ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

November 26th, 2015

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഹോട്ടലു കളിലും റസ്റ്റോറ ന്റു കളിലും വില്‍ക്കുന്ന ഭക്ഷണ സാധന ങ്ങളുടെ വില നിയന്ത്രണ ത്തിനായി തയ്യാറാക്കിയ ഭക്ഷണ വില ക്രമീകരണ ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഹോട്ടലു കളില്‍ ഭക്ഷണ ത്തിന് അമിത വില ഈടാക്കി യാല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ വില നിയന്ത്രണ നിയമ ത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ ജില്ല കളിലെയും ഹോട്ടലു കളുടെ റജിസ്‌ട്രേഷനും വില നിയന്ത്ര ണത്തിനു മായി അഥോറിറ്റി രൂപീകരി ക്കാനും ബില്ലില്‍ വ്യവസ്ഥ യുണ്ട്. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജി യായി നിയമി ക്കാന്‍ യോഗ്യത യുള്ളതോ ആയ ആളിനെ അദ്ധ്യക്ഷന്‍ ആക്കി യാണ് അഥോറിറ്റി രൂപീ കരിക്കുക ആറ് അനൗദ്യോഗിക അംഗ ങ്ങളെ സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്യും.

ജില്ലാ അഥോറിറ്റി അംഗീകരിച്ച വില വിവര പ്പട്ടിക യിലുള്ള വില യേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലു കളില്‍ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ കൊണ്ടു വരും. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അഥോറി റ്റിക്ക് അപേക്ഷ നല്കണം. ഇതു സംബന്ധിച്ച് ഒരു മാസ ത്തിനകം തീരുമാനം എടുക്കും.

ചട്ട ലംഘനം നടത്തിയാല്‍ ഹോട്ടലി ന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഇങ്ങിനെ റദ്ദാക്കുന്ന റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അതതു തദ്ദേശ സ്ഥാപന ങ്ങളെ അറി യിച്ചാല്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അഥോറിറ്റി യുടെ ഉത്തരവുകള്‍ സിവില്‍ കോടതി യില്‍ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ സംസ്ഥാന ഫുഡ് കമ്മീഷന് അപ്പീല്‍ നല്‍കാം. ഫുഡ് കമ്മീഷന്റെ തീരുമാന ത്തിന് എതിരേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും. ജില്ലാ അഥോ റിറ്റി പുറപ്പെടു വിക്കുന്ന ഉത്തരവു കള്‍ പൊതു താത്പര്യ പ്രകാരം സര്‍ക്കാരിന് സ്വമേധയാ പുനഃ പ്പരി ശോധിക്കാം.

ബേക്കറികള്‍, തട്ടു കടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലി ന്റെ ലൈസന്‍സിംഗ് പരിധിയില്‍ വരും എന്നതിനാല്‍ ഈ നിയമ ങ്ങള്‍ ഈ സ്ഥാപന ങ്ങള്‍ക്ക് എല്ലാം ബാധക മാവും. എന്നാല്‍ നക്ഷത്ര ഹോട്ടലു കളും ഹെറിറ്റേജ് ഹോട്ടലു കളും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു ടെയോ സ്വകാര്യ സ്ഥാപന ങ്ങളു ടെയോ കാന്റീനു കള്‍ ഇതില്‍ ഉള്‍പ്പെടില്ല.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ വില നിയന്ത്രിക്കാന്‍ അഥോറിറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

October 3rd, 2015

election-ink-mark-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ങ്ങളി ലായി നടത്തും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നവംബര്‍ 2, 5 തിയ്യതി കളിൽ വോട്ടിംഗും ഏഴാം തിയ്യതി ഫല പ്രഖ്യാപനവും ആയിരിക്കും.

ഒക്ടോബര്‍ 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 14 നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പി ക്കേണ്ട അവസാന ദിവസ മായി രിക്കും. 15 നാണ് സൂക്ഷ്മ പരിശോധന, 17 നു പത്രിക പിന്‍ വലിക്കേണ്ട അവസാന ദിവസവും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർ കോട് ജില്ല കളിലാണ് നവംബർ രണ്ടാം തിയ്യതി ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടമായ നവംബർ 5 നു കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ല കളിലു മാണ് വോട്ടെടുപ്പ്. നവംബര്‍ ഏഴിന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

21,871 നിയോജക മണ്ഡല കളിൽ 35,000 ത്തോളം പോളിംഗ് ബൂത്തു കളിലായി 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായ ത്തുകൾ, 14 ജില്ലാ പഞ്ചായ ത്തുകൾ, 86 മുനിസി പ്പാലിറ്റി കൾ, 6 കോർപ്പറേഷനു കൾ എന്നിവ യിലേക്കാണ് തെരഞ്ഞെടുപ്പ്.

- pma

വായിക്കുക: , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

July 4th, 2015

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ജയചന്ദ്രന്‍ മൊകേരി മോചിതനായി

December 26th, 2014

mali-prison-epathram

കോഴിക്കോട്: മാലി ദ്വീപില്‍ എട്ടു മാസത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന മലയാളി അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ മൊകേരി ജയില്‍ മോചിതനായി ബാംഗ്ലൂരില്‍ എത്തി. മൈന ഉമൈബാൻ ഉള്‍പ്പെടെ ഉള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ഇടപെടലാണ് ജയചന്ദ്രന്റെ മോചനത്തിലേക്ക് നയിച്ചത്. ധാരാളം പേരുടെ പരിശ്രമ ഫലമായിട്ടാണ് ജയചന്ദ്രന്റെ അവസ്ഥ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുവാനും നടപടികള്‍ ഊര്‍ജ്ജിതമാക്കുവാനും ആയത്. ജയചന്ദ്രന്റെ മോചനത്തിനായി ഭാര്യ ജ്യോതി ഡെല്‍ഹിയില്‍ എത്തി നേതാക്കന്മാരെയും അധികാരികളെയും കണ്ടിരുന്നു.

jayachandran-mokeri-epathramജയചന്ദ്രൻ മൊകേരി

ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ ഉള്‍പ്പെടെ വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു.

45 ദിവസത്തിലധികം വിദേശികളെ മാലി ദ്വീപിലെ ജയിലില്‍ വെക്കരുതെന്ന നിയമം അടുത്തിടെ കൊണ്ടു വന്നിരുന്നു. ഇതും മോചനത്തിനു ഗുണകരമായി. മാലി ദ്വീപിലെ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനും തലശ്ശേരിക്കാരനുമായ പി. എ. സെയ്ദും മോചനത്തിനായും നാട്ടിലേക്ക് മടങ്ങുന്നതിനായും സഹായം നല്‍കി. ജയചന്ദ്രനായി ഹാജരായ അഭിഭാഷകന്റെ ഫീസായ ഒരു ലക്ഷം രൂപയുടെ ഗണ്യമായ ഒരു ഭാഗം മാലി ദ്വീപിലെ ഇന്ത്യന്‍ ക്ലബ് നല്‍കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആധാര്‍ ചേര്‍ക്കാന്‍ രണ്ടു മാസം കൂടി

January 2nd, 2014

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : പാചക വാതക സബ്സിഡിക്കായി ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിക്കുന്നതിനു കേരള ത്തില്‍ രണ്ടു മാസം കൂടി സാവകാശം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ തായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ആധാറും അക്കൌണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. കേരള ത്തില്‍ 90 ശതമാനത്തോളം പേര്‍ ആധാര്‍ എടുത്തിട്ടുണ്ട് എങ്കിലും 57 ശതമാനമേ ആധാറും അക്കൌണ്ടു മായി ബന്ധിപ്പിച്ചിട്ടുള്ളൂ.

ഈ സാഹചര്യ ത്തില്‍ കേരള ത്തില്‍ ആറു മാസം കൂടി സമയം നീട്ടി നല്‍കണം എന്നു കേന്ദ്ര മന്ത്രി എം. വീരപ്പ മൊയ്ലിയോട് ആവശ്യ പ്പെട്ടു. ആധാറും അക്കൌണ്ടും ബന്ധി പ്പിക്കാനുള്ള തീരുമാനം എടുത്തതു കേന്ദ്ര മന്ത്രി സഭ യാണ്. കേരള ത്തിനു രണ്ടു മാസം കൂടി സാവകാശം നല്‍കാനുള്ള തീരുമാനത്തിന് അടുത്ത കേന്ദ്ര മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം നേടുമെന്നും മൊയ്ലി അറിയിച്ചു.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് ഒരുരൂപ പോലും വില കൂട്ടിയിട്ടില്ല എന്നു മുഖ്യമന്ത്രി അറിയിച്ചു. സബ്സിഡിയുള്ള ഒന്‍പതു സിലിണ്ടറും നിലവിലുള്ള വിലയ്ക്കു തന്നെ തുടര്‍ന്നും ലഭിക്കും. എന്നാല്‍ പത്താമത്തെ സിലിണ്ടറിനു നിലവിലെ സബ്സിഡി ഇല്ലാത്ത നിരക്കിനു മേല്‍ വര്‍ധിപ്പിച്ച 230 രൂപ കൂടി നല്‍കണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 1610131415»|

« Previous Page« Previous « പാചക വാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ല : മുഖ്യമന്ത്രി
Next »Next Page » കെ. പി. ഉദയഭാനു അന്തരിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine