ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

September 30th, 2019

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.

ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച്‌ കാൽ മുട്ടുകൾക്ക്‌ ഇടയിൽ തല ഒതുക്കി ഉരുണ്ട്‌ ഇരിക്കുക.

ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്‌. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

August 23rd, 2019

kerala-govt-moves-to-change-building-construction-structure-ePathram
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാ നത്ത് കെട്ടിട നിര്‍മ്മാണ രീതി കളില്‍ മാറ്റം വരു ത്തുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും ഉപയോഗിച്ചു കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാര്‍ മേഖല യിലുള്ള നിര്‍മ്മാണ ത്തില്‍ ആദ്യ ഘട്ട ത്തില്‍ ഇത് നടപ്പി ലാക്കും.

പാറ ഖനന ങ്ങളും മണലൂറ്റും വ്യാപി ക്കുന്നത് തടയുക യാണ് ഇതിലൂടെ ലക്ഷ്യം വെക്കു ന്നത്. പുതിയ നിര്‍ മ്മാണ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതി നായി മുഖ്യ മന്ത്രി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അതിജീവന ത്തിനുളള എല്ലാ പിന്തുണ യും സര്‍ക്കാര്‍ നല്‍കും : മുഖ്യമന്ത്രി

August 13th, 2019

pinarayi-vijayan-epathram
വയനാട് : ദുരിത ബാധിതര്‍ക്ക് അതി ജീവന ത്തി നുളള എല്ലാ വിധ പിന്തു ണയും സര്‍ ക്കാര്‍ നല്‍കും. വീടു കളും ഭൂമിയും നഷ്ടപ്പെട്ട വര്‍ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീ കരണ ങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും ഭൂമി യും നഷ്ടപ്പെട്ട വര്‍ ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീകരണ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജന പ്രതി നിധി കളു ടെയും ഉദ്യോഗസ്ഥരു ടെ യും യോഗ ത്തില്‍ ദുരിതാ ശ്വാസ പ്രവര്‍ ത്തന ങ്ങള്‍ അവ ലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത ബാധിതര്‍ ക്കായി ഒരുക്കിയ ക്യാമ്പു കളു ടെ നടത്തി പ്പില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ വിഭാഗ ത്തില്‍ പ്പെട്ട ആളു കളാണ് ക്യാമ്പു കളില്‍ താമസിക്കു ന്നത്. ഇവരുടെ മാനസിക അവ സ്ഥക്കു കരുത്തു പകരുന്ന സമീ പനം ക്യാമ്പ് പരി പാലി ക്കുന്ന വരില്‍ നിന്നും ഉണ്ടാവണം.

ക്യാമ്പു കളില്‍ താമസി ക്കുന്ന വരെ കാണാന്‍ എത്തുന്ന വര്‍ ക്കായി കേന്ദ്ര ത്തില്‍ പ്രത്യേകം സ്ഥലം ഒരു ക്കണം. ക്യാമ്പു കളില്‍ ശുചിത്വം ഉറപ്പാ ക്കണം. ഇക്കാര്യങ്ങ ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളുടെ സജീവ മായ ഇട പെട ലുകള്‍ ഉണ്ടാകണം എന്നും മുഖ്യ മന്ത്രി ഓര്‍മ്മി പ്പിച്ചു.

ക്യാമ്പു കളില്‍ നിന്നും തിരിച്ച് പോകു മ്പോഴേ ക്കും ദുരിത ബാധിത രുടെ വീടു കള്‍ താമസ യോഗ്യം ആക്കി മാറ്റണം. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ ഇക്കാര്യ ത്തില്‍ മുന്നിട്ട് ഇറ ങ്ങണം. കിണറുകള്‍ ശുചീ കരിച്ച് ശുദ്ധ മായ കുടി വെളളം ഉറപ്പ് വരുത്തണം.

ആവശ്യം എങ്കില്‍ ടാങ്കര്‍ ലോറി കളില്‍ കുടി വെള്ളം എത്തി ക്കണം എന്നും റോഡുകളിലെ തടസ്സങ്ങള്‍ നീക്കു ന്നതി നുളള നടപടി കളും എത്രയും വേഗ ത്തിലാക്കണം എന്നും വീട് നഷ്ട പ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ സാധി ക്കാത്ത വര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

August 10th, 2019

pinarayi-vijayan-epathram
തിരുവന്തപുരം: കാല വര്‍ഷ ക്കെടുതി നാടൊ ന്നിച്ച് നേരിടും. കാല വര്‍ഷം ശക്തി പ്പെട്ട എല്ലാ ജില്ല കളിലും സമഗ്ര മായ ദുരിതാശ്വാസ പ്രവര്‍ ത്തന ങ്ങള്‍ നടന്നു വരികയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ എട്ടു ജില്ല കളിലായി 80 ഓളം ഉരുള്‍ പ്പൊട്ടലു കളാണ് രണ്ട് ദിവ സത്തി നിടെ ഉണ്ടാ യത്. കവളപ്പാറ ഭൂതാനം കോളനി യിലും വയനാട് മേപ്പാടി പുത്തു മലയിലു മാണ് വലിയ ആഘാതം ഉണ്ടാക്കിയ ഉരുള്‍ പൊട്ടലു കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി വില യിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തിന് ശേഷം നടത്തി യ വാര്‍ത്താ സമ്മേളന ത്തില്‍  വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതി പ്പെടു ത്തരുത്.

ഇത്തരം സന്ദേശ ങ്ങള്‍ പ്രചരി പ്പിക്കുന്നവർക്ക് എതിരെ കർശ്ശന നടപടി എടുക്കും എന്നും നാടിന്‍റെ ദുരിത ങ്ങളില്‍ ഭാഗ ഭാക്കാ വാതെ പ്രശ്ന ങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടു ത്താനും നമുക്ക് കഴി യണം എന്നും  മുഖ്യമന്ത്രി പറഞ്ഞു.

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ 

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

April 4th, 2019

തൃശൂര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍ കുട്ടിയെ തീ കൊളുത്തിക്കൊന്നു.എംജിനീയറിംഗ് വിദ്യാര്‍ത്ഥിനി യായ ചിയാരം സ്വദേശി നീതു (22) വിനെ യാണ് വടക്കേ ക്കാട്‌ സ്വദേശി നിതീഷ് തീ കൊളുത്തി കൊല പ്പെടു ത്തി യത്.

ഇന്നു രാവിലെ ചിയാരത്തെ നീതു വിന്റെ വീട്ടി ലേക്ക് കയറി വന്ന നിതീഷ് നീതുവു മായി സംസാരി ക്കുകയും ഇരുവരും വാക്കു തര്‍ക്ക ത്തി ലാവുകയും ചെയ്തു എന്നു പറയ പ്പെടു ന്നു. യുവാവ് കൈയില്‍ കരുതി യിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊ ഴിച്ച് തീ കൊളു ത്തുക യായി രുന്നു.

കുറെ നാളു കളായി ഇയാള്‍ പെണ്‍ കുട്ടി യുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന തായി വീട്ടു കാര്‍ പറഞ്ഞു. ഇയാളെ നാട്ടു കാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ
Next »Next Page » രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine