന്‍ ജന്മം കൊണ്ട് “അനുഗ്രതീതരാകാത്ത“ കേരളീയ കലാകാരന്മാരുടെ കഴിവു മാറ്റുരക്കുന്ന ഈ വേദി വേറിട്ടൊരു അനുഭവമായി മാറുന്നു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine