റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാം : ബിനോയ്‌ വിശ്വം

February 14th, 2012

Binoy_viswam-epathram

വടകര: സി. പി. എമ്മും സി. പി. ഐയും പോര് മുറുകുന്നതിനിടയില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് സി. പി. ഐ. നേതാവും മുന്‍മ ന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. റവലൂഷണറിയുടെ ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ മുന്നോടിയായി കുഞ്ഞിപ്പള്ളിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യാത്ര ഇടത്തോട്ടേക്ക് തന്നെയാണെങ്കില്‍ ആ യാത്രയില്‍ പങ്കാളികളാകാനും തുല്യതയോടെ സംസാരിക്കാനും തയ്യാറാണെന്നാണ് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സി. പി. ഐ. യിലേക്ക് ക്ഷണിക്കുന്ന രീതിയില്‍ ബിനോയ് വിശ്വം സംസാരിച്ചത്.
അധിക കാലമൊന്നും ഇങ്ങനെ ഒറ്റപ്പെട്ട നിലയില്‍ കഴിയാന്‍ പറ്റുമെന്ന് ചിന്തിക്കണമെന്ന് റവലൂഷണറി പ്രവര്‍ത്തകരോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളേക്കാള്‍ ഇടത്തോട്ടേക്ക് പോകാനാണ് തങ്ങളുടെ ആഗ്രഹമെന്നായിരുന്നു അധ്യക്ഷ സ്ഥാനം വഹിച്ച ഇടത് ഏകോപനസമിതി നേതാവ് കെ. എസ്. ഹരിഹരന്‍ ഇതിനു നല്‍കിയ മറുപടി. ബിനോയ്‌ വിശ്വത്തിന്‍റെ ഈ പ്രസ്താവന ഇടത് മുന്നണിയില്‍ പല ചേരിതിരിവിനും കാരണമായി മാറാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പയ്യോളിയില്‍ സംഘര്‍ഷം തുടരുന്നു

February 14th, 2012

crime-epathram
കണ്ണൂര്‍: ബി. ജെ. പി പ്രവര്‍ത്തകന്‍ മനോജിന്റെ (40) കൊലപാതാകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യോളിയിലും പരിസരങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രിയാണ്  മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം മനോജിന്റെ വീട്ടില്‍ കയറി വെട്ടിയത്. അമ്മയുടേയും ഭാര്യയുടേയും മുമ്പിലിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഘം അവര്‍ക്കു നേരെയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. അക്രമികള്‍ പോയതിനു ശേഷമാണ്‌ മനോജിനെ ആശുപത്രിയിലേക്ക് മാറ്റുവാനായത്.  തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മനോജിനെ മേഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

മനോജിന്റെ കൊലപ്പെടുത്തിയതറിഞ്ഞ് നൂറു കണക്കിനു ബി. ജെ. പി-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടി. അക്രമത്തിനു പിന്നില്‍ സി. പി. എം ആണെന്ന് ബി. ജെ. പി ആരോപിച്ചു. രോഷാകുലരായ ബി. ജെ. പി പ്രവര്‍ത്തകര്‍ സി. പി. എമ്മിന്റെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. വടകര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍  നൂറു കണക്കിനു പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുനു. ഇതിനിടയില്‍ ബി. ജെ. പി പ്രവര്‍ത്ത്കര്‍ സി. പി. എം ഓഫീസിനു തീയിടുവാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.മനോജിന്റെ മൃതദേഹം വൈകീട്ട് സംസ്കാരം നടത്തി. പുഷ്പയാണ് മനോജിന്റെ ഭാര്യ. നന്ദ, ആര്യ എന്നിവര്‍ മക്കളാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു

February 13th, 2012
cpm-logo-epathram
തിരുവവനന്തപുരം: സി. പി. എം- സി. പി. ഐ  സംസ്ഥാന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നിലവാരം കുറഞ്ഞ ഭാഷയുമായി പോര്‍വിളി തുടരുന്ന പശ്ചാത്തലത്തില്‍ ഇടതു മുന്നണിയില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. സി. പി. എം സംസ്ഥാന സമ്മേളന പോസ്റ്ററില്‍ യേശു കൃസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ നേതാവ് സി. കെ.ചന്ദ്രപ്പന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സി. പി. എം സംസ്ഥാന സമ്മേളനത്തില്‍ ഇവന്റ് മേനേജ്മെന്റ് സ്ഥാപനത്തെ നിയോഗിച്ചതായി സി. പി. ഐ ആരോപിച്ചു. ഇതില്‍ ക്ഷുഭിതരായ സി. പി. എം നേതൃത്വം ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഈവന്റ് മാനേജ്മെന്റ് കമ്പനികളാണ് സി. പി. എം സംസ്ഥാന സമ്മേളനം നടത്തിയതെന്ന പരാമര്‍ശത്തെ അല്പന്‍ അല്പത്തം പറഞ്ഞതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസാര ഭാഷ മാന്യവും അന്തസ്സുള്ളതുമാകണമെന്നായിരുന്നു ചന്ദ്രപ്പന്‍ ഇതിനോട് പ്രതികരിച്ചത്. ഇടതു ഐക്യം ശക്തിപ്പെടണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര നേതാക്കളെ ഇരുത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സമ്മേണന വേദികള്‍ പരസ്പരം പോര്‍വിളിക്കുന്ന തലത്തിലേക്ക് തരം താഴുകയുണ്ടായി. സമ്മേളനം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കന്മാര്‍ വാക്‍പോരു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ചന്ദ്രപ്പനു കമ്യൂണിസ്റ്റ് ഗുണമില്ലെന്ന് ഈ. പി ജയരാജനു മറുപടിയായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്കൂളില്‍ നിന്നും കമ്യൂണിസം പഠിച്ചയാളല്ല ചന്ദ്രപ്പനെന്ന് ബിനോയ്‌ വിശ്വവും തിരിച്ചടിച്ചു. പ്രമുഖ കക്ഷികളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അസ്വസ്ഥരാണ്. സി. പി. എം-സി. പി. ഐ വാക്‍പോരിനു ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളായിട്ടുണ്ട്.
:)

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

February 13th, 2012

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല മാലിന്യ പ്രശ്നം കോര്‍പറേഷന്‍ അയയുന്നു

February 12th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: നഗരത്തിലെ മാലിന്യനീക്കം 13മുതല്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും വിളപ്പില്‍ശാല വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കോര്‍പറേഷന്‍ തീരുമാനം. പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് വിളപ്പില്‍ശാലയെ മാതൃകാ പ്ളാന്‍റാക്കണമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ഇക്കാര്യങ്ങള്‍ വിളപ്പില്‍ശാല നിവാസികളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാണ് തീരുമാനം. ഇതോടെ നേരത്തേ സ്വീകരിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് കോര്‍പറേഷന്‍ ഭരണസമിതി പിന്നോട്ട് പോയിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗത്തിനു വി. എസ്സിന്റെ ശക്തമായ മറുപടി
Next »Next Page » വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine