മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

April 6th, 2013

കണ്ണൂര്‍: സ്ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. മട്ടന്നൂര്‍ പോറാറ സ്വദേശി ദിലീപ്(31) ആണ് ഇന്നു രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്ഫോടനത്തെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു കൂടാതെ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസ് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുവാനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. വിഷുവിന്‍ പൊട്ടിക്കുവാനായി പടക്കം നിര്‍മ്മിക്കുവാനായി കരിമരുന്നുകള്‍ കൊണ്ടു പോകുകയായിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

October 1st, 2012

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശരീര സൌന്ദര്യം വർദ്ധിപ്പിക്കുന്ന മരുന്നുകൾ യുവാവിന്റെ മരണത്തിന് കാരണമായി

September 8th, 2012

hrithik-roshan-epathram

കൊച്ചി : ശരീര സൌന്ദര്യം വർദ്ധിപ്പിക്കുവാനും മസിൽ വളർച്ചയ്ക്കും ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരം മരുന്ന് വാങ്ങിക്കഴിച്ച യുവാവ് മരണത്തിന് കീഴടങ്ങി. 29 കാരനായ കൊച്ചി സ്വദേശി റിജോ ജോർജ്ജാണ് തന്റെ വീടിനടുത്തുള്ള ജിമ്മിൽ ശരീര സൌന്ദര്യം വർദ്ധിപ്പിക്കാനായി പരിശീലനം നടത്തി സ്വയം മരണം ഏറ്റുവാങ്ങിയത്.

തന്റെ മകൻ ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ വാങ്ങി കഴിച്ചത് എന്ന് റിജോയുടെ അച്ഛൻ ജോർജ്ജ് പറയുന്നു. ആറു മാസം മുൻപാണ് റിജോ വീടിനടുത്തുള്ള ജിമ്മിൽ ചേർന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ റിജോയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശുപത്രിയിൽ എത്തിയപ്പോഴേക്കും റിജോ മരിച്ചിരുന്നു. കൊറോണറി ആർട്ടറി രോഗം മൂലമാണ് റിജോ മരിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റിജോയുടെ ഹൃദയത്തിന്റെ വാൽവുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. മസിൽ വർദ്ധിപ്പിക്കാനായി റിജോ കഴിച്ച പൊടികളാണ് ഇതിനു കാരണം എന്നാണ് അനുമാനം.

ആറ് ആഴ്ച്ചകൾ കൊണ്ട് സിക്സ് പാക്ക് വയർ ഉണ്ടാക്കണം എന്ന ആവശ്യവുമായി ജിമ്മിൽ എത്തുന്ന യുവാക്കൾക്ക് ആനബോളിൿ സ്റ്റിറോയ്ഡ് കഴിക്കുവാനുള്ള ഉപദേശം കൊടുക്കുന്ന ജിം പരിശീലകരാണ് ഈ ദുർവിധിക്ക് ഉത്തരവാദികൾ എന്ന് പറയുമ്പോഴും ഇത്തരത്തിൽ ആഴ്ച്ചകൾ കൊണ്ട് മസിൽ വർദ്ധിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ നിറം പിടിപ്പിച്ച കഥകളാണ് ഇതിന് യഥാർത്ഥ കാരണം എന്നൊരു മറുവാദവുമുണ്ട്. ഹൃതിൿ റോഷന്റെ ശരീര വടിവുകൾ വേണമെന്ന് പറഞ്ഞ് ജിമ്മിൽ എത്തുന്ന യുവാക്കൾ പക്ഷെ ഇതിനായി ഹൃതിൿ റോഷനെ പോലെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറാവുന്നില്ല. മാസങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ ആർക്കും തങ്ങളുടെ ശരീരം ഹൃതിൿ റോഷനേയോ സൽമാൻ ഖാനെയോ പോലെ തീർത്തും സുരക്ഷിതമായി തന്നെ ആക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ദിവസേന മണിക്കൂറുകൾ ജിമ്മിൽ കഠിനമായ പരിശീലനത്തിൽ ചിലവഴിച്ചാണ് അമീർ ഖാൻ തന്റെ ശരീരം വികസിപ്പിച്ചത്. എന്നാൽ എല്ലാം വേഗത്തിൽ ലഭിക്കണം എന്ന ചിന്തയുള്ള പുതിയ തലമുറ ആരോഗ്യം നശിച്ചാലും ശരി, തങ്ങൾക്ക് സൌന്ദര്യം മതി എന്ന് ചിന്തിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത് എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ആരോഗ്യം നശിപ്പിക്കുകയും പലപ്പോഴും മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുന്ന ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത് എന്ന് ഇവർ ഉപദേശിക്കുന്നു. ആനബോളിൿ സ്റ്റിറോയ്ഡുകൾ ചില ഘട്ടങ്ങളിൽ ചില രോഗങ്ങൾക്ക് ഏറെ ഫലപ്രദമായ മരുന്നാണ്. എന്നാൽ ഇത് അനവസരത്തിൽ അനുചിതമായി ഉപയോഗിക്കുമ്പോൾ മാരകവുമാണ്. ചിലർ ഇൻസുലിൻ പോലും വിശപ്പ് വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിശപ്പ് വർദ്ധിപ്പിച്ച് കൂടുതൽ ഭക്ഷണം കഴിച്ച് ശരീരഭാരം വർദ്ധിപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം മാരകമായ കുറുക്കു വഴികൾ ആശ്രയിക്കാതെ ആരോഗ്യകരമായ മാർഗ്ഗത്തിലൂടെ ദിവസേന മതിയായ അളവിൽ വ്യായാമം ചെയ്തും ശരീരം ഹൃതിൿ റോഷനെ പോലെയാക്കാം എന്ന് ഡോക്ടർമാരും ജിം പരിശീലകരും ഉറപ്പ് തരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന

September 1st, 2012

alcoholism-kerala-epathram

പൊന്നാനി: ഓണാഘോഷ ത്തോടനുബന്ധിച്ച് ഇത്തവണ പൊന്നാനിയിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ അമ്പത്തഞ്ച് ലക്ഷം രൂപയുടെ മദ്യ വില്പനയാണ് നടന്നത്. ഉത്രാടത്തലേന്ന് 23 ലക്ഷത്തിനും തിരുവോണത്തിന് 14 ലക്ഷം രൂപയുടേയും രണ്ടാം ഓണത്തിന് 18 ലക്ഷം രൂപയുടേയും കച്ചവടമാണ് ഇവിടെ നടന്നത്. സമീപത്തുള്ള ബാറുകളില്‍ ലക്ഷങ്ങളുടെ മദ്യ വില്പനയും ഇതു കൂടാതെ നടന്നു. തൊട്ടടുത്തുള്ള എടപ്പാളിലും മദ്യവില്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തിരുവോണത്തലേന്ന് 18 ലക്ഷവും തിരുവോണത്തിന് 9 ലക്ഷവും തൊട്ടടുത്ത ദിവസം 12 ലക്ഷം രൂപയുടേയും മദ്യ വില്പനയാണ് നടന്നത്.

ചതയ ദിനമായതിനാല്‍ വെള്ളിയാഴ്ച ബീവറേജിന് അവധിയായതിനാല്‍ നേരത്തെ കൂട്ടി മദ്യം വാങ്ങി വെക്കുവാന്‍ മദ്യപാനികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നേരത്തെ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിനങ്ങളില്‍ ഓട്ടോയിലും ബൈക്കിലും ഗ്രാമങ്ങളില്‍ മദ്യ വില്പന നടത്തുന്നവര്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡിമാന്റനുസരിച്ച് കുപ്പിക്ക് അമ്പതു മുതല്‍ നൂറും നൂറ്റമ്പതും രൂപ വരെ അധികമായി ഈടാക്കിയാണത്രെ ഇത്തരം അനധികൃത മദ്യ വില്പന.

ആഘോഷങ്ങളെ മദ്യ ലഹരിയില്‍ മുക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. പതിവു പോലെ ഇത്തവണയും ഓണത്തിനു മലയാളികള്‍ കുടിച്ചത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്. ഇത്തവണത്തെ മദ്യ വില്പനയുടെ കണക്കുകള്‍ ഇനിയും മുഴുവനായി പുറത്തു വിട്ടിട്ടില്ല. പൊന്നാനിയെ കൂടാതെ ചാലക്കുടിയും കാഞ്ഞിരപ്പള്ളിയുമാണ് സംസ്ഥാനത്ത് മദ്യ വില്പനയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു പ്രദേശങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം

August 30th, 2012
gas tanker accident-epathram
കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റം‌ലത്ത് (49) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്.  നിര്‍മ്മല, രമ എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. നാല്പതോളം പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നും മണിയോടെ ആണ് കണ്ണൂര്‍ തലശ്ശേരി റോട്ടില്‍ ചാല ബൈപാസിലാണ്  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് അല്പ സമയം കഴിഞ്ഞപ്പോള്‍ വാതകം പുറത്തേക്ക് ഒഴുകുകയും തുടര്‍ന്ന്  ഉണ്ടായ ഉഗ്രസ്ഫോടനത്തോടെ തീ പടരുകയായിരുന്നു.  അപകടം ഉണ്ടായ ഉടനെ ലോറിയുടെ ഡ്രൈവര്‍ പ്രദേശവാസികളെ വിവരം അറിയിച്ചിരുന്നു. ഇതിനാലാണ് പലര്‍ക്കും രക്ഷപ്പെടുവാന്‍ സാധിച്ചത്.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശം സംഭവിക്കുകയും മരങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പത്തോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവരെ സന്ദര്‍ശിക്കുകയും ആശ്വാസ ധനം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തെ പറ്റി അന്വേഷിക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി.
Reply
Forward

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം

10 of 239101120»|

« Previous Page« Previous « ലോകമെങ്ങും മലയാളികള്‍ ഓണ ലഹരിയില്‍
Next »Next Page » ഓണാഘോഷം : പൊന്നാനിയില്‍ 55 ലക്ഷത്തിന്റെ മദ്യ വില്പന »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine