Sunday, March 9th, 2014

അര്‍.എസ്.പി. ഇടത് മുന്നണി വിട്ടു; പ്രേമചന്ദ്രന്‍ കൊല്ലത്ത് സ്ഥാനാര്‍ഥി

കൊല്ലം: പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിലും ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചതിലും പ്രതിഷേധിച്ച് ആര്‍.എസ്.പി ഇടത് മുന്നണി വിട്ടു. കൊല്ലത്ത് മുതിര്‍ന്ന നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ മത്സരിക്കും. സി.പി.എം സ്ഥാനാര്‍ഥി മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയാണ്. യു.ഡി.എഫ് ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ എല്‍.ഡി.ഫിലും, യു.ഡി.ഫിലുമായി ഭിന്നിച്ചു നില്‍ക്കുന്ന ആര്‍.എസ്.പി കള്‍ ലയിക്കുകയാണെങ്കില്‍ പ്രേമചന്ദ്രന്‍ ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതു സംബന്ധിച്ച് ആര്‍.എസ്.പി (ബി) നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ മുന്‍‌കൈ എടുത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നേരത്തെ ആര്‍.എസ്.പി മത്സരിച്ചിരുന്ന കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ സി.പി.എം ഈ സീറ്റില്‍ പരാജയപ്പെടുകയും ചെയ്തു. ആര്‍.എസ്.പി.യ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ പ്രേമചന്ദ്രന്‍ മത്സര രംഗത്ത് ഇറങ്ങുന്നതോടെ മത്സരം കടുക്കും. എം.എ.ബേബിയെ സംബന്ധിച്ച് മണ്ഡലത്തില്‍ വേണ്ടത്ര സ്വാധീനവുമില്ല. പാര്‍ളമെന്റേറിയന്‍ എന്ന നിലയില്‍ പ്രേമചന്ദ്രന്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടെ കണക്കിലെടുക്കുമ്പോള്‍ ഇടതു പക്ഷത്തിനു കനത്ത ക്ഷീണം സംഭവിക്കാനിടയുണ്ട്.

ആര്‍.എസ്.പിയെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം. ഏക പക്ഷീയമായി സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് സീറ്റുകള്‍ പങ്കിട്ടെടുത്ത ശേഷം ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ജോസഫ് വിഭാഗം മുന്നണിവിട്ടപ്പോള്‍ ഒഴിവു വന്ന സീറ്റും സി.പി.എം എടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലറിനു സീറ്റു നല്‍കാത്തതിന്റെ പേരില്‍ അവര്‍ മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. ഘടക കക്ഷികള്‍ക്ക് സീറ്റ് നിഷേധിക്കുന്ന സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി കൂടെ മുന്നണി വിട്ടതോടെ കേരളത്തില്‍ ഇടതു മുന്നണി എന്നത് ഇല്ലാതായതായി രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ചെറുകക്ഷികള്‍ക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ് സി.പി.എം സീറ്റ് ഏറ്റെടുക്കും. സി.പി.ഐ ആകട്ടെ മുന്നണി മര്യാദക്ക് നിരക്കാത്ത ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകുന്നുമില്ല. അവര്‍ തങ്ങളുടെ സീറ്റു നഷ്ടപ്പെടാതിരിക്കുവാനയി സി.പി.എമ്മിന്റെ തീരുമാനത്തെ നിശ്ശബ്ദമായി പിന്താങ്ങുകയും ചെയ്യുന്നു.

കൊല്ലത്ത് മത്സരിക്കുവാനുള്ള ആര്‍.എസ്.പിയുടെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതനാന്ദന്‍ ആവശ്യപ്പെട്ടു. കടുത്ത തീരുമാനം ഉപേക്ഷിച്ച് ഇടതു പക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുവാന്‍ ആര്‍.എസ്.പി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine