Monday, June 24th, 2013

അവിഹിതബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും: നിയമസഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങളും നിയമസഭാംഗങ്ങളുടെ അവിഹിത ബന്ധങ്ങളും സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്‌വാദം മൂര്‍ച്ചിച്ചതോടെ സ്പീക്കര്‍ നിയമ സഭ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ മോചനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടാര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുമ്പ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്‌വാദത്തിനു ഇടയാക്കി.

ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ്റ്റ് തെറ്റയില്‍ എം.എല്‍.എ മകനുമായുള്ള വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയും ദൃശ്യങ്ങളും ഇന്നലെ മാധ്യമങ്ങളില്‍ വന്നിരുന്നു.പരാതിക്കാരിയായ യുവതി തന്നെയാണ് ദൃശ്യങ്ങള്‍ ലാപ്‌ടോപിലെ ക്യാമറയുടെ സഹായത്താല്‍ പകര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. സഭ സമ്മേളിച്ച ഉടന്‍ ഭരണ പക്ഷം തെറ്റയില്‍ വിഷയം എടുത്തിടുകയായിരുന്നു. ജോസ് തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ട് ഭരണ പക്ഷ അനുകൂല സംഘടനകളും യുവമോര്‍ച്ചയും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ ഉള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെറ്റയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരള നിയമസഭ അവിത ബന്ധങ്ങളുടേയും തട്ടിപ്പിന്റേയും ആരോപണ പ്രത്യാരോപണങ്ങളുടേയും വേദിയായി മാറിയിരിക്കുകയാണ്. ഗണേശ് കുമാറിന്റെ കുടുമ്പ പ്രശ്നങ്ങളില്‍ ആരംഭിച്ച വിവാദങ്ങള്‍ പിന്നീട് തുടരുകയായിരുന്നു. സരിത എസ്.നായരുടെ സോളാര്‍ തട്ടിപ്പും അവിഹിത ബന്ധങ്ങളും പ്രതിപക്ഷം ഭരണ പക്ഷത്തിനെതിരെ ആയുധമായി ഉപയോഗിച്ചു. ഗണേശ് കുമാര്‍ ഉള്‍പ്പെടെ പലരുമായും സരിത എസ്.നായര്‍ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.സരിത എസ്.നായരുടെ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. ഇതിന്റെ പെരില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പതിപക്ഷം സഭ സ്തംഭിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ ജോസ് തെറ്റയിലിന്റെ പേരിലുള്ള ലൈംഗിക ആരോപണവും ഒപ്പം ദൃശ്യങ്ങളും പുറത്ത് വിട്ടത്. എല്‍.ഡി.എഫിന്റെ ഭാഗമായ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തെ വെട്ടിലാക്കുവാനാണ് ഭരണ പക്ഷം ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹമോചനക്കേസും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷം അതിനെ നേരിട്ടത്. അംഗങ്ങളുടെ അവിഹിത ബന്ധങ്ങളും കുടുമ്പപ്രശ്നങ്ങളും സഭയുടെ അന്തസ്സിനെ ബാധിക്കുന്ന തലത്തിലേക്ക് മാറിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine