പുല്ലുമേട് ദുരന്തം – ഒരു ഓര്‍മ്മപ്പെടുത്തല്‍

January 25th, 2011

safety-matters-epathram

ശബരിമലയ്ക്ക് അടുത്ത്‌ പുല്‍മേട്ടില്‍ ഉണ്ടായ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ കാരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇത് ആദ്യത്തെ തവണയല്ല തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവം നടക്കുന്നത്. 1999 ജനുവരി 14നു അന്നത്തെ മകര ജ്യോതി ദര്‍ശന സമയത്ത് ഏകദേശം 25 ഓളം അയ്യപ്പ ഭക്തര്‍ ഒരു മലയിടിച്ചിലില്‍ പെട്ട് കൊല്ലപ്പെടുകയുണ്ടായി. പുല്‍മേട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അനിയന്ത്രിതമായ ജനത്തിരക്കും, വാഹന പാര്‍ക്കിങ്ങും, സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകള്‍, വെളിച്ചമില്ലായ്മ, ഇടുങ്ങിയ വന വീഥി ഇവയൊക്കെയാണ് ഇങ്ങനെ ഒരു വന്‍ ദുരന്തത്തിലേക്ക് വഴി തെളിച്ചത് എന്നത് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.

pullumedu-tragedy-location-epathram

ഇരുവശത്തുമുള്ള അനധികൃത കടകള്‍ മൂലം ഏറെ ഇടുങ്ങിയ പാത

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിന് കാരണമായത്‌ എന്ത് എന്ന് അന്വേഷിച്ച് ഇനിയൊന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള സജ്ജീകരണമാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ തേക്കടിയും, കുമളിയും, പുല്‍മേടുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നു. അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നത് കാണുമ്പോള്‍ നമുക്ക്‌ മനസ്സില്‍ വേദന തോന്നാറുണ്ട്. എന്നാല്‍ “എത്ര കഷ്ടം”. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ” എന്നീ സഹതാപ വാക്കുകള്‍ക്ക് അപ്പുറം ഇവ തടയാന്‍ നാം ഒന്നും ചെയ്യാറില്ല. പുതിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഴയവ മറക്കപ്പെടുന്നു. നഷ്ടം മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രം, മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഇതൊരു സാമൂഹികമോ മതപരമോ ആയ ഒത്തുകൂടലുകളിലും നാം നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് വളരെ അധികമാണ്.

pullumedu-tragedy-location-epathram

വാഹനങ്ങള്‍ തടയാനുള്ള ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ഈ ചാനലാണ്

എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഏതൊരു പ്രതിസന്ധിയുടെയും തീവ്രത കൂട്ടുന്നു. ശബരിമല പോലെ കോടികള്‍ വരുമാനമുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ അപകടം ഉണ്ടായത്‌ എന്ന് പറയുന്നത് ലജ്ജാകരമാണ്.

pullumedu-tragedy-location-epathram

അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ ഹൃദയഭേദകമായ കാഴ്ച

അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. ഒരു പുല്‍മേടായാലും, ബോട്ടായാലും അവിടെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. ആ പരിധിയില്‍ കവിഞ്ഞ് ജനങ്ങള്‍ തള്ളിക്കയറുന്നത് അവരുടെ സ്വന്തം സുരക്ഷയ്ക്ക് എതിരെയുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ആ സ്ഥല പരിമിതിയ്ക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ സൌകര്യങ്ങള്‍, പാര്‍ക്കിംഗ്, താമസം, രക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ജനത്തിരക്കിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇവയൊന്നും ആലോചിക്കാതെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും മല കയറുന്നത്. വര്ഷം തോറും തീര്‍ഥാടകരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.

ശാസ്ത്രീയമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ തടുക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഒരു നിശ്ചിത സമയത്ത് എത്ര പേരെ കടത്തി വിടാം എന്ന വ്യക്തമായ കണക്കെടുപ്പുകള്‍ നടത്തണം. അതില്‍ കവിഞ്ഞ ആള്‍ക്കൂട്ടം ഒരു കാരണ വശാലും ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനായി പ്രധാന പ്രവേശന കവാടങ്ങളില്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉള്ളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കാം. എല്ലാ പ്രവേശന കവാടങ്ങളിലെയും വിവരങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കാം.

ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്ന ഭക്തര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി വേറെ ആയിരിക്കണം. ശബരിമലയില്‍ വരുന്നതിന് വേണ്ടി വളരെ അധികം തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ചെയ്താണ് ഭൂരിഭാഗം ഭക്തരും ഇവിടം സന്ദര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ഇവിടെ ഒരു റെജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൂടാ? അങ്ങനെയെങ്കില്‍ അധികൃതര്‍ക്ക്‌ ഒരു ദിവസം അനുഭവപ്പെടാവുന്ന ജനത്തിരക്കിനെ കുറിച്ച് വ്യക്തമായ ഉദ്ദേശം ലഭിക്കും.

കൂട്ട മരണങ്ങള്‍ മാത്രം ശ്രദ്ധ ആകര്ഷിക്കപ്പെടുമ്പോള്‍ ശബരിമല പോലെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ഒറ്റപെട്ട മരണങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. സൂര്യതാപം ഏറ്റും, ഹൃദയാഘാതം മൂലവും, വിശ്രമം ഇല്ലായ്മ കാരണവും ഒക്കെ അനേകം ജീവനുകള്‍ ഇവിടെ അപായപ്പെടുന്നുണ്ട്.

ഇങ്ങനെയൊരു അവസ്ഥയില്‍ ഇത് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു വിദഗ്ദ്ധ സുരക്ഷാ സംഘത്തെ നിയോഗിക്കുക എന്നത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഈ സംഘത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അഗ്നി ശമന വിദഗ്ദ്ധര്‍, പ്രാഥമിക ശ്രുശ്രൂഷകര്‍, സുരക്ഷാ വിദഗ്ദ്ധര്‍ എന്നിവരെ നിയോഗിക്കണം. അതാത് കേന്ദ്രങ്ങളിലെ സവിശേഷതകള്‍ക്ക് അനുയോജ്യമായി ഇവര്‍ക്ക്‌ അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും രക്ഷാ മാര്‍ഗങ്ങളെ കുറിച്ചും വ്യക്തമായ പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്‍കണം. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇങ്ങനെയൊരു സംഘത്തിന് കഴിയും.

ഇവയൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ നടക്കൂ എന്ന് വിമര്‍ശിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ മിക്കവരും. എന്നാല്‍ എത്ര വിഭവ ശേഷിയുള്ള രാജ്യമായാലും ഒരു മഹാ ദുരന്തം നേരിടുമ്പോള്‍ പാകപ്പിഴകള്‍ വരാം. പക്ഷെ വേണ്ടത്ര സുരക്ഷയുടെ 50 ശതമാനമെങ്കിലും പാലിക്കുകയാണെങ്കില്‍ നമ്മുടെ സുരക്ഷ അത്രയും വര്‍ദ്ധിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ സുരക്ഷാ സംവിധാനങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണ്‌. ആരോഗ്യകരമായ ഒരു സുരക്ഷാ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് വളരെ വലിയ പങ്കുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പഠിക്കുകയും, അതനുസരിച്ച് നമ്മുടെ നയ നിയമ വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മഹാ ദുരന്തം അതിനായുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. ഇനിയൊന്ന് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ലിജി അരുണ്‍

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും സേഫ്റ്റി എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ലേഖിക ദുബായില്‍ ഒരു പ്രമുഖ നിര്‍മ്മാണ  സ്ഥാപനത്തില്‍ സേഫ്റ്റി എന്‍ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.)

ഫോട്ടോകള്‍ക്ക് കടപ്പാട് : സഞ്ചാര കാഴ്ചകള്‍

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി

January 21st, 2011

elephant-stories-epathramകൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.

നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

January 17th, 2011

elephant-stories-epathramകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന കൊമ്പന്റെ കുത്തേറ്റ് പാപ്പാന്‍ പ്രേമാനന്ദന്‍ (48) മരിച്ചു. സ്കന്ദന്‍ എന്ന ആനയാണ് പ്രസാദം നല്‍കുന്നതിനിടയില്‍ പാപ്പാനെ തട്ടിയിട്ട് കുത്തിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. ഒരു ഭക്തന്‍ നല്‍കിയ പഴവും ശര്‍ക്കരയും അടങ്ങുന്ന പ്രസാദം ആനയ്ക്കു നല്‍കുന്നതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ ആന ആക്രമണം നടത്തിയത്. നെഞ്ചിനും വയറിനും കുത്തേറ്റ പാപ്പാന്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച പ്രേമാനന്ദനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. പാപ്പാനെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തിലേക്ക് നീങ്ങിയ കൊമ്പനെ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

സ്കന്ദന്‍ തെക്കന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്കന്ദന്റെ പാപ്പാനായി പ്രേമാനന്ദന്‍ കയറിയത്. പൊതുവെ അനുസരണക്കേടു കാട്ടുന്ന സ്കന്ദനാനയ്ക്ക് ഇതിനു മുമ്പ് മൂന്നു പാപ്പാന്മാരെ കൊന്ന ചരിത്രം ഉണ്ട്. ആനകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള കാലത്ത് വികൃതി ആയതിനാല്‍ ചെറിയ തുകയ്ക്കാണ് സ്കന്ദനെ പഴയ ഉടമ കൈമാറിയതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരിമല ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ടു

January 16th, 2011

sabarimala-tragedy-epathram

വണ്ടിപ്പെരിയാര്‍ : 104 പേരുടെ മരണത്തിന് ഇടയാക്കിയ ശബരിമല ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. കുമളിയില്‍ ഹെലികോപ്ടര്‍ വഴി എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25000 രൂപ വീതവും നല്‍കും.

മൃതദേഹങ്ങള്‍ കൊണ്ട് പോകുവാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. മൂന്നു ദിവസത്തെ ദുഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ആള്‍ക്കൂട്ടത്തിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ഒരു ജീപ്പ്‌ ഇടിച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും പേര്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

23 of 251020222324»|

« Previous Page« Previous « അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെ പിരിച്ചു വിടണം: ഹൈക്കോടതി
Next »Next Page » വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine