Monday, February 13th, 2012

ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

cpm-logo-epathram
തിരുവവനന്തപുരം: സി. പി. എം- സി. പി. ഐ  സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നിലവാരം കുറഞ്ഞ ഭാഷയുമായി പോര്‍വിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇടതു മുന്നണിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. സി. പി. എം സംസ്ഥാന സമ്മേളന പോസ്റ്ററില്‍ യേശു കൃസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ നേതാവ് സി. കെ.ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി. പി. എം സംസ്ഥാന സമ്മേളനത്തില്‍ ഇവന്റ് മേനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചതായി സി. പി. ഐ ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ സി. പി. എം നേതൃത്വം ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് സി. പി. എം സംസ്ഥാന സമ്മേളനം നടത്തിയതെന്ന പരാമര്‍ശത്തെ അല്പന്‍ അല്പത്തം പറഞ്ഞതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസാര ഭാഷ മാന്യവും അന്തസ്സുള്ളതുമാകണമെന്നായിരുന്നു ചന്ദ്രപ്പന്‍ ഇതിനോട് പ്രതികരിച്ചത്. ഇടതു ഐക്യം ശക്തിപ്പെടണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര നേതാക്കളെ ഇരുത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേണന വേദികള്‍ പരസ്പരം പോര്‍വിളിക്കുന്ന തലത്തിലേക്ക് തരം താഴുകയുണ്ടായി. സമ്മേളനം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കന്മാര്‍ വാക്‍പോരു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചന്ദ്രപ്പനു കമ്യൂണിസ്റ്റ് ഗുണമില്ലെന്ന് ഈ. പി ജയരാജനു മറുപടിയായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്കൂളില്‍ നിന്നും കമ്യൂണിസം പഠിച്ചയാളല്ല ചന്ദ്രപ്പനെന്ന് ബിനോയ്‌ വിശ്വവും തിരിച്ചടിച്ചു. പ്രമുഖ കക്ഷികളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അസ്വസ്ഥരാണ്. സി. പി. എം-സി. പി. ഐ വാക്‍പോരിനു ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിട്ടുണ്ട്.
:)

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി
  • കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
  • വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി
  • രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
  • കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി
  • ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം
  • സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
  • ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
  • ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി
  • പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി
  • അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി
  • വയനാട്ടില്‍ ആദിവാസി ഭൂസമരം ശക്തമാകുന്നു
  • കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍
  • പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു
  • ടി.പി വധം നാല് പേര്‍ പിടിയില്‍
  • സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല
  • വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ
  • പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
  • ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി
  • വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി



  • പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine