നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

December 26th, 2011

flood-kerala-epathram

മംഗലാപുരം: പുഴയില്‍ വീണ പന്തെടുക്കാന്‍ പോയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിനാസ്, കാസര്‍കോട് സ്വദേശി സബാദ്, കൂത്തുപറമ്പ് സ്വദേശി സഫ് വാന്‍, നീലേശ്വരം സ്വദേശി ഷിഹാദ് എന്നിവരാണ് മരിച്ചത്. ഇനോളിക്കു സമീപം നേത്രാവതി പുഴയില്‍ ഒഴുക്കില്‍പെട്ട് ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വിനോദ യാത്രാ സംഘത്തില്‍ പെട്ട ഇവര്‍ പന്തെടുക്കാനായി പുഴയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇനോളിലെ ബ്യാരീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു

December 26th, 2011

elephant-stories-epathramമൂന്നാര്‍: മൂന്നാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. ആറു ആനകളുള്ള ഒരു കൂട്ടത്തിലെ ഇരുപത് വയസ്സു പ്രായമുള്ള പിടിയാനയാണ് ചൊക്കനാട്ടെ ഫാക്ടറി ഡിവിഷനിലെ സെപ്റ്റിക് ടാങ്കില്‍ വീണത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ആനകളുടെ ചിഹ്നം വിളിയും കരച്ചിലും കേട്ട് ആളുകള്‍ ഉണര്‍ന്നെത്തിയെങ്കിലും അവ ആക്രമിക്കുമോ എന്ന് ഭയന്ന് അടുത്തേക്ക് ചെന്നില്ല. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ആനയെ ടാങ്കില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ അസി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കാട്ടാന കാറു തകര്‍ത്തു

December 25th, 2011

elephant-stories-epathramപനമരം: വയനാട്ടിലെ പനമരത്തിനടുത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കാറിലുണ്ടായിരുന്ന നടവയല്‍ സ്വദേശി ബിനു, പയ്യമ്പള്ളി സ്വദേശി ജോയി എന്നിവര്‍ ആനയെ കണ്ടതോടെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഉണ്ടായില്ല. പനമരം പുഞ്ചവയലിനു സമീപം കല്ലമ്പലത്തെ ഒരു വളവില്‍ വച്ചായിരുന്നു സംഭവം. വളവായിരുന്നതിനാല്‍ ദൂരെ നിന്നും ആനയെ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കണ്ടില്ല. വളവു തിരിഞ്ഞപ്പോള്‍ റോഡിനു നടുവില്‍ കാട്ടാനയെ കണ്ടപ്പോള്‍ ഹോണടിച്ചെങ്കിലും ആന റോഡില്‍ നിന്നും മാറിയില്ല. തുടര്‍ന്ന് അത് അടുത്തേക്ക് വരുന്നത് കണ്ടതോടെ ഇരുവരും കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആന കാര്‍ തുമ്പി കൊണ്ട് അടിച്ചു തകര്‍ത്തു.

വയനാട്ടിലെ കാടിനുള്ളിലൂടെ പോകുന്ന റോഡുകളില്‍ ആനകളെ സ്ഥിരമായി കാണാമെങ്കിലും സാധാരണ ഗതിയില്‍ അവ വാഹനങ്ങളെ ആക്രമിക്കുക പതിവില്ല. തനിക്ക് എന്തെങ്കിലും അപകടം ഉണ്ടാക്കും എന്ന് കരുതിയാകാം ആന കാറിനു നേരെ തിരിഞ്ഞതെന്ന് കരുതുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തി

December 23rd, 2011

elephant-stories-epathramഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ആന ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടെ എത്തി. പാലക്കാട് സ്വദേശി ഗോപിനാഥന്‍ തന്റെ അയ്യപ്പന്‍ കുട്ടി എന്ന കുട്ടിക്കൊമ്പനെയാണ് ഗുരുവായൂരപ്പനു സമര്‍പ്പിച്ചത്. ഇതോടെ ദേവസ്വത്തിനു 64 ആനകളായി. പതിനാലു വയസ്സിനടുത്ത് പ്രായമുള്ള കൊമ്പന്‍ അല്പം കുസൃതിക്കാരനാണ്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ശീവേലിക്ക് ശേഷം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടയിരുത്തല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വെള്ളയും കരിമ്പടവും വിരിച്ച് അതില്‍ ഇരുത്തി.  തീര്‍ഥം തളിച്ച് കളഭമണിയിച്ചു. തെച്ചിയും താമരയും ചേര്‍ത്ത മാല ചാര്‍ത്തി. മൂന്നു വട്ടം ചെവിയില്‍ പേരു വിളിച്ചു. തോട്ടിയും കോലും ഉടമയില്‍ നിന്നും ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി രാമന്‍ നമ്പൂതിരി ഏറ്റുവാങ്ങി പാരമ്പര്യ അവകാശികള്‍ക്ക് കൈമാറി.

ആനയെ നടയ്ക്കിരുത്തുന്നത് കാണുവാന്‍ ധാരാളം ഭക്തര്‍ എത്തിയിരുന്നു. ആളുകളുടെ തിരക്ക് കണ്ട് ഇടയ്ക്ക് അല്പം പരിഭ്രമിച്ച കുട്ടിക്കൊമ്പന്‍ മുന്നോട്ടോടുവാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തന്നെ നിയന്ത്രിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു

December 22nd, 2011

pm-antony-epathram

ആലപ്പുഴ: പ്രശസ്ത നാടകകൃത്തും സംവിധായകനും, നാടക നടനുമായ പി. എം. ആന്‍റണി (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ നാടക രംഗത്ത്‌ തരംഗം സൃഷ്ടിച്ച നിരവധി നാടകങ്ങള്‍ കൈരളിക്ക് സമര്‍പിച്ച ഇദ്ദേഹത്തിന് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയ്യേറ്റെഴ്സ് അവതരിപ്പിച്ച ‘കടലിന്റെ മക്കള്‍’ എന്ന ആദ്യ രചനയ്ക്ക് തന്നെ മികച്ച പ്രൊഫഷണല്‍ നാടക അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടി.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയും സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’, ‘സ്പാര്‍ട്ടക്കസ്’, ‘ഇങ്ക്വിലാബിന്റെ പുത്രന്‍’, ‘അയ്യങ്കാളി’ എന്നീ നാടകങ്ങളുടെ രചയിതാവാണ്. ‘സ്റ്റാലിന്‍’ എന്ന നാടക രചന പൂര്‍ത്തിയായി സ്റ്റേജില്‍ കയറാ നിരിക്കുകയായിരുന്നു. ‘അയ്യങ്കാളി’ എന്ന നാടകം ജനുവരിയില്‍ ഷാര്‍ജയില്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ കളിക്കാനിരിക്കെയാണ് ആകസ്മികമായ അന്ത്യം ഉണ്ടായത്‌.

ജനകീയ സാംസ്കാരിക വേദിയുടെ ആദ്യ സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ഒരാളായിരുന്നു. ജനകീയ സാംസ്കാരിക വേദിക്കു വേണ്ടി ഇന്ത്യയിലുടനീളം തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചു. 1980ല്‍ നക്‌സലൈറ്റ് ഉന്‍മൂലനക്കേസില്‍ പ്രതിയെന്ന കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. ഈ കേസില്‍ സെഷന്‍സ് കോടതി ആറു മാസത്തെ തടവ് മാത്രം വിധിച്ചെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമാക്കി ഉയര്‍ത്തി. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993ലാണ് ജയില്‍മോചിതനായത്. ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവരാണ് മക്കള്‍.

-

വായിക്കുക: , ,

Comments Off on നാടകകൃത്ത്‌ പി. എം. ആന്‍റണി അന്തരിച്ചു


« Previous Page« Previous « ബിന്ദു വധം: പ്രതിക്ക് വധശിക്ഷ
Next »Next Page » ഗുരുവായൂരില്‍ കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine