അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി

May 13th, 2011

abdullakkutty-epathram
കണ്ണൂര്‍ : കടന്നപ്പള്ളി രാമചന്ദ്രനെ 6581 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പ്പിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമി നല്‍കിയതില്‍‌ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി

May 13th, 2011

oommen-chandy-epathram

തിരുവനന്തപുരം: ബന്ധുവായ വിമുക്ത ഭടന് ഭൂമി അനുവദിച്ചതില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ നേരിട്ട് ഇടപ്പെട്ടത് ശരിയായില്ല എന്നും ഇതിനെ പറ്റി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്ചാണ്ടി പ്രസ്താവിച്ചു. റവന്യു മന്ത്രി കെ. പി. രാജേന്ദ്രനുമായുള്ള തര്‍ക്കം ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു. ഡി. എഫിന്റെ വിജയം സുനിശ്ചിതമാണെന്നും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ ആദ്യമേ ഉറപ്പുണ്ടായിരുന്നു എന്നും, നൂറു സീറ്റ്‌ നേടി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആനയെ മറച്ചു വെച്ച് വോട്ടു ചെയ്തു

April 17th, 2011

elephant-stories-epathramതിരുവനന്തപുരം: കനത്ത ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് നീരൊലിച്ച് നില്‍ക്കുന്ന ഒരു ആന എങ്ങിനെ വോട്ടറെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കഴക്കൂട്ടത്തുകാര്‍ പറയും തീര്‍ച്ചയായും സ്വാധീനിക്കും എന്ന്. അത് പക്ഷെ അവനില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഉള്ള ഭീഷണിയോ മറ്റു പ്രലോഭനമോ ഒന്നുമല്ല ഇങ്ങനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്, മറിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ ബി. എസ്. പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം ആനയാണെന്നത് മാത്രമാണ് കാരണം. തിരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമൊന്നും മദക്കോളിന്റെ വന്യമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കാര്‍ത്തികേയനെ ബാധിക്കുന്നതേയില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തികേയന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് തോന്നിയെന്ന് മാത്രം.

കഴക്കൂട്ടം മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സമീപത്താണ് തിരുവിതാംകൂര്‍ ദേവസ്വം കാര്‍ത്തികേയനെ തളച്ചിരുന്നത്. വോട്ടു ചെയ്യാന്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ചിഹ്നം തൊട്ടപ്പുറത്ത് ജീവനോടെ നില്‍ക്കുന്നത് വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് കരുതി അവനെ മാറ്റിക്കെട്ടണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തികേയന്‍ നീരില്‍ നില്‍ക്കുന്നതിനാല്‍ അത് സാധ്യമല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടു ചെയ്യുന്നവര്‍ കാര്‍ത്തികേയനെ കാണാത്ത വിധം ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മറച്ചു കെട്ടി പ്രശ്നം പരിഹരിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയ്ക്ക് സാദ്ധ്യത

April 17th, 2011

women-candidates-kerala-epathram

തിരുവനന്തപുരം : സാക്ഷരതയിലും പ്രബുദ്ധതയിലും കേരളീയര്‍ ഏറെ മുന്നിലാണ്. എന്നാല്‍ പൊതു രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ ഏറെ പുരോഗമന ചിന്തയുള്ളവര്‍ പോലും അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് തെളിവാണ് ഇത്തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പ്. 140 മണ്ഡലങ്ങളിലായി പ്രധാനപ്പെട്ട ഇരു മുന്നണി കള്‍ക്കുമായി വെറും ഇരുപതോളം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. അതില്‍ തന്നെ പകുതിയിലധികവും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരും.

മത്സരിച്ച ഭൂരിപക്ഷം വനിതാ സ്ഥാനാര്‍ഥികളും വിജയ സാദ്ധ്യത ഉള്ളവരല്ല. ബാക്കി വരുന്നവര്‍ കടുത്ത മത്സരം നേരിടുന്നവരും. പ്രധാന പാര്‍ട്ടികളായ സി. പി. എമ്മും, കോണ്‍ഗ്രസ്സും പത്തില്‍ കുറവ് വനിതാ സ്ഥാനാര്‍ഥികളെ മാത്രമാണ് രംഗത്ത് ഇറക്കിയത്. പ്രധാന ഘടക കക്ഷികളായ മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസുകളും വനിതകളെ പരിഗണിച്ചതു പോലുമില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് കുറവാണെങ്കിലും ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപറ്റി ആയിരുന്നു. എല്‍. ഡി. എഫ്. ഐസ്ക്രീം വിവാദം ഏറ്റെടുത്തപ്പോള്‍ യു. ഡി. എഫ്. പി. ശശി വിവാദം പ്രധാന വിഷയമാക്കി. കൂടാതെ മുഖ്യമന്ത്രി തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാസര്‍കോഡ് ജില്ലയില്‍ ഇരു മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ഥികള്‍ ഇല്ല. കാസര്‍കോഡ് മണ്ഡലത്തില്‍ ബി. ജെ. പി. ക്ക് വനിതാ സ്ഥാനാര്‍ഥി ഉണ്ടെങ്കിലും വിജയ സാദ്ധ്യത ഒട്ടുമില്ല.

കണ്ണൂര്‍ ജില്ലയില്‍ ഇരു മുന്നണികള്‍ക്കുമായി വെറും രണ്ട് പേര്‍, ഇതില്‍ പേരാവൂരില്‍ സി. പി. എമ്മിന്റെ കെ. കെ. ശൈലജ മാത്രമാണ് വിജയ സാദ്ധ്യതയുള്ള കേരളത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് എതിര്‍ സ്ഥാനാര്‍ഥി. കല്ല്യാശ്ശേരിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ അഡ്വ. ഇന്ദിര പരാജിതരുടെ ലിസ്റ്റിലേക്ക് വിധിക്കപ്പെട്ടരില്‍ പെടും.
വയനാട്ടില്‍ മാനന്തവാടിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച പി. കെ. ജയലക്ഷ്മി നേരിട്ടത് വടക്കേ വയനാട് എം. എല്‍. എ. ആയ സി. പി. എമ്മിന്റെ ശക്തനായ കെ. സി. കുഞ്ഞിരാമനെയാണ്. ഇവിടെയും കടുത്ത മത്സരം പ്രതീക്ഷിക്കാം.

കോഴിക്കോട് കുറ്റ്യാടിയില്‍ സി. പി. എമ്മിലെ കെ. കെ. ലതിക കടുത്ത മത്സരമാണ് നേരിട്ടത്‌. മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ മുസ്ലീം ലീഗിലെ ടി. എ. അഹമ്മദ് കബീറിനെതിരെ സി. പി. എമ്മിലെ കദീജ മുംതാസും, മഞ്ചേരിയില്‍ ലീഗിലെ തന്നെ അഡ്വ. എം. ഉമ്മറിനെതിരെ സി. പി. ഐ. യിലെ പ്രൊഫ. പി. ഗൌരിയും മത്സരിച്ചു എങ്കിലും മലപ്പുറം ജില്ലയില്‍ നിന്നും വനിതാ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നില്ല.

ഇരു മുന്നണികളിലുമായി വനിതകള്‍ തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ഷൊര്‍ണൂര്‍. ഇവിടെ സി. പി. എമ്മിലെ കെ. എസ്. സലീഖയും കോണ്‍ഗ്രസിലെ ശാന്ത ജയറാമുമാണ് മത്സരിച്ചത്. ഉറപ്പായും ഒരു വനിതാ സ്ഥാനാര്‍ഥി ജയിച്ചു വരുന്ന ഒരു മണ്ഡലം ഇതു മാത്രമാണ്.

ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം. എല്‍. എ. കേരള കോണ്‍ഗ്രസ് എമ്മിലെ അഡ്വ. തോമസ് ഉണ്ണിയാടനെ നേരിട്ടത് സി. പി. എമ്മിലെ അഡ്വ. കെ. ആര്‍. വിജയയാണ്. ഇവിടെ ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷകളില്ല. നാട്ടികയില്‍ സി. പി. ഐ. യുടെ ഗീത ഗോപിയാണ് മത്സരിച്ചത്.

കൊച്ചിയില്‍ കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്റേഷനെ നേരിട്ടത് സി. പി. എമ്മിലെ എം. സി. ജോസഫൈനാണ്. ഇവിടെ കടുത്ത മത്സരമാണ് നടന്നതെങ്കിലും യു. ഡി. എഫിനാണ് ഇവിടെ വിജയ സാദ്ധ്യത കല്‍പ്പിക്കുന്നത്.

പീരുമേടില്‍ സി. പി. ഐ. യുടെ ബിജി മോള്‍ക്ക് ഇത്തവണ ജയം എളുപ്പമാകില്ല. ചെങ്ങനൂരില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിനെതിരെ സി. പി. എമ്മിലെ സി. എസ്. സുജാത കടുത്ത മത്സരമാണ് നേരിട്ടത്.

ചേര്‍ത്തലയില്‍ ഇത്തവണ കെ. ആര്‍. ഗൌരിയമ്മ ഏറെ ബുദ്ധിമുട്ടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുജ സൂസന്‍ ജോര്‍ജ്ജ്, ചടയമംഗലത്ത് മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദ കമാല്‍ എന്നിവര്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്.
കൊട്ടാരക്കരയില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ സി. പി. എമ്മിലെ ഐഷാ പോറ്റിയും, ചാത്തനൂരില്‍ കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും, ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ തന്നെ തങ്കമണി ദിവാകരനും, കോവളത്ത് എല്‍. ഡി. എഫിലെ ജമീല പ്രകാശവും കടുത്ത മത്സര ത്തിനിടയില്‍ നിന്നും രക്ഷപ്പെടുമോ എന്ന് കണ്ട് തന്നെയറിയണം.

കാട്ടാകടയില്‍ കോണ്‍ഗ്രസിലെ എന്‍. ശക്തനെതിരെ കോണ്‍ഗ്രസ് റിബലായി നിന്ന് ഇടതു മുന്നണി സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാളിയും വിജയ പ്രതീക്ഷ തരുന്നില്ല.

ഇത്തവണ ഏതു മുന്നണി അധികാരത്തില്‍ വന്നാലും സ്ത്രീ പ്രാതിനിധ്യം കുറവായിരിക്കുമെന്ന കാ‍ര്യത്തില്‍ സംശയം ഇല്ല. പാര്‍ലിമെന്റില്‍ വനിതാ സംവരണം വേണമെന്ന് വാദിച്ചിരുന്നവരൊന്നും ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ ഗൌരവത്തില്‍ എടുത്തില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനത്ത പോളിങ്ങില്‍ ഇരു മുന്നണികള്‍ക്കും ആശങ്ക

April 16th, 2011

election-epathramതിരുവനന്തപുരം : കേരളത്തില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനം ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നു എന്നു പറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ വലിയ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന വരാണ് ഇരുമുന്നണിയിലും ഉള്ളവര്‍. സി. പി. എമ്മിലെ ഔദ്യോഗിക പക്ഷം ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നില്ല എങ്കിലും വി. എസ്. പക്ഷം ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നു. ഒരു യു. ഡി. എഫ്. അനുകൂല വികാരം സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ പതിവു പോലെ ഭരണ വിരുദ്ധ തരംഗത്തിലും, ഭരണ തുടര്‍ച്ച അനുവദിക്കാത്ത കേരള ജനതയുടെ മനോഗതിയിലും പ്രതീക്ഷ അര്‍പ്പിക്കുകയാ‍ണ് യു. ഡി. എഫ്. എന്നാല്‍ ശക്തമായ അടിയൊഴുക്കില്‍ പല പ്രമുഖരും വീഴുമെന്ന പേടി ഇരു പക്ഷത്തിനുമുണ്ട്.

മഞ്ചേശ്വരത്ത്  ഇത്തവണയും താമര വിരിയുമെന്ന് ബി. ജെ. പി. നേതാക്കള്‍ക്കു പോലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതീക്ഷയില്ല. മാത്രമല്ല കഴിഞ്ഞ തവണ ലഭിച്ച രണ്ടാം സ്ഥാനം നഷ്ടപ്പെടുവാനും സാദ്ധ്യത ഏറെയാണ് ഇവിടെ. മുസ്ലീം ലീഗിലെ പി. അബ്ദു റസാഖിനാണ് സാദ്ധ്യത കല്‍പ്പിക്കുന്നതെങ്കിലും സിറ്റിങ് എം. എല്‍. എ. ആയ സി. എച്ച്. കുഞ്ഞമ്പു ശക്തനായ എതിരാളിയാണ്. നേമത്തും സ്ഥിതി മറിച്ചല്ല. ഇത്തവണ ശിവന്‍ കുട്ടി ജയിക്കുമെന്നു കരുതുന്നു.
കണ്ണൂര്‍ എന്നും ചുവക്കാറാണു പതിവ്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ ഇത്തവണയും എ. പി. അബ്ദുള്ള കുട്ടിയെ മാറ്റി നിര്‍ത്താന്‍ ഇടതു പക്ഷത്തിനാകുമെന്ന് തോന്നുന്നില്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ കട പുഴകി വീഴാനാണ് സാദ്ധ്യത. മട്ടന്നൂരില്‍ ഇ. പി. ജയരാജനും, ധര്‍മ്മടത്ത് കെ. കെ. നാരായണനും, പേരാവൂരില്‍ കെ. കെ. ശൈലജയും, തലശ്ശേരിയില്‍ കൊടിയേരിയും, എളുപ്പത്തില്‍ ജയിച്ചു കയറും.

കോഴിക്കോട് സൌത്തില്‍ മുസ്ലീം ലീഗിലെ എം. കെ. മുനീറിന്റെ കാര്യവും ഏറെ പരുങ്ങലിലാണ് ഇവിടെ മുസഫര്‍ അഹമ്മദ് ജയിക്കുവാനാണ് സാദ്ധ്യത. മുസ്ലീം ലീഗിലെ തന്നെ ഒരു വിഭാഗം മുനീറിനെതിരെ തിരിയുകയും, പാര്‍ട്ടി തന്നെ വേണ്ട വിധത്തില്‍ പിന്തുണ നല്‍കാതെയും വന്നതിനാല്‍ മുസഫറിനു അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് ലീഗിലെ ചില പ്രമുഖര്‍ തന്നെ പറയുന്നു. കോഴിക്കോട് നോര്‍ത്തില്‍ പൌര പ്രമുഖനും വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി. വി. ഗംഗാധരനും പ്രദീപ് കുമാറും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകുമെങ്കിലും പ്രദീപ് കുമാര്‍ ജയിക്കാനാണ് സാദ്ധ്യത. ബേപ്പൂരില്‍ എളമരം കരീമും ശക്തമായ വെല്ലുവിളി നേരിടുന്നു. ഇവിടെ ആദം മുത്സിയെ ഒരു ശക്തനായ എതിരാളിയായി കരീം ആദ്യം പരിഗണിച്ചിരുന്നില്ല എങ്കിലും പ്രചരണാവസാനത്തില്‍ തന്റെ ധാരണ തിരുത്തുന്ന തരത്തില്‍ എത്തിയിരുന്നു. ഹൈവേ വികസനത്തിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ ശക്തമായി ആദം മുത്സിക്കു വേണ്ടി പ്രവര്‍ത്തിച്ചതും കിനാലൂര്‍ സംഭവവും, പാര്‍ട്ടിയിലെ തന്നെ  വി. എസിനൊപ്പം നില്‍ക്കുന്ന ചിലരുടെ ചുവടു മാറ്റവും കരീമിന്റെ നില പരുങ്ങലിലാക്കും. ബാലുശ്ശേരിയില്‍ ഇത്തവണ പുരുഷന്‍ കടലുണ്ടിക്കാണ് സാദ്ധ്യത. പേരാമ്പ്രയില്‍ കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മണ്ഡലം നിലനിര്‍ത്തിയേക്കും. കുറ്റ്യാടിയില്‍   സി. പി. എമ്മിലെ കെ. കെ ലതികയും മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്.  കുന്ദമംഗലത്ത് മുസ്ലീം ലീഗിലെ യു. സി. രാമനും കൊടുവള്ളിയില്‍ കെ. മുരളീധരനെ തോല്‍പ്പിച്ച പി. ടി. എ. റഹീമുമാണ് മത്സരിക്കുന്നത്. ലീഗ് സീറ്റായ ഇവിടെ ഇത്തവണ ഒരു മാറ്റം ഉണ്ടാകുമെന്ന സാദ്ധ്യത തള്ളികളയാന്‍ കഴിയില്ല.

എറെ ശ്രദ്ധ നേടിയ വേങ്ങരയില്‍ ഇത്തവണ കടുത്ത മത്സരം ഉണ്ടാകില്ല എങ്കിലും പി. കെ. കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷത്തില്‍ കാതലായ മാറ്റം ഉണ്ടാകും. സ്ത്രീ വോട്ടുകളില്‍ വരുന്ന വിള്ളല്‍ ബാധിക്കുമെങ്കിലും കെ. ടി. ജലീലിനെ പോലെ ഇത്തവണ ശക്തനായ ഒരു എതിരാളി യില്ലാത്തത് കുഞ്ഞാലികുട്ടിക്ക് ഗുണം ചെയ്യും. മലപ്പുറം ജില്ലയില്‍ പെരിന്തല്‍ മണ്ണയിലെ മത്സരം പ്രവചനാതീതമാണ്. ഇരു മുന്നണികളും പ്രതീക്ഷയിലാണ്. മഞ്ഞളാംകുഴി അലിയുടെ വ്യക്തി പ്രഭാവം യു. ഡി. എഫിനു അനുകൂലമാണെങ്കിലും സിറ്റിങ് എം. എല്‍. എ. കൂടിയായ ശിശികുമാര്‍ ജയം ആവര്‍ത്തിക്കുമെന്ന് എല്‍. ഡി. എഫും കരുതുന്നു. നിലമ്പൂരില്‍ ആര്യാടന് വെല്ലുവിളിയില്ല. പൊന്നാനിയുടെ വികസനത്തിലൂടെ പാലൊളി നടത്തിയ പ്രവര്‍ത്തനങ്ങളില്‍  ജനങ്ങള്‍ തൃപ്തരാണെന്ന പ്രതീക്ഷ ശ്രീരാമകൃഷ്ണന്‍ വെച്ചു പുലര്‍ത്തുമ്പോള്‍ നാട്ടുകാരന്‍ എന്ന കാരണത്താലും ബി..ജെ. പി. ഒരു ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതും പി. ടി. അജയ് മോഹനു ഗുണം ചെയ്യുമെന്നും ഇത്തവണ ജനങ്ങള്‍ മാറ്റി വിധിയെഴുതു മെന്നും യു. ഡി. എഫ്. കേന്ദ്രങ്ങളും കരുതുന്നു. മുന്‍തൂക്കം യു. ഡി. എഫിനു തന്നെയാണ് . തവനൂരിലും കടുത്ത മത്സരം നടക്കുന്നു. നാട്ടുകാരന്‍ എന്ന നിലയില്‍ കെ. ടി. ജലീല്‍ ജയിക്കാനാണ് സാദ്ധ്യത. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള വി. വി. പ്രകാശ്  നാട്ടുകാരനല്ല എന്നത് യു. ഡി. എഫിനു തിരിച്ചടിയായേക്കാം.

തൃശൂര്‍ ജില്ലയില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഗുരുവായൂരില്‍ കെ. വി. അബ്ദുള്‍കാദര്‍, വടക്കാഞ്ചേരിയില്‍ എന്‍. ആര്‍. ബാലന്‍, കൈപമംഗലത്ത് സി. പി. ഐ. യിലെ വി. എസ്. സുനില്‍കുമാര്‍, ചേലക്കര സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മണലൂരില്‍ മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍, ഒല്ലൂരില്‍ സി. പി. ഐ. യിലെ രാജാജി മാത്യു, ചാലക്കുടിയില്‍ സി. പി. എമ്മിലെ ബി. ഡി. ദേവസ്യ എന്നീ എല്‍. ഡി. എഫ്.  സ്ഥാനാര്‍ഥികള്‍ എളുപ്പത്തില്‍ ജയിച്ചു കയറാനാണ് സാദ്ധ്യത. എന്നാല്‍ കുന്നംകുളത്ത് ഇത്തവണ ബാബു എം. പാലിശ്ശേരി വെള്ളം കുടിക്കാനാണ് സാദ്ധ്യത. സി. എം. പി. യിലെ സി. പി. ജോണ്‍ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് യു. ഡി. എഫ്. കേന്ദ്രങ്ങള്‍ കരുതുന്നത്. നാട്ടുകാരന്‍, ക്രിസ്ത്യന്‍ വോട്ടിന്റെ ധ്രുവീകരണം, ജോണ്‍ ജയിക്കുകയും യു. ഡി. എഫ്. അധികാരത്തില്‍ വരുകയും ചെയ്താല്‍ മന്ത്രിയാകാനുള്ള സാഹചര്യം ഇതൊക്കെ ജോണിന് അനുകൂലമാകും. പുതുക്കാട് മുന്‍ മന്ത്രി കെ. പി. വിശ്വനാഥന്‍ കോണ്‍ഗ്രസിലെ തന്നെ ചിലരുടെ ശക്തമായ എതിര്‍പ്പു നേരിടുന്നതിനാല്‍ യു. ഡി. എഫ്. വിജയം എളുപ്പമാകില്ല. തൃശൂരില്‍ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണനും, കൊടുങ്ങല്ലൂരില്‍ ടി. എന്‍. പ്രതാപനും യു. ഡി. എഫിന്റെ പ്രതീക്ഷയാണ്.

പാലക്കാട് ഇത്തവണയും ഇടത്തോട്ട് തന്നെ ചായുമെന്ന് മാത്രമല്ല ചിറ്റൂരും എല്‍. ഡി. എഫിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നു. കൃഷ്ണന്‍ കുട്ടി – അച്യുതന്‍ പോര്  രൂക്ഷമായത് അച്യുതന്റെ വിജയ പ്രതീക്ഷയെ തകിടം മറിക്കുമെന്ന് ഇടതു പക്ഷം കരുതുന്നു. സുഭാഷ് ചന്ദ്ര ബോസാണ് എല്‍. ഡി. എഫ്. സ്ഥാനാര്‍ഥി. കഴിഞ്ഞ തവണത്തെ എല്‍. ഡി. എഫ്. തരംഗത്തില്‍ പോലും യു. ഡി. എഫ്. വിജയം നേടിയ മണ്ഡലമാണ് ചിറ്റൂര്‍. കേരളം ഉറ്റു നോക്കുന്ന മണ്ഡലമാണ് മുഖ്യമന്ത്രി വി. എസ്. മത്സരിക്കുന്ന മലമ്പുഴ. വിജയത്തെ പറ്റി ആശങ്കയില്ലാത്ത മണ്ഡലമാണെങ്കിലും മാരാരിക്കുളത്തെ കാലു വാരല്‍ മലമ്പുഴയില്‍ ഉണ്ടായില്ലെങ്കില്‍ വി. എസ്. വളരെ എളുപ്പത്തില്‍ ജയിച്ചു കയറും. പാലക്കാട് എ. വി. ഗോപിനാഥിനെ തഴഞ്ഞ് കെ. എസ്. യു. പ്രസിഡന്റ് ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥി  യാക്കിയത് യു. ഡി. എഫിനു വിനയാകും. ഇത്തവണയും കെ. കെ. ദിവാകരന്‍ ജയിച്ചു കയറുമെന്നാണ് കരുതുന്നത്. നെന്മാറയില്‍ സി. എം. പി. യിലെ എം. വി. രാഘവനെതിരെ സി. പി. എമ്മിലെ ചെന്താമരാക്ഷനാണ് നേരിട്ടത്. എം. വി. രാഘവന്‍ ഇത്തവണ നിയമ സഭയില്‍ ഉണ്ടാകാനിടയില്ല എന്നാണ് യു. ഡി. എഫ്. നേതാക്കള്‍ തന്നെ പറയുന്നത്.

വടക്കന്‍ കേരളത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ എല്‍. ഡി. എഫ്. മുന്നിടുമെന്നും വയനാടും മലപ്പുറവും യു. ഡി. എഫിനൊപ്പം നില്‍ക്കുമെന്നും കരുതുന്നു. മലപ്പുറം ജില്ലയില്‍ എല്‍. ഡി. എഫ്. വെറും ഒരു സീറ്റില്‍ ഒതുങ്ങാവാനും സാദ്ധ്യത ഏറെയാണ്. തവനൂരും കടുത്ത മത്സരം നടക്കുന്ന  പെരിന്തല്‍ മണ്ണയും, പൊന്നാനിയും  മാത്രമാണ് എല്‍. ഡി. എഫിന് അല്പമെങ്കിലും പ്രതീക്ഷയുള്ളത്.

മദ്ധ്യ കേരളത്തില്‍ പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകള്‍ എല്‍. ഡി. എഫിനൊപ്പവും എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ യു. ഡി. എഫിനൊപ്പവും നില്‍ക്കുമെന്ന് സൂചന. ക്രിസ്ത്യന്‍ വോട്ട് വിധി നിര്‍ണ്ണയിക്കുന്ന എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളും ഹൈബി ഈഡനുമാണ് മത്സരമെങ്കിലും ഹൈബിക്കാണ് മുന്‍ തൂക്കം. തൃക്കാക്കരയില്‍ കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനും, വൈപ്പിനില്‍ മന്ത്രി എസ്. ശര്‍മ്മയും, പെരുമ്പാവൂരില്‍ സി. പി. എമ്മിലെ സാജു പോളും, കൊച്ചിയില്‍ കോണ്‍ഗസിലെ  ഡൊമനിക് പ്രസന്റേഷനും ജയിച്ചു കയറാന്‍ സാദ്ധ്യതയുണ്ട്. ആലുവയില്‍ സിറ്റിങ് എം. എല്‍. എ. യൂസഫിനെക്കാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്തിനാണ് സാദ്ധ്യത കാണുന്നത്. ചേര്‍ത്തലയില്‍ മുന്‍ മന്ത്രി കെ. ആര്‍. ഗൌരിയമ്മ കടുത്ത മത്സരം നേരിടുകയാണ്. ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കും, അമ്പലപ്പുഴയില്‍ മന്ത്രി ജി. സുധാകരനും ജയിച്ചു വരാനാണ് സാദ്ധ്യത എങ്കിലും സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എം. ലിജു വെല്ലുവിളി ഉയര്‍ത്തും.

പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ എല്‍. ഡി. എഫ്. വന്‍ നേട്ടം ഉണ്ടാക്കുമെന്ന് കരുതുന്നു. തെക്കന്‍ കേരളത്തില്‍ ഉണ്ടാകുന്ന കാതലായ മാറ്റം ഇത്തവണ ഇടതു പക്ഷത്തിന് അനുകൂലമാകാനാണ് സാദ്ധ്യത. അങ്ങനെ വന്നാല്‍ ഇത്തവണ ഭരണ മാറ്റം  എന്ന തനിയാവര്‍ത്തനം ഉണ്ടാകാതെ വരും. ഇടതു മുന്നണിയുടെ മുഴുവന്‍ പ്രതീക്ഷയും തുറന്നു പറയില്ലെങ്കിലും വി. എസിന്റെ വ്യക്തി പ്രഭാവത്തിലാണ്. ആള്‍ക്കൂട്ടം വോട്ടായി മാറില്ല എന്ന പ്രതീക്ഷയിലാണ് യു. ഡി. എഫ്. പുതുപ്പള്ളി, ഹരിപ്പാട്, പാല, തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ഇടതു കാറ്റ് വീശുകയില്ലെങ്കിലും ഇടതു പക്ഷത്തു നിന്നും ചാടി മാണിക്കൊപ്പം ലയിച്ച പി. ജെ. ജോസഫ് മത്സരിക്കുന്ന തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ക്ക് സാദ്ധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ പി. ജെ. ജോസഫ് ഇത്തവണ നിയമസഭ കണ്ടെന്ന് വരില്ല. പാലായില്‍ കെ. എം. മാണി, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, കോട്ടയത്ത്  സി. പി. എമ്മിലെ സിറ്റിങ് എം. എല്‍. എ.  വി. എന്‍. വാസവനെ നേരിടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അരുവിക്കരയില്‍ ജി. കാര്‍ത്തികേയന്‍, ഹരിപ്പാട്  രമേശ് ചെന്നിത്തല, പത്തനാപുരം കെ. ബി. ഗണേഷ് കുമാര്‍ എന്നീ പ്രമുഖര്‍ നിയമ സഭയില്‍ എത്തുമെന്ന് കരുതുന്നു. സി. പി. എം. മന്ത്രിമാരായ കൊടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലും‍, എം. എ. ബേബി കുണ്ടറയിലും, തോമസ് ഐസക് ആലപ്പുഴയിലും, ജി. സുധാകരന്‍ അമ്പലപ്പുഴയിലും, പി. കെ. ഗുരുദാസന്‍ കൊല്ലത്തും, എസ്. ശര്‍മ്മ വൈപ്പിനിനും, എ. കെ. ബാലന്‍ തരൂരിലും ജയിച്ചു വരാനാണ് സാദ്ധ്യത. സി. പി. ഐ. യുടെ രണ്ടു മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍ ചടയമംഗലത്തും,  സി. ദിവാകരന്‍ കരുനാഗപള്ളിയിലും വിജയ പ്രതീക്ഷ നിലനിര്‍ത്തുന്നു. മറ്റു ഘടക കക്ഷി മന്ത്രിമാരായ എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയില്‍ ഷിബു ബേബി ജോണിനെയും, വി. സുരേന്ദ്രന്‍ പിള്ള തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ വി. എസ്. ശിവ കുമാറിനെയും നേരിടുമ്പോള്‍ മത്സരം  പ്രവചനാതീതമാണ്. കണ്ണൂരില്‍ മത്സരിക്കുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എ. പി. അബുള്ളകുട്ടിക്കു മുമ്പില്‍ അടി പതറാനാണ് സാദ്ധ്യത. ഏറെ കാത്തിരിപ്പിനു ശേഷം കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്ന കെ. മുരളീധരനെ നേരിടുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കിറങ്ങി സി. പി. എം. സ്വതന്ത്രനായി മത്സരിച്ച് എം. എല്‍. എ. ആയ ചെറിയാന്‍ ഫിലിപ്പാണ്. മുരളീധരനു ജയം എളുപ്പമാകില്ല. പിറവത്തും ശക്തമായ മത്സരമാണ്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ടി. എം. ജേക്കബും നിലനിര്‍ത്താന്‍ സി. പി. എമ്മിലെ എം. ജെ. ജേക്കബും ഇഞ്ചോടിഞ്ച് പൊരുതുന്നു. ത്രികോണ മത്സരം നടക്കുന്ന കാട്ടാക്കടയില്‍ കോണ്‍ഗ്രസിലെ മുന്‍ മന്ത്രി എന്‍. ശക്തനെ നേരിടുന്നത് കോണ്‍ഗ്രസിലെ തന്നെ റിബലായി രംഗത്ത് വന്ന് സി. പി. എം. സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാലിയാണ്. ബി. ജെ. പി. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. കെ. കൃഷ്ണദാസും മത്സര രംഗത്ത് ഉണ്ട്. സമുദായ വോട്ടുകള്‍ സ്വാധീനം ചെലുത്തുന്ന ഇവിടെ ശക്തനു തന്നെയാണ് മുന്‍തൂക്കം. കോവളത്ത് ഇത്തവണ നീല ലോഹിത ദാസ നാടാരുടെ ഭാര്യ ജമീല പ്രകാശം നേരിട്ടത് സിറ്റിങ് എം. എല്‍. എ. കോണ്‍ഗ്രസിലെ ജോര്‍ജ്ജ് മേഴ്സി യെയാണ്. ഇവിടെയും സമുദായ സമവാക്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം എണ്‍പത്‌ സീറ്റ് നേടി യു. ഡി. എഫ്. അധികാരത്തില്‍ വരുമെന്നു സൂചിപ്പിക്കുമ്പോഴും വി. എസ്. തരംഗം എത്ര കണ്ട് ഫലിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. 25 ശതമാനത്തോളം വരുന്ന പുതു വോട്ടര്‍മാരും നിഷ്പക്ഷരുമടങ്ങുന്നവര്‍ എന്തു തീരുമാനം എടുക്കുന്നു എന്നതനുസരിച്ചാണ് കേരളം ഇനി ആരു ഭരിക്കുമെന്ന് നിശ്ചയിക്കുന്നത്. 140 മണ്ഡലങ്ങളില്‍ 70 മണ്ഡലങ്ങളിലെങ്കിലും കടുത്ത മത്സരമാണ് നടന്നത്. കേരളത്തില്‍ ഒരു തരംഗം ഉണ്ട് എന്നും അത് ഈ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നുമുള്ള പ്രവചനം സാദ്ധ്യമല്ലെങ്കിലും വ്യക്തമായ ഒരു യു. ഡി. എഫ്. തരംഗം ഇല്ല എന്നതിനാലും, ഭരണ വിരുദ്ധ തരംഗം അത്ര കാര്യമായി ഏശാതെ വരികയും, തെരെഞ്ഞെടുപ്പി നോടനുബന്ധിച്ച് യു. ഡി. എഫില്‍ ഉണ്ടായ പടല പ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ പ്രശ്നങ്ങളും ഐസ്ക്രീം വിവാദം, ബാലകൃഷ്ണ പ്പിള്ളയുടെ ജയില്‍ വാസവും കെ. സുധാകരന്റെ കൈകൂലി പ്രസ്താവനയും 2ജി സ്പെക്ട്രം വിവാദവും യു. ഡി. എഫിനു പ്രതികൂല സാദ്ധ്യതയുണ്ടാക്കും. വി. എസ്. എന്ന ഒറ്റയാള്‍ പട്ടാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും, വി. എസിന്റെ വ്യക്തി പ്രഭാവത്തെ അംഗീകരിക്കാന്‍ മനസു കാണിക്കാത്ത സി. പി. എമ്മിലെ ഔദ്യോഗിക പക്ഷവും തമ്മിലുള്ള പടല പ്പിണക്കവും, വാശിയും, വി. എസിന് സീറ്റ് നല്‍കിയതില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സ്വരച്ചേര്‍ച്ച യില്ലായ്മയും എല്‍. ഡി. എഫിനെയും ബാധിക്കും. .

ഇത്തവണ നിയമസഭ കാണുന്ന സ്ത്രീകള്‍ വളരെ കുറവാണ്. പ്രമുഖരില്‍ ചേര്‍ത്തലയില്‍ കെ. ആര്‍. ഗൌരിയമ്മയും, ചെങ്ങനൂരില്‍ പി. സി. വിഷ്ണുനാഥിനെതിരെ മത്സരിക്കുന്ന  സി. എസ്. സുജാതയും കടുത്ത മത്സരം നേരിടുമ്പോള്‍  കെ. കെ. ഷൈലജ മാത്രമാണ് ജയ സാദ്ധ്യത കല്‍പ്പിക്കുന്ന ഏക വനിതാ സ്ഥാനാര്‍ഥി. കെ. കെ. ലതിക, പി. കെ. വിജയ ലക്ഷ്മി, കെ. ആര്‍. വിജയ, ബിന്ദു കൃഷ്ണ, ബിജി മോള്‍, ഐഷാ പോറ്റി, തങ്കമണി ദിവാകരന്‍, ജമീല പ്രകാശം എന്നിവര്‍ മത്സര രംഗത്ത് ഉണ്ടെങ്കിലും കടുത്ത മത്സരം നേരിടുന്നതിനാല്‍ എത്ര സ്ത്രീകള്‍ നിയമ സഭ കാണുമെന്നത് കണ്ടു തന്നെയറിയണം. ബാക്കി വരുന്ന ഒട്ടുമിക്ക വനിതാ സ്ഥാനാര്‍ഥികളും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്. ബി. ജെ. പി. യില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നു എങ്കിലും ജയ സാധ്യത കുറവാണ്. ഇത്തവണ പൊതുവെ സ്ത്രീ സാന്നിധ്യം നിയമ സഭയില്‍ വളരെ കുറവായിരിക്കും.

നിഭാഗ്യവശാല്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ചര്‍ച്ചകളത്രയും ശുഭകരമായ ഒന്നായിരുന്നില്ല. പി. ശശി വിവാദവും ഐസ്ക്രീം വിവാദവും ഈ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചകളായപ്പോള്‍ കാര്യ പ്രസക്തിയുള്ള പല വിഷയങ്ങളും തൊടാതെ ഇരു മുന്നണികളും വ്യക്തി കേന്ദ്രീകൃത ആരോപണങ്ങളില്‍ മുഴുകി. അഴിമതി, ആണവ നയം, വിദേശ കുത്തകള്‍ക്ക് കാര്‍ഷിക രംഗത്ത് പ്രവേശിക്കാനുള്ള അനുമതി, വിദ്യാഭ്യാസം, കുടിവെള്ള ക്ഷാമം, വിലകയറ്റം, മാലിന്യ പ്രശ്നങ്ങള്‍, എന്‍ഡോസള്‍ഫാന്‍, വികസസത്തിന്റെ മറവില്‍ ഭൂമി നഷ്ടപ്പെട്ടവര്‍, മൂന്നാര്‍ ഭൂമി കയ്യേറ്റം എന്നീ കാതലായ ഒരു വിഷയത്തെയും സ്പര്‍ശിക്കാന്‍ ഇരു മുന്നണികളും തയ്യാറായില്ല എന്നു മാത്രമല്ല. ഇതിനെയെല്ലാം തൃണവല്‍ക്കരിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല എന്ന അവസ്ഥ അത്ര ശുഭകരമല്ല. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ജനങ്ങള്‍ എങ്ങിനെ വിധിയെഴുതി എന്ന് അറിയുന്നതുവരെ നെഞ്ചിടിപ്പോടെ പിടയുമ്പോളും ഇരു മുന്നണികളും ആത്മ വിശ്വാസം കൈവിടാതെ ജയ സാദ്ധ്യതകളെ പറ്റി ചര്‍ച്ചകള്‍ നടത്തുകയാണ്. ആരു ജയിച്ചാലും 85 സീറ്റിനപ്പുറം കടക്കില്ലെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ കാതലായ അടിയൊഴുക്കോടെ വലിയ മാറ്റത്തിന്റെ ഒരു തുടക്കമാണിതെന്ന് കരുതുന്നവരാണ് ഏറെയും. അതു തന്നെ യാണ് ഇരു മുന്നണികളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതും. കേരളം ഇടത്തോട്ട് വീണ്ടും ചായുമോ ? അതോ വലത്തോട്ട് ചായുമോ ?… വി. എസ്. പ്രഭാവം വോട്ടായി മാറുമോ?…  മെയ് പതിമൂന്ന് വരെ കാത്തിരിക്കുക തന്നെ. കൂടിയ പോളിങ് ഇരു മുന്നണികള്‍ക്കും പ്രതീക്ഷയിലുപരി ആശങ്കയാണ് നല്‍കുന്നത്.

- സ്വന്തം ലേഖകന്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « 75 ശതമാനം പോളിംഗ്
Next »Next Page » സ്വര്‍ണ്ണത്തിന് പൊള്ളുന്ന വില »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine