കൊച്ചി വിമാനാപകടം : വിമാനം റണ്‍വേയിലേക്ക് നീക്കി

August 30th, 2011

gulf-air-accident-epathram

കൊച്ചി : താഴെ ഇറക്കുന്നതിനിടെ തെന്നി അപകടത്തില്‍ പെട്ട ഗള്‍ഫ്‌ എയര്‍ വിമാനം തിരകെ റണ്‍വേയിലേക്ക് നീക്കം ചെയ്തു. വന്‍ ക്രെയിനുകളോടെ സഹായത്തോടെ ബോംബെയില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് വിമാനത്തെ മണ്ണില്‍ നിന്നും ഉയര്‍ത്തി തിരികെ എത്തിച്ചത്‌. റണ്‍വേ പൂര്‍വ സ്ഥിതിയില്‍ ആയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി വിമാനത്താവളത്തില്‍ വിമാനാപകടം

August 29th, 2011

gulf-air-accident-epathram

കൊച്ചി : ബഹറൈനില്‍ നിന്നും 137 യാത്രക്കാരുമായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഗള്‍ഫ്‌ എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി ഉണ്ടായ അപകടത്തില്‍ 7 യാത്രക്കാര്‍ക്ക്‌ പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്‌. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിട്ടില്ല. ചെറു വിമാനങ്ങള്‍ക്ക് ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാവുന്നതാണ് എന്ന് വിമാനത്താവള മേധാവി എ. സി. കെ. നായര്‍ അറിയിച്ചു.

ഗള്‍ഫ്‌ എയറിന്റെ ജി. എഫ്. 270 എന്ന ഫ്ലൈറ്റാണ് ഇന്ന് പുലര്‍ച്ചെ 4:10ന് 137 യാത്രക്കാരും 7 ജീവനക്കാരുമായി ബഹറൈനില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡ്‌ ചെയ്യുവാനുള്ള ശ്രമത്തില്‍ റണ്‍വേയില്‍ നിന്നും തെന്നി പോവുകയാണ് ഉണ്ടായത്‌. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ അടിയന്തിര നിര്‍ഗ്ഗമന വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. ഇതേ തുടര്‍ന്ന് കാല്‍ ഒടിഞ്ഞ ഒരു യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ ഉള്ള മറ്റു യാത്രക്കാരെ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

കാറ്റും മഴയും മൂലമാവും അപകടം സംഭവിച്ചത്‌ എന്നാണ് പ്രാഥമിക നിഗമനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ധനത്തിന് പണമില്ല; 4 വിമാനങ്ങള്‍ മുടങ്ങി

May 28th, 2011

air-india-maharaja-epathram

നെടുമ്പാശ്ശേരി : പണം നല്‍കാതെ ഇന്ധനം നല്‍കാനാവില്ല എന്ന് എണ്ണ കമ്പനികള്‍ ശഠിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 4 വിമാന സര്‍വീസുകള്‍ കേരളത്തില്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും ഷാര്‍ജയ്ക്ക് വരുന്ന IX411, കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് പോവുന്ന AI519, തിരുവനന്തപുരം – ചെന്നൈ, കോഴിക്കോട്‌ – മസ്ക്കറ്റ്‌ എന്നീ വിമാനങ്ങളാണ് ഇന്ധനത്തിന് ഉള്ള പണം എയര്‍ ഇന്ത്യ എണ്ണ കമ്പനികള്‍ക്ക്‌ നല്കാഞ്ഞത് മൂലം മുടങ്ങിയത്‌. കൊച്ചിയിലും കോഴിക്കോട്ടും യാത്രക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുവനന്തപുരം വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 11th, 2011

thiruvananthapuram-international-airport-epathram

പല തവണ മാറ്റി വെച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഒടുവില്‍ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിട്ടി ഡയറക്ടര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി 12ന് രാവിലെ 11.25ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാനമന്ത്രി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഗവര്‍ണര്‍ ആര്‍. എസ്. ഗവായ്, മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ടെര്‍മിനലിന്റെ നിര്‍മ്മാണം 240 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. നേരത്തേ പ്രഭുല്‍ പട്ടേലും പിന്നീട് വയലാര്‍ രവിയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലവിധ എതിര്‍പ്പുകള്‍ കാരണം ചടങ്ങ് നീണ്ടു പോവുകയായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറച്ചു

February 10th, 2011

thiruvananthapuram-international-airport-epathram

തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെ (എ. ഇ. ആര്‍. എ.) അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 775 രൂപയില്‍ നിന്ന് 575 രൂപയായി കുറയ്ക്കാനാണ് ഇടക്കാല ഉത്തരവ്. ഡല്‍ഹിയില്‍ നടന്ന ട്രൈബ്യൂണല്‍ സിറ്റിംഗിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എ. ഇ. ആര്‍. എ. ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

സാധാരണക്കാരായ യാത്രക്കാരാണ് ഏറ്റവും കൂടുതലായി തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് അധികമായി 775 രൂപ ഈടാക്കുന്നത് അന്യായമാണെന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം യൂസേര്‍സ് ഫീ ഈടാക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ നിലപാട് അറിയിക്കാന്‍ കേരളത്തിന് വേണ്ട സമയം നല്‍കിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും അഞ്ചു ദിവസം മാത്രമായിരുന്നു സര്‍ക്കാരിന് നല്‍കിയത്. ജസ്റ്റിസ് അരിജിത്ത് പസായത്ത് അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ സംസ്ഥാനത്തിന്റെ വിശദമായ വാദം കേട്ടശേഷം അന്തിമ വിധി പറയും.

യൂസേഴ്‌സ് ഫീ പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ മതിയായ സമയം ലഭിച്ചില്ലെന്നു കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയത്. അഞ്ചു ദിവസം മാത്രമാണ് ഇതിന് കിട്ടിയത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം വഴി പോകുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് കനത്ത യൂസേഴ്‌സ് ഫീ താങ്ങാനാവില്ലെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 755 രൂപ വീതം പത്തു വര്‍ഷത്തേക്ക് വാങ്ങാനാണ് എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനിച്ചത്. 15 വര്‍ഷം 575 രൂപ പിരിക്കാനുള്ള നിര്‍ദ്ദേശം കേരളം സമര്‍പ്പിച്ചിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 6456

« Previous Page« Previous « സംസ്ഥാന ബജറ്റ് 2011 പൂര്‍ണ്ണരൂപം
Next »Next Page » തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുവാന്‍ അനുമതി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine